യാത്രക്കാരോട് ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ഗുണ്ടയായി മേയർ?
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതർക്കത്തിൽ നിർണായകമായ സിസിടിവി മെമ്മറി കാർഡ് കാണാതായതിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നിലവിൽ കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ് കുമാർ കെഎസ്ആർടിസി എംഡിക്ക് നൽകിയ നിർദ്ദേശത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നൽകിയത്.
തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്. എന്നാൽ സി.സി.ടി.വി പരിശോധിക്കണമെന്ന യദുവിന്റെ ആവശ്യത്തിൽ ദുരൂഹതയെന്നാണ് പൊലീസ് ഭാഷ്യം. കെ.എസ്.ആർ.ടി.സി ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ വൈകിയത്, ബസിൽ സി.സി.ടി.വി ഉണ്ടെന്ന് അറിയാത്തതു കൊണ്ടെന്നും പൊലീസ് പറയുന്നു.
സംഭവം നടന്ന സമയം മുതൽ യദു ആവർത്തിച്ച് പറയുന്നത് ഒന്ന് മാത്രമായിരുന്നു, സംശയമുണ്ടേൽ സിസിടിവി പരിശോധിക്കാൻ. ഇത്ര ബുദ്ധി ശൂന്യരാണോ കേരളാ പോലീസ് എന്നാണ് ഈ മറുപടി കേൾക്കുമ്പോൾ തോന്നുന്നത്. ഇനിയിപ്പോൾ ആ കാർഡ് യദു തന്നെ മാറ്റിയതാകും എന്ന രീതിയിലും ഒരു പക്ഷേ കാര്യങ്ങളെ വളച്ചൊടിച്ചേക്കാം...
ഇന്നലെ പരിശോധിച്ച സി.സി.ടി.വി.യിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നോ എന്നത് ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. അതിനിടയിൽ, തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർ ഫാസ്റ്റ് ബസിനു മുൻപിലാണ് മേയറുടെയും ഭർത്താവ് എം.എൽ.എയുടെയും അഭ്യാസം നടന്നത്. ഇതിന്റെ യഥാർത്ഥ സംഭവം കണ്ടത് 12 പേരാണ്.
തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ റിസർവേഷനിൽ യാത്ര ചെയ്തവർ. സംഭവം തൂങ്ങുന്നതു മുതൽ പെരുവഴിയിൽ ഇറങ്ങി നിൽക്കേണ്ട ഗതികേടിന്റെ അവസാനം വരെയും ആ യാത്രക്കാരുണ്ടായിരുന്നു. അവരോടാണ് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാർ കാര്യങ്ങൾ തിരക്കിയത്. റിസർവേഷൻ ചാർട്ട് കെ.എസ്.ആർ.ടി.സിയിൽ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച് കാര്യം തിരക്കുയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഓരോരുത്തരും നൽകിയത് ഒരേ മറുപടി തന്നെയായിരുന്നു. മേയറും സംഘവും കാണിച്ചതാണ് തെറ്റ്. ഡ്രൈവറെ പ്രകോപിക്കുകയാണ് മേയർ ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു. മാത്രമല്ല, തങ്ങൾ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂർത്തിയാക്കാനായില്ല എന്ന പരാതിയും ഉന്നയിച്ചിട്ടുണ്ടത്രേ. അവസാനിക്കാൻ കിലോ മീറ്ററുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തങ്ങളെ പെരുവഴിയിൽ ഇറക്കി വിടുകയാണ്
എം.എൽ.എ സച്ചിൻ ദേവ് ചെയ്തതെന്നും യാത്രക്കാർ പരാതിയായി പറയുന്നു. എം.എൽ.എ ബസിൽ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. തുടർന്ന് കണ്ടക്ടർ സീറ്റിൽ ഇരുന്ന് കാലിൻമേൽ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസിൽ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് പറഞ്ഞത്. റിസർവേഷൻ ചെയ്ത് ആ ബസിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ പോലും ഡ്രൈവർക്കെതിരേ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.
ക്യാമറകൾ പരിശോധിക്കാൻ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ബുധനാഴ്ച രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചു. എന്നാൽ, ഡിവിആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോയെന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവർ മേയർക്കെതിരെ നൽകിയ രണ്ട് പരാതികളും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ പരാതികളിൽ ഇതുവരെ വസ്തുത ഇല്ലെന്നാണ് പൊലീസ് നിലപാട്. ഇന്നലെയാണ് ബസിലെ സി.സി.ടി.വി പരിശോധിക്കണമെന്ന ആവശ്യം യദു ഉന്നയിച്ചത്. ഈ ആവശ്യം സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്കുശേഷം മാത്രമാണ് യദു മുന്നോട്ടുവെച്ചത്. ഇതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്.
എന്നാൽ ലൈംഗികാധിക്ഷേപം പോലെ ഗുരുതര സ്വഭാവമുള്ള പരാതി വന്നിട്ടും പൊലീസ് ആദ്യഘട്ടത്തിൽ സി.സി.ടി.വി പരിശോധിച്ചില്ല. ഇന്നലെയാണ് പരിശോധിച്ചത്. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിൽ മാത്രമാണ് ക്യാമറയുണ്ടാവുക എന്ന നിഗമനത്തിലായിരുന്നു തങ്ങളെന്നാണ് പൊലീസ് ഇതിന് നൽകുന്ന മറുപടി. നാലുദിവസം വൈകിയ സി.സി.ടി.വി പരിശോധനയിൽ ഒന്നും കിട്ടിയില്ല.
യദു ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ ലഭിക്കേണ്ടത് കേസിന്റെ സംബന്ധിച്ച് നിർണായകമാണ്. അതിന് സി.സി.ടി.വിയിൽ മുൻപ് മെമ്മറി കാർഡ് ഉണ്ടായിരുന്നോ ഇല്ലയോ എന്നത് ഉറപ്പിക്കണം. ക്യാമറ പ്രവർത്തിക്കണമെങ്കിൽ മെമ്മറി കാർഡ് വേണമെന്ന് നിർബന്ധമില്ല. ഇതിൽ വ്യക്തതയ്ക്ക് വേണ്ടി ഫൊറൻസിക് വിദഗ്ധരുടെ സഹായം തേടാൻ ഒരുങ്ങുകയാണ് പൊലീസ്.
ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദത്തിൽപ്പെട്ട ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തു മാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്.
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിർണായകമാണ്. മെമ്മറി കാർഡ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെന്ന് യദു പറഞ്ഞു. ഇനി ബസ് തന്നെ കാണാതാകുമെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
മേയറുമായുള്ള പ്രശ്നത്തിന് ശേഷം കെ.എസ്.ആർ.ടി.സി.യുടെ കസ്റ്റഡിയിലായിരുന്നു ബസ്. ഡിപ്പോയിൽ ഒതുക്കിയിട്ടിരുന്ന ബസ് താൻ കണ്ടിരുന്നു. ഇപ്പോഴാണ് പോലീസ് ബസ് പരിശോധിക്കുന്നത്. താൻ ഒരു താത്ക്കാലിക ജീവനക്കാരനാണ്. മെമ്മറി കാർഡ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉന്നയിക്കാൻ താൻ ആളല്ല.
കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നൽകിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. എന്നാൽ പരിശോധനയ്ക്ക് എത്തിച്ച ബസിൽ മെമ്മറി കാർഡ് കാണാതായത് ദുരൂഹത വർധിപ്പിച്ചു.
മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ ആക്രമണം, ഔദ്യോഗിക ഫോൺ നമ്പറിലെ വാട്സാപ്പിൽ അയച്ച അശ്ലീല സന്ദേശം എന്നിവയ്ക്കെതിരെയാണ് പൊലീസ് കേസ്. ഡ്രൈവർ യദു നൽകിയ പരാതിയിലും കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha