ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങി; മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കി, ഗുരുതര വീഴ്ചയാണ് എൽദോയുടെ ഭാഗത്ത് നിന്ന് ഉണ്ടയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി ഉദ്യോഗസ്ഥർ...

കെെക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റിനെ പുറത്താക്കിയതായി റിപ്പോർട്ട്. എറണാകുളം കൊമ്പനാട് വില്ലേജ് മുൻ അസിസ്റ്റന്റ് കെസി എൽദോയ്‌ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചത്. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എം ജയതിലക് ആണ് ഇത്തരത്തിൽ ഉത്തരവിട്ടത്.
അതോടൊപ്പം തന്നെ ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ 600 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് എൽദോയെ പിടികൂടിയിരുന്നു. കൂടാതെ ഈ കേസിൽ തന്നെ എൽദോയുടെ പെരുമാറ്റ ദൂഷ്യം കോടതി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ വിജിലൻസ് കോടതി രണ്ട് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു.
പിന്നാലെ സർക്കാർ വിൽക്കാൻ ഏൽപ്പിച്ച ലോട്ടറിയുടെ തുകയാണ് വിജിലൻസ് പിടിച്ചെടുത്തതെന്നായിരുന്നു എൽദോ നൽകിയ ഇതിന് വിശദീകരണം എന്നത്. എന്നാൽ കലക്ടർ നടത്തിയ അന്വേഷണത്തിൽ 20 ലോട്ടറി ടിക്കറ്റുകൾ വിറ്റതിന്റെ തുകയും വിൽക്കാത്ത ടിക്കറ്റും താലൂക്ക് ഓഫീസിൽ തിരിച്ച് നൽകിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.
അതേസമയം ഗുരുതര വീഴ്ചയാണ് എൽദോയുടെ ഭാഗത്ത് നിന്ന് ഉണ്ടയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കലക്ടർ വ്യക്തമാക്കി, സർവ്വീസിൽ നിന്ന് നീക്കം ചെയ്യുന്നതിന് പി.എസ്.സിയുടെ ഉപദേശവും റവന്യൂ വകുപ്പ് തേടുകയുണ്ടായി. പി.എസ്.സിയുടെ ഉപദേശപ്രകാരമാണ് എൽദോയ്‌ക്കെതിരെയുള്ള നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha