ഏയ്ഡന്റെ വിശേഷങ്ങളറിയാൻ കൗതുകത്തോടെ അഭ്യുദയ കാംഷികൾ; യൂ ട്യൂബ് ചാനൽ തുടങ്ങി വിശേഷങ്ങൾ പങ്കു വച്ച് അനുപമയും അജിത്തും; ആദ്യ വീഡിയോ കണ്ടത് നാലു ലക്ഷം ആൾക്കാർ; കുഞ്ഞിനെ നോക്കുന്നതിനിടൊപ്പം ബിരുദ പഠനം മുന്നോട്ട് കൊണ്ട് പോകുന്നു; കുഞ്ഞിനെ കിട്ടയതോടെ അജിത്തിന്റെയും അനുപമയുടെയും ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവുകൾ ഇങ്ങനെ
സ്വന്തം കുട്ടിയെ വിട്ടുകിട്ടാൻ നിയമ പോരാട്ടം നടത്തിയ അനുപമയും ഭർത്താവ് അജിത്ത് കുമാറും യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. അനുപമ എസ്.ചന്ദ്രനും ഭർത്താവ് അജിത്കുമാറും മകൻ ഏയ്ഡൻ എന്ന ഏയ്ബൂവും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണു യൂട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്യുന്നത്. അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണു വ്ലോഗുകൾ. രണ്ടു മാസം മുന്നേയായിരുന്നു യൂ ട്യൂബിൽ ആദ്യ വിഡിയോ ഇട്ടത്. ആ വീഡിയോ നാലു ലക്ഷത്തിലധികം ആൾക്കാർ കണ്ടു. ആറു വ്ലോഗ് വിഡിയോകൾ ഇതിനോടകം വന്നു കഴിഞ്ഞു.
ലോകമെങ്ങുമുള്ള നിരവധി ആൾക്കാർ കുഞ്ഞ് സന്തോഷത്തോടെയിരിക്കുന്നുവോ എന്ന് ചോദിച്ച് വിളിക്കാറുണ്ട്. അവന്റെ വിശേഷങ്ങൾ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവയ്‌ക്കാം എന്ന് കരുതിയത് അതുകൊണ്ടാണ്. സമരത്തിനിടയിൽ പരിചയപ്പട്ട ചിലർ സാങ്കേതിക സഹായങ്ങൾ നൽകി. വീട്ടുകാര്യങ്ങളും പാചകവും , കുഞ്ഞുമൊത്തുള്ള യാത്രകളുമൊക്കെയാണ് ചാനലിലൂടെ കാണിക്കുന്നത്. യൂ ട്യൂബിൽ നിന്നു ചെറിയ വരുമാനവും കിട്ടി തുടങ്ങിയിരിക്കുകയാണ്.
സമരത്തിന് മുന്നേ പേരൂർക്കടയിലെ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ വീണ്ടും ഈ ജോലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കുഞ്ഞിനെ നോക്കുന്നതിനൊപ്പം തന്നെ ബിരുദ പഠനവും മുന്നോട്ട് കൊണ്ട് പോകുന്നുണ്ട് അനുപമ. ചെമ്പഴന്തി എസ്എൻ കോളജിൽ അവസാന വർഷ ബിഎസ്‍സി ഫിസിക്സ് വിദ്യാർഥിനിയാണ് അനുപമ. തിരുമല വലിയവിളയിലാണ് താമസിക്കുന്നത്. ഒന്നര വയസ്സായ ഏയ്ഡൻ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയിരിക്കുകയാണ്.
ശിശുക്ഷേമസമിതി വഴി ആന്ധ്രയിലെ ദമ്പതികൾക്കായിരുന്നു അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയത് . കഴിഞ്ഞ നവംബറിൽ സമരത്തിലൂടെ കുഞ്ഞിനെ കണ്ടെത്തി തിരിച്ചെടുത്തു. ഡിസംബറിൽ രണ്ടുപ്പേരും നിയമപരമായി വിവാഹം കഴിഞ്ഞു. കുഞ്ഞിനെ തിരിച്ചുകിട്ടിയപ്പോൾ പ്രത്യക്ഷ സമരപരിപാടികൾ അവസാനിപ്പിച്ചു. എന്നാൽ ശിശുക്ഷേമസമിതിക്കും അനുപമയുടെ ബന്ധുക്കൾക്കുമെതിരായ കേസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് അജിത് പറയുന്നത് .
https://www.facebook.com/Malayalivartha