സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ; ബീഫ് കഴിക്കുന്നതിന് നിരോധനമില്ലാത്ത അസമിൽ, പോലീസിന്റെ നടപടിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത് കടുത്തവിമർശനം
രാജ്യത്ത് വീണ്ടും ചർച്ചയായി ബീഫ്. അസമിലെ ഗോൽപാര ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകം ചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിലായതായി റിപ്പോർട്ട്. ഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായിരിക്കുന്നത്.
ഇവരെ ചോദ്യംചെയ്യലിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക വ്യക്തമാക്കി. എന്നാൽ നിലവിൽ ബീഫ് കഴിക്കുന്നതിന് അസമിൽ നിരോധനമില്ല. ഇതേതുടർന്ന് പോലീസിന്റെ ഈ നടപടിയിൽ വിവിധ ഭാഗങ്ങളിൽനിന്ന് കടുത്തവിമർശനമാണ് ഉയരുന്നത്.
അതായത് വിദ്യാലയങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള ‘ഗുനോത്സവ് 2022’ പരിപാടിക്കിടെയാണ് അധ്യാപിക സ്കൂളിൽ ബീഫ് കൊണ്ടുവന്നത്. മേയ് 11-14 വരെയായിരുന്നു പരിപാടി. മേയ് 16-നാണ് അധ്യാപിക അറസ്റ്റിലായിരിക്കുന്നത്.
https://www.facebook.com/Malayalivartha