അടച്ചിട്ട മുറിയ്ക്കുള്ളിൽ സഹോദരിയുടെയും കാമുകന്റെയും ലീലാവിലാസം കാണേണ്ടി വന്ന സഹോദരന് ചെയ്യേണ്ടി വന്നത്

പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹോദരിയുടെ കാമുകനെ കഴുത്തറത്ത് കൊലപ്പെടുത്തി പോലീസിന് കീഴടങ്ങി. ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ് സംഭവം. സഹോദരിയെയും കാമുകനെയും പ്രണയബദ്ധരായി കണ്ടത്തിയതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പതിനഞ്ച് വയസുകാരന്‍ വെളിപ്പെുത്തി. കൃത്യം ചെയ്ത ശേഷം കൈമൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി നടന്ന സംഭവങ്ങള്‍ തുറന്ന് പറയുകയായിരുന്നു.
സഹോദരിയുടെ കാമുകന്‍ സോനു നോയല്‍ എന്ന 22കാരന്‍ പമ്പ് ഹൗസിന് സമീപം ചീട്ട് കളിക്കുന്നതിനിടയിലാണ് കത്തിയുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെട്ടത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് സ്‌റ്റേഷനിലേക്കുള്ള വഴിയിലെ വയലില്‍ വിദ്യാര്‍ത്ഥി ഉപേക്ഷിച്ചതായി പോലീസിനോട് വെളിപ്പെടുത്തി.
നോനിയാന്റെ പഴയ വാടക വീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. പ്രണയബന്ധം ഉപേക്ഷിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്നായിരുന്നു നോനിയാന്റെ ഭീഷണി.
കഴിഞ്ഞ ബുധനാഴ്ച്ച സഹോദരിയെയും, നോനിയാനെയും മോശം സാഹചര്യത്തില്‍ അടച്ചിട്ട മുറിക്കുള്ളില്‍ പ്രണയബദ്ധരായി കണ്ടെത്തിയ സഹോദരന്‍ ഉടന്‍ സംഭവം വീട്ടിലറിയിക്കുകയായിരുന്നു. പ്രശ്‌നം പുറം ലോകം അറിഞ്ഞതോടെ നോനിയാന്റെ കുടുംബക്കാര്‍ ഇവരെ പെണ്‍കുട്ടിയെയും കുടംബത്തെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു. അതോടെ നോനിയാനെ വകവരുത്താന്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ തീരുമാനിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല ചെയ്യാന്‍ ഉപയോഗിച്ച് കത്തി അന്വേഷിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha



























