ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീല്‍, വിവിധ സ്കൂളുകളുടെ വ്യാജ സീല്‍ എന്നിവ നിര്‍മിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കി; കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന നൂറിലധികം വ്യാജ പാസ്പോര്‍ട്ട് കേസുകളിലെ പ്രതികളെ തൂക്കിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; 12 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു; പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർക്ക് ക്രൈംബ്രാഞ്ചിനെ സഹായിക്കാം
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന നൂറിലധികം വ്യാജ പാസ്പോര്‍ട്ട് കേസുകള്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന്റെ വ്യാജ സീല്‍, വിവിധ സ്കൂളുകളുടെ വ്യാജ സീല്‍ എന്നിവ നിര്‍മിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി പാസ്പോര്‍ട്ടുകള്‍ സ്വന്തമാക്കിയെന്നാണ് കേസ്. ക്രൈംബ്രാഞ്ച് വ്യാജ പാസ്പോര്‍ട്ട് കേസ് ശക്തമായി തന്നെ അന്വേഷിക്കാനുള്ള പുറപ്പാടിലാണ്. ഇതിന് മുന്നോടിയായി പ്രതികളെന്നു സംശയിക്കുന്ന 12 പേരുടെ ചിത്രങ്ങള്‍ കൂടി ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു.
ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്നത് കൊളവയലിലെ നവാസ് മൂവാരിക്കുന്നില്‍, മുഹമ്മദ് റഫീഖ്, അബ്ദുല്‍ റസാഖ് കണ്ടത്തില്‍, നിധീഷ് വലിയ വീട്ടില്‍, അഹമ്മദ് അബ്ദുല്‍ കാസിം, സുരേഷ് ബാബു കാറ്റാടി, അബ്ദുല്‍ സലാം പള്ളിയില്‍ , ഷംസുദ്ദീന്‍, അബ്ദുല്‍ റസാഖ് കണ്ടത്തില്‍, മുഹമ്മദ് റഷീദ് പാടത്തില്‍, റഫീഖ് പാലക്കോട് ചേന്നോത്ത്, അസ്കര്‍ ചാലയില്‍ കുഞ്ഞഹമ്മദ്, എന്നിവരുടെ ചിത്രങ്ങളാണ്. പ്രതികളെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ 9497981074, 9497901169 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
അന്വേഷണം ഇത് വരെയും പൂര്‍ത്തിയാക്കാത്ത 45 കേസുകൾ തുടര്‍ അന്വേഷണത്തിന് വേണ്ടി ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. 15 കേസുകള്‍ വീതം മൂന്ന് ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍മാര്‍ അന്വേഷിക്കുകയാണ്. വ്യാജരേഖയിലൂടെ പാസ്പോര്‍ട്ടുകള്‍ നേടിയ കേസ് ഹോസ്ദുര്‍ഗ് പൊലീസായിരുന്നു ആദ്യം അന്വേഷിച്ചത് . പക്ഷേ പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കേസ് ഐ.എസ്.ഐ.ടി കോഴിക്കോട് യൂനിറ്റായിരുന്നു അന്വേഷിച്ചത്. കാസര്‍കോട് ക്രൈം ബ്രാഞ്ച് പിന്നീട് കേസ് അന്വേഷിക്കുകയും ചെയ്തു. ചില പ്രതികളെ അറസ്റ്റു ചെയ്തു. പക്ഷേ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
https://www.facebook.com/Malayalivartha