പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഇന്ത്യയിലെ പെട്രോളിയം കരുതൽശേഖരത്തിൽ 3 കോടി ബാരൽ അസംസ്കൃത എണ്ണഅബുദാബി നാഷണൽ ഓയിൽ കമ്പനി ഉറപ്പാക്കും.പ്രധാനമന്ത്രിയുടെ യാത്രകളെ വിമർശിക്കുന്നവർ അറിയണം . അദ്ദേഹം അവിടെ വെറുതെ കറങ്ങി കാണാൻ അല്ല പോവുന്നത് . നമ്മുടെ രാജ്യത്തിന് വേണ്ടി ആണ് പോവുന്നത് . ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (UAE) തമ്മിലുള്ള ഊർജ്ജ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി,
ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സംഭരണിയിൽ (Strategic Petroleum Reserve) 30 മില്യൺ ബാരൽ അസംസ്കൃത എണ്ണ സംഭരിക്കാൻ യുഎഇ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹ്രസ്വ അബുദാബി സന്ദർശനത്തിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ വിപുലമായ ചർച്ചകൾക്കൊടുവിലാണ് ഈ നിർണ്ണായക തീരുമാനം പുറത്തുവന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ,
"ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ചരക്കുനീക്കവും തടസ്സമില്ലാത്തനാവിക ഗതാഗതവും" ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (ISPRL) അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) തമ്മിലുള്ള തന്ത്രപ്രധാന സഹകരണ കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇന്ത്യയുടെ എണ്ണ സംഭരണികളിൽ യുഎഇയുടെ പങ്കാളിത്തം 30 മില്യൺ ബാരലായി ഉയർത്താൻ ഈ കരാർ സഹായിക്കും. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ കാരണം ആഗോള എണ്ണ വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ള ഈ സാഹചര്യത്തിൽ,
ഈ നീക്കം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ കൂടുതൽ ശക്തമാക്കും.രാജ്യത്തെ പെട്രോളിയം ഉപഭോഗത്തിന് ആനുപാതികമായി കരുതൽ ശേഖരം ഇല്ലാത്തത് പശ്ചിമേഷ്യൻ പ്രതിസന്ധി വന്നതോടെ ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാറിയിരുന്നു.
https://www.facebook.com/Malayalivartha
























