ഒരുമാസം മുൻപ് കാണാതായി; മരണം സ്ഥിരീകരിച്ചത് 5 ദിവസം മുൻപ്! സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടിസ്; സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത് ഒരുമാസം മുൻപ്, ആലപ്പുഴയിൽനിന്ന് തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിച്ചത് 16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് അറിയാതെ....

ഒരുമാസം മുൻപ് കാണാതായ യുവതിയെ കണ്ടെത്തിയത് 5 ദിവസം മുൻപ് അഴുകിയ നിലയിൽ. പിന്നാലെ മരണം സ്ഥിരീകരിച്ച സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടിസ്. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷിയെയാണ് (70) മരണത്തിനു ശേഷവും പൊലീസ് തിരച്ചിൽ നടത്തുന്നത്. ജില്ലാ തലത്തിൽ തന്നെ തിരച്ചിൽ നോട്ടിസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു പറ്റിയ അബദ്ധമാണ് കാരണമെന്ന് അറിയാൻ കഴിയുന്നു.
അതോടൊപ്പം തന്നെ സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് ഒരു മാസം മുൻപാണ് പരാതി ലഭിച്ചിരുന്നത്. ഇതേതുടർന്ന് ഈ പരാതിയിൽ പുളിങ്കുന്ന് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാത്തതിനാൽ തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിക്കാനായി പുളിങ്കുന്ന് പൊലീസ് 13ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിക്കു വിവരങ്ങൾ കൈമാറുകയുണ്ടായി. ഇതിനുപിന്നാലെ ഈ മാസം 16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇതറിയാതെയാണ് ആലപ്പുഴയിൽനിന്ന് തിരച്ചിൽ നോട്ടിസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം മൃതദേഹത്തിലെ വസ്ത്രങ്ങൾ നോക്കിയാണ് മരിച്ചത് അംബുജാക്ഷിയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. ഡിഎൻഎ സാംപിളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വേഗം ലഭിക്കില്ല എന്നതും മറ്റൊരു കടമ്പയാണ്. അതിനാൽ തന്നെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും പറയാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുകയുണ്ടായി. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടത്തെ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ സംസ്കാരം നടത്തൂ എന്നും പൊലീസ് വ്യക്തമാക്കി. അംബുജാക്ഷിയുടെ വീടിനു സമീപത്തെ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയിരുന്നത്.
https://www.facebook.com/Malayalivartha