മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; മൂന്നുപേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്ന എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. കൊണ്ടോട്ടി നെടിയുരുപ്പിൽ മൂന്നുപേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല സ്ഥിരീകരിച്ചതില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് കൂടെ നൽകിയിരിക്കുകയാണ്.
രോഗ ലക്ഷണങ്ങളോടെ പത്ത് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു . അപ്പോഴായിരുന്നു പരിശോധനയിലൂടെ ഇത് കണ്ടെത്തിയത്. രോഗം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത് രണ്ട് കുട്ടികള്‍ക്കും ഒരു മുതിര്‍ന്നയാള്‍ക്കുമാണ് .
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമാകുന്ന ഘട്ടം വന്നാൽ രണ സാധ്യത കൂടുതലായിരിക്കും. അഞ്ച് വയസിന് താഴെ രോഗം പിടിപ്പെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ് മരണ സാധ്യത കൂടുതൽ. ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത് ഷിഗല്ല വിഭാഗത്തില്‍പ്പെടുന്ന ബാക്ടീരിയകളാണ്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധക്ക് കാരണമായ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ സാല്‍മൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി.
https://www.facebook.com/Malayalivartha