ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ...ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി...
ഇ.പി. ജയരാജൻ - ജാവഡേക്കർ കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ,
ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരേ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് പരാതി. ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർക്കെതിരെ ജയരാജൻ വക്കീൽ നോട്ടിസും അയച്ചിരുന്നു.ആരോപണങ്ങൾ പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കിൽ സിവിൽ–ക്രിമിനൽ നിയമ നടപടികൾക്ക് വിധേയരാകണമെന്നും 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കിൽ നോട്ടിസിൽ ഇ.പി ആവശ്യപ്പെട്ടത്.
അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടിസ് അയച്ചത്.
ആരോപണങ്ങൾ പിൻവലിച്ച് ഉടൻ മാധ്യമങ്ങളിൽ കൂടി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമനടപടിയെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. പാര്‍ട്ടിയെയും നേതാക്കളെയും അധിക്ഷേപിച്ചിരിക്കുകയാണ് എന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബി ജെ പിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം കണ്ടു എന്ന ശോഭ സുരേന്ദ്രന്റെ വാദം പച്ചക്കള്ളമാണ് എന്നും അദ്ദേഹം പറഞ്ഞു.തനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 60 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.തന്റെ പാര്‍ട്ടി കൂറും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല എന്നും മുന്‍പും ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട് എന്നും വക്കീല്‍ നോട്ടിസില്‍ ജയരാജന്‍ പറയുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും ഉപതിരഞ്ഞെടുപ്പ് സമയത്തടക്കം ഇത്തരം ഗൂഢനീക്കങ്ങള്‍ നടന്നിട്ടുണ്ട് എന്നും ഇ പി പറയുന്നു.ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും വക്കീല്‍ നോട്ടീസില്‍ ഇ പി പറയുന്നു. നേരത്തെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഇ പി ജയരാജന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി എന്ന് പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശ പ്രകാരമാണ് ഇ.പി. ജയരാജൻ നിയമനടപടികൾക്ക് തുടക്കമിട്ടത്.അങ്ങിനെ ഒരു വിവാദത്തില്‍ നിന്ന് കൂടി ഇ.പി ജയരാജന്‍ പാര്‍ട്ടിയില്‍ തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുകയാണ്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി.ജയരാജനെ കുറ്റവിമുക്തനാക്കിയിരിക്കുന്നു
സി.പി.എം. ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച നിഷ്കളങ്കമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ന്യായം.ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, ഇ.പിക്ക് നിര്‍ദേശവും നല്‍കി. ദല്ലാള്‍ നന്ദകുമാറിനെ പോലെയുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഇ.പിയെ ഉപദേശിക്കുകയും ചെയ്തു. പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെ, സി.പി.ഐയുടെ എതിര്‍പ്പുണ്ടെങ്കിലും ഇ.പി ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരും. ഇ.പി പാര്‍ട്ടിയെ വെട്ടിലാക്കുന്നതും വിവദാമുണ്ടാക്കുന്നതും ഇത് ആദ്യമായല്ല. ഇതിന് മുന്‍പും പല വിവാദങ്ങളും അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്.]
https://www.facebook.com/Malayalivartha