വിദേശ ഉപഗ്രഹങ്ങൾക്കു ബഹിരാകാശത്തേക്കു ‘ലിഫ്റ്റ്’ കൊടുത്ത് ഐഎസ്ആർഒ നേടുന്നത്! വിദേശനാണ്യത്തിന്റെ മൂല്യം 40,000 കോടിയിലേക്ക്

ഐഎസ്ആർഒ നേടുന്ന ഒരു വമ്പൻ നേട്ടത്തെ കുറിച്ചാണ് പങ്കു വയ്ക്കാനുള്ളത്. വിദേശ ഉപഗ്രഹങ്ങൾക്കു ബഹിരാകാശത്തേക്കു ‘ലിഫ്റ്റ്’ കൊടുത്ത് ഐഎസ്ആർഒ വിദേശനാണ്യങ്ങൾ നേടുന്നുണ്ട്. വിദേശനാണ്യത്തിന്റെ മൂല്യം 40,000 കോടിയിലേക്ക് അടുക്കുകയാണ് .കഴിഞ്ഞ ദിവസമായിരുന്നു.
പിഎസ്എൽവി സി56 റോക്കറ്റിൽ സിംഗപ്പൂരിന്റെ 7 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലേക്കു സുരക്ഷിതമായി എത്തിച്ചത് . ഇസ്റോ ബഹിരാകാശത്ത് എത്തിച്ച വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം 432 ആയി. പിഎസ്എൽവി സി56 വിക്ഷേപണത്തിലൂടെ ഇസ്റോ നേടിയ വരുമാനം ഇത് വരെ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല . 1999 മേയിൽ ആദ്യ വിദേശ ഉപഗ്രഹം ഇസ്റോ വിക്ഷേപിച്ചു. 2023 ജൂൺ വരെ 425 വിദേശ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചു .
17.5 കോടി യുഎസ് ഡോളറും 25.7 കോടി യൂറോയും വരുമാനം കിട്ടി. 2 ദിവസം മുൻപ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ വച്ച രേഖയിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . ഇന്നത്തെ മൂല്യം കണക്കാക്കിയാൽ ഏകദേശം 37390 കോടി രൂപ! അനൗദ്യോഗികമായി പുറത്തുവന്ന ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചെലവുമായി അതായത് ഏകദേശം 600–700കോടി രൂപ താരതമ്യപ്പെടുത്തിയാൽ ഏതാണ്ട് 60 ചന്ദ്രയാൻ ദൗത്യത്തിനു തികയും ഈ തുക.
https://www.facebook.com/Malayalivartha



























