Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് 6 കുടുംബാംഗങ്ങള്‍ ഒഴുകിപ്പോയ ഇന്താക്കാരനായ യുവാവ് സംഭവം വിവരിക്കുന്നു!

21 MAY 2019 01:32 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് 6 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശി സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ ഹൃദയംപൊട്ടി ചോദിക്കുന്നു, ദൈവമേ.. ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു...ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..?

നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ഒമാനില്‍ ഫാര്‍മസിസ്റ്റായ ഈ യുവാവ് ബനീ ഖാലിദ് തടാകം കാണാന്‍ ചെന്നപ്പോഴായിരുന്നു ദുരന്തം മലവെള്ളപ്പാച്ചിലായി എത്തിയത്. പിതാവ് ഖാന്‍, മാതാവ് ശബാന, ഭാര്യ അര്‍ഷി, മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്.

ടൈംസ് ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംഭവം വിവരിക്കുന്നു: 'നല്ല വെളിച്ചമുള്ള ദിവസമായിരുന്നു ഞങ്ങള്‍ ഇബ്രയില്‍ നിന്ന് കാറില്‍ വാദി ബനീ ഖാലിദിലേയ്ക്ക് യാത്ര പുറപ്പെട്ടത്. നല്ല ചൂടുമുണ്ടായിരുന്നു. ആകാശം മേഘാവൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വാദിയുടെ സമീപത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങി.ഉടന്‍ കാറില്‍ കയറി അവിടെ നിന്ന് മാറാന്‍ തീരുമാനിച്ചു. കൂടിപ്പോയാല്‍ 10 മിനിറ്റിനകം മഴ നിലയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴ ശക്തിപ്പെട്ടു. ഇടയ്ക്ക് ഒരു സ്വദേശി ഞങ്ങളോട് പറഞ്ഞു, ഇത് കുറച്ച് അപകടം പിടിച്ച സ്ഥലമാണ്. പെട്ടെന്ന് പോയിക്കോളൂ എന്ന്. കുറച്ച് ഉയര്‍ന്ന ഭാഗത്തുള്ള പ്രധാന റോഡിലേയ്ക്ക് പോകാനും വരാനും ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചുറ്റും കറുത്തിരുണ്ട് ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപപ്പെട്ടു.എനിക്കൊന്നും പറയാനോ മറ്റോ സാധിച്ചില്ല. കാറിന്റെ ചില്ലുകളില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ് പുറംകാഴ്ചകളൊന്നും കാണാന്‍ പറ്റാതായി. കാറിനകത്ത് നിന്നുള്ള ഉച്ഛ്വാസ വായു പോലും അകത്ത് തങ്ങിനിന്നു.

ദൈവമേ, ഞങ്ങളെ പരീക്ഷിക്കരുതേ.. ചെറിയ കുട്ടികളാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നെല്ലാം പറഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു. ഒടുവില്‍ എങ്ങനെയെങ്കിലും കാര്‍ മുകള്‍ഭാഗത്തെത്തി. അപ്പോഴേയ്ക്കും മണല്‍നിറഞ്ഞ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയിരുന്നു. ഇനിയും മുന്നോട്ടു പോയാല്‍ അപകടത്തില്‍പ്പെടുമെന്ന് കരുതി ഞാന്‍ കാര്‍ പിന്നോട്ടെടുത്ത് ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി. 28 ദിവസം പ്രായമുള്ള മകന് മഴ കൊണ്ട് അസുഖം പിടിച്ചാലോ എന്നാലോചിച്ച് എല്ലാവരും കാറിനകത്ത് തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്, കാര്‍ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ തീരുമാനിച്ചു. വാതില്‍ തുറന്നപ്പോള്‍ എന്റെ മകള്‍ വെള്ളത്തില്‍ വീണു. അവളെ പിടിക്കാന്‍ എന്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും വെള്ളത്തില്‍വീണു.

പിതാവിന് നീന്തലറിയില്ലായിരുന്നു. മകളും പിതാവും വെള്ളത്തില്‍ ഒലിച്ചുപോയി. ഇതെല്ലാം കണ്ട് നിലവിളിക്കാനേ കാറിലുണ്ടായിരുന്ന എനിക്കും മാതാവ്, ഭാര്യ എന്നിവര്‍ക്കും കഴിഞ്ഞുള്ളൂ. വൈകാതെ കാര്‍ വെള്ളത്തില്‍ ഒലിച്ച് വാദി(തടാകം)യിലേയ്ക്ക് നീങ്ങി. രണ്ട് വയസുകാരനായ മകനെവിടെയാണെന്ന് എനിക്ക് ഓര്‍ക്കാനേ സാധിക്കുന്നില്ല. എന്റെ ഭാര്യ പിഞ്ചു കുഞ്ഞിനെ എടുത്തിരിക്കുകയായിരുന്നു. ഒഴുക്കില്‍ കാര്‍ തടാകത്തിലേയ്ക്ക് പതിച്ചു. ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തുവീണു. മണല്‍ നിറഞ്ഞ വെള്ളം വയറിനകത്തേയ്ക്ക് പോയി. എനിക്ക് ആദ്യം ഒരു പാറയിലും പിന്നീട് ഈന്തപ്പനയോലയിലും പിടിത്തം കിട്ടി. അതില്‍പിടിച്ച ഞാന്‍ പാറയില്‍കയറി നിന്നു നിസഹായതയോടെ തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ ഒന്നും കാണാനില്ലായിരുന്നു.

എനിക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. ഞാന്‍ മലനിരകളുടെ മുകളിലെത്തി നോക്കിയെങ്കിലും അകലെ റഡാര്‍ വെളിച്ചമല്ലാതെ ചുറ്റുവട്ടത്തൊന്നും ആരെയും കാണാനില്ലായിരുന്നു. പിന്നീട് ഞാന്‍ മറ്റൊരു മലമുകളില്‍ കയറി. അകലെ കുറേ വീടുകള്‍ കണ്ടു അങ്ങോട്ടേയ്ക്ക് നീങ്ങി. ഒരു വീടിന് മുന്നില്‍ നിന്നപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. ഞാന്‍ സംഭവം പറഞ്ഞപ്പോള്‍ അവര്‍ അവിടെ നില്‍ക്കാന്‍ അനുവദിച്ചു. എന്റെ നാല് വയസുകാരിയായ മകളും രണ്ട് വയസുകാരനായ മകളും പിഞ്ചുകുഞ്ഞുമടക്കം ആരുമിനി തിരിച്ചുവരില്ലേ എന്ന് ഞാന്‍ ഭയക്കുന്നു.. -സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ വാക്കുകള്‍ മുറിഞ്ഞു.

ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ സംഭവം വലിയ ഞെട്ടലാണുണ്ടാക്കിയത്. കുടുംബത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (10 minutes ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (37 minutes ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (2 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (3 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (3 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (4 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (4 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (4 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (4 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (5 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (6 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (6 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (6 hours ago)

Malayali Vartha Recommends