നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തിലും തനിയാവര്‍ത്തനം

രാജ്യത്തെ കൊടിയ അപമാനത്തിലേക്ക് തള്ളിയിട്ട നിര്‍ഭയയുടെയും സൗമ്യയുടെയും പിന്‍ഗാമിയായി സി ഐ എസ എഫ് ലെ കോണ്‍സ്റ്റബിളിന്റെ ഡ്രൈവര്‍ ജോലി അന്വേഷിച്ച യുവതി കാമാര്‍ത്തരായ കൂര്‍ത്ത് മൂര്‍ത്ത നഖങ്ങളാല്‍ പിച്ചിച്ചീന്തി നിര്‍ഭയ ആക്രമിക്കപ്പെട്ടതിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ എറിയപ്പെട്ടത് ലോകത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുന്നു. ഡല്ഹിയിലെ മോട്ടി ബാഘ് ഏരിയയിലാണ് സംഭവം നടന്നത്. ജോലി ലഭിക്കുമോ എന്ന് തിരക്കി പോയ യുവതിയെ കാറില്‍ വച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു.
ഇതു വായിക്കുമ്പോള്‍ പലര്‍ക്കും ഡെല്‍ഹയില്‍ സംഭവിച്ച നിര്‍ഭയ കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ച് തീഹാര്‍ ജയിലില്‍ കിടക്കുന്ന മുകേഷ് സിങ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മ വന്നേക്കാം. ബലാത്സസംഗ ശ്രമം നടക്കുമ്പോള്‍ ഇരകള്‍ എതിര്‍ക്കാതെ സഹകരിക്കുകയാണെങ്കില്‍ അവര്‍ കൊലചെയ്യപ്പെടുകയില്ല എന്നാണ് അയാള്‍ ഇരകള്‍ക്ക് നല്‍കിയ ഉപദേശം. ഇതാണ് വേട്ടക്കാരുടെ തത്വശാസ്ത്രം! നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക നിയമപാലകര്‍ക്കും ഇതേ വികാരം തന്നെയല്ലേ ഉള്ളതെന്ന് ഇത്തരം കേസ്സുകള്‍ അവര്‍ കൈകാര്യം ചെയ്യുന്ന രീതി കണ്ടാല്‍ ആര്‍ക്കും തോന്നിയേക്കാം.
ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ആക്രമണത്തിന്റെ ഒരു ആവര്‍ത്തനമാണിത്. നിര്‍ഭയ കേസിന് ശേഷം പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത സ്ത്രീ സുരക്ഷാ പദ്ധതി കൊണ്ടൊന്നും രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരാകുന്നില്ല. അങ്ങനെയൊരു അവസ്ഥ ഉണ്ടാകണമെങ്കില്‍ ആര്‍ജ്ജവമുള്ളവരും അഴിമതി രഹിതരുമായ പോലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും അധികാരത്തില്‍ വരേണ്ടിയിരിക്കുന്നു.
പഞ്ചാബിലും, ഡല്‍ഹിയിലും ലൈംഗിക ആക്രമണ കേസുകള്‍ ഒരു തുടര്‍ക്കഥയായി തീര്‍ന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത ഒരിടമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. ആര്‍ഷഭാരതത്തിന്റെ സംസ്‌കാര മുദ്രകളില്‍ ഒന്നുംതന്നെ ഇനി അവശേഷിക്കുന്നില്ല.
രാജ്യത്തെ പോലീസ് സംവിധാനത്തിലെ പാളിച്ചകളെയാണ് സര്‍ക്കാര്‍ അടിയന്തരമായി ശുദ്ധീകരിച്ചെടുക്കേണ്ടത്. പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗം ക്രിമിനല്‍ വാസനയുള്ളവരാണെന്ന് സര്‍വ്വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ പോലീസുകാരായതുകൊണ്ടു മാത്രം ലോക്കപ്പിലാകാത്തവരാണ്. ക്രിമിനലുകളാല്‍, ക്രിമിനലുകള്‍ക്കുവേണ്ടി, ക്രിമിനലുകള്‍ തെരഞ്ഞെടുക്കുന്ന ഒരു സമ്പ്രദായം എന്ന് പേരിട്ടുവിളിക്കാന്‍ മാത്രം ഈ രാജ്യത്തെ ജനാധിപത്യ സംവിധാനം മാറിയിരിക്കുന്ന അവസ്ഥ അപകടകരമാണ്. -പാടിയത് മധുരം, പാടാനുള്ളത് അതിമധുരം - എന്ന് ആംഗലകവി എഴുതിയതുപോലെ കേട്ടകഥകള്‍ ആരെയും ഞെട്ടിപ്പിക്കുന്നവയാണെങ്കില്‍ കേള്‍ക്കാനുള്ളവ എത്ര ഭയാനകങ്ങളായിരിക്കും! ഹൈക്കോടതിയും, പരമോന്നത കോടതിയും വിധി പ്രസ്താവിച്ച കേസുകളില്‍ പോലും തുടര്‍ നടപടികള്‍ക്ക് പോലീസിന്റെ സഹായം ലഭ്യമാകാത്തതിനാല്‍ പൂര്‍ത്തീകരിക്കാനാകാതെ വരുന്നതായി പല പത്രവാര്‍ത്തകളും ഇടക്കിടെ പുറത്തുവരുന്നതും ആശാവഹമല്ല. പോലീസുകാര്‍ തന്നെ കുറ്റവാളികളെ ഒളിപ്പിക്കുന്നതായും പലപ്പോഴും ആരോപിക്കപ്പെടാറുണ്ട്.
നിയമപാലകര്‍ മുഖം നോക്കാതെ പ്രതികള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്. പ്രതികള്‍ എത്ര സ്വാധീനമുള്ളവരായാലും നിയമത്തിന്റെ മുമ്പില്‍ എല്ലാവരും സമന്‍മാരാണെന്ന ഇന്ത്യന്‍ ഭരണഘടനയുടെ വാക്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടു വേണം ഈ കേസില്‍ അന്തിമവിധി തീര്‍പ്പാക്കാന്‍. ഒരു കാരണവശാലും പ്രതികള്‍ രക്ഷപെട്ടുകൂടാ. അത് ഭാരതമാതാവിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നതിന് സമാനമായിരിക്കും.
2012 ഡിസംബര്‍ 12 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ക്രൂരപീഡനത്തിനു ഇരയായത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരണത്തിനു കീഴടങ്ങി. പ്രായം കുറഞ്ഞ പ്രതിയാണ് പെണ്‍കുട്ടിയെ കൂടുതല്‍ ക്രൂരമായി പീഡിപ്പിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























