Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള ആരോപണങ്ങൾക്ക് ചൂട് പിടിക്കുന്നു ... കമ്പനിക്കു സർക്കാർ ഓർഡറുകൾ കിട്ടിത്തുടങ്ങിയത് 2023ൽ ഗണേഷ്കുമാർ മന്ത്രിപദത്തിലെത്തിയ ശേഷമെന്ന് ജിഎസ്ടി രേഖകൾ..


എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ല...ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുന്നത്... ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി, ഹർജി ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും


യുദ്ധം ചെയ്യാത്ത രാജ്യങ്ങള്‍ക്കും കെടുതികള്‍... യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി


സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം


കുട്ടികളിലെ വൃക്കരോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും സമഗ്ര പദ്ധതി 'പ്രതീക്ഷ'

ദുബായ്‌ , ഷാര്‍ജ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പെരുമഴ : വെള്ളിയാഴ്ചവരെ തുടരുമെന്ന് പ്രവചനം

27 MARCH 2014 11:43 PM IST
മലയാളി വാര്‍ത്ത.

രാജ്യമെങ്ങും തുടര്‍ച്ചയായി മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച തുടങ്ങിയ ചാറല്‍ മഴ പുലര്‍ച്ചയോടെ ശക്തിപ്പെട്ട് ദിവസം മുഴുവന്‍ തുടര്‍ന്നു. ദുബായ്, അബുദാബി, ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മിക്കപ്രദേശങ്ങളിലും മഴ ലഭിച്ചു. തുടര്‍ച്ചയായ മഴയും കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായില്‍ മഴയെ തുടര്‍ന്ന് കാര്യമായ അപകടങ്ങളോ ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ജലസേചന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസ്സന്‍ മുഹമ്മദ് മക്കി വ്യക്തമാക്കി. പലയിടങ്ങളിലും കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ വിതരണം നിര്‍ത്തിവെച്ചു. വെള്ളം കെട്ടിനിന്നത് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. 
ദുബായില്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറല്‍ മഴ അര്‍ധരാത്രിയോടെ ശക്തി പ്രാപിച്ചു. ദുബായില്‍ ഏഴ് മില്ലിമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.മഴ തുടങ്ങിയതുമുതല്‍ നഗരത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും അപകടസാധ്യത കുറയ്ക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിക്കുകയാണ്. മഴ മുന്നില്‍ക്കണ്ട് നേരത്തേതന്നെ ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നുംതന്നെ എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റില്‍ മഴയെ തുടര്‍ന്ന് ചെറിയ തോതിലുള്ള 704 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് ഓപ്പറേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അബ്ദുല്‍ അസീസ് ആല്‍ ഷംസി വ്യക്തമാക്കി. സെന്ററിലേക്ക് സഹായം അഭ്യര്‍ഥിച്ച് 5,722 ഫോണ്‍ കോളുകള്‍ വന്നതായും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവര്‍ റോഡുകളിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ബുധനാഴ്ച മുഴുവന്‍ തുടരുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് ഗ്ലോബല്‍ വില്ലേജ് അടച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉപദേശപ്രകാരം ദുബായ് പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുമായി ആലോചിച്ചാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 
അബുദാബിയിലും ഉച്ചവരെ നല്ല മഴയാണ് ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ അല്‍ഐനിലും അബുദാബിയിലും പോലീസ് ഓപ്പറേഷന്‍സ് സെന്ററുകളിലേക്ക് ആയിരത്തില്‍ അധികം ഫോണ്‍ കോളുകളാണ് വന്നത്. വാഹനമോടിക്കുന്നവര്‍ വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചും ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. 
ഷാര്‍ജയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോലീസ് ഷാര്‍ജ ടി.വി.വഴി പൊതുജനങ്ങളെ തത്സമയം അറിയിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളം കെട്ടിനിന്നത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. നാഷനല്‍ പെയിന്റില്‍നിന്ന് ഖല്‍ബ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം കയറിയത് ഏറെ നേരത്തേ ഗതാഗത തടസ്സത്തിന് കാരണമായി. കോര്‍ണിഷ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശിയതും വിനയായി. 
ഫുജൈറയില്‍ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഫുജൈറ നഗരപ്രദേശം, ഖല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റല്‍ മഴ ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ചു. റോഡുകളില്‍ പലയിടങ്ങളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചത്. രാവിലെ ചെറിയ തോതില്‍ ചാറിയെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് പലയിടങ്ങളിലും പെയ്തുതുടങ്ങിയത്. 

യു.എ.ഇ.യില്‍ വ്യാഴാഴ്ച മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച രാവിലെയോടെ മഴയുടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് ​ഗ്യാസ് സിലിണ്ടര്‍ മോഷണം  (13 minutes ago)

ഭാര്യയെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍  (27 minutes ago)

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കാനാകില്ലെന്ന് സുപ്രീംകോടതി  (36 minutes ago)

അപൂര്‍വ രോഗികളെയും അവരുടെ കുടുംബങ്ങളെയും പൊതു ആരോഗ്യ സംവിധാനത്തിനുള്ളില്‍ കൂടുതല്‍ പിന്തുണയ്ക്കുന്നതിനുള്ള നിര്‍ണായക മുന്നേറ്റം; കേരള സര്‍ക്കാര്‍ KARE പോര്‍ട്ടല്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്  (53 minutes ago)

ഒമാനില്‍ ഡ്രോണ്‍ തകര്‍ന്നുവീണ് രണ്ട് പ്രവാസികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എവിടുന്നൊക്കെ കടമെടുത്തിട്ടുണ്ടെന്നും, എന്തിനൊക്കൊ വിനിയോഗിച്ചെന്നും, എപ്പോൾ തിരിച്ചടക്കേണ്ടി വരുമെന്നുമൊക്കെയുള്ള വസ്തുതകൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ വ്യക്തമാക്കണം; ധനസ്ഥിതിയെപ്പറ്റി ധവളപ  (1 hour ago)

ഡോളറിനെതിരെ മൂല്യം 92.43 ലേക്ക് ഇടിഞ്ഞു  (1 hour ago)

പിണറായിക്ക് വേണ്ടി അടി കൊണ്ട സുധാകരനോട് കൊടുംചതിയാണ് പാർട്ടി കാണിച്ചത്; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ മത്സരത്തിനിറങ്ങണം; ഇല്ലെങ്കിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എസ്.ഐ.ടി ഹൈക്കോടതിയെ സമീപിച്ചു  (1 hour ago)

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്; കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്; എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും; കെ സുധാകരൻ കോൺഗ്രസിനോട് ഇടയുന്നു  (1 hour ago)

നീറ്റ് യുജി 2026 പരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് ഫോമിലെ തെറ്റുകൾ തിരുത്താൻ അവസരം...  (1 hour ago)

കെ സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി  (2 hours ago)

അറുപതു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള ജി സുധാകരന്‍ സിപിഎമ്മിനെയും പിണറായി വിജയനെയും ഗോവിന്ദനെയും വലതുകാലിനു തൊഴിച്ച് സിപിഎം പ്രസ്ഥാനത്തോടു പടിയിറങ്ങി; ഇനി അമ്പലപ്പുഴയില്‍ യുദ്ധമുറകള്‍  (2 hours ago)

ജി. സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് എം.എ. ബേബി  (2 hours ago)

Malayali Vartha Recommends