Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ദുബായ്‌ , ഷാര്‍ജ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പെരുമഴ : വെള്ളിയാഴ്ചവരെ തുടരുമെന്ന് പ്രവചനം

27 MARCH 2014 11:43 PM IST
മലയാളി വാര്‍ത്ത.

രാജ്യമെങ്ങും തുടര്‍ച്ചയായി മഴ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ചൊവ്വാഴ്ച തുടങ്ങിയ ചാറല്‍ മഴ പുലര്‍ച്ചയോടെ ശക്തിപ്പെട്ട് ദിവസം മുഴുവന്‍ തുടര്‍ന്നു. ദുബായ്, അബുദാബി, ഷാര്‍ജ അടക്കമുള്ള വടക്കന്‍ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെ മിക്കപ്രദേശങ്ങളിലും മഴ ലഭിച്ചു. തുടര്‍ച്ചയായ മഴയും കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുബായില്‍ മഴയെ തുടര്‍ന്ന് കാര്യമായ അപകടങ്ങളോ ദുരന്തങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുനിസിപ്പാലിറ്റി ജലസേചന വകുപ്പ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഹസ്സന്‍ മുഹമ്മദ് മക്കി വ്യക്തമാക്കി. പലയിടങ്ങളിലും കെ.എഫ്.സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയവയുടെ ഔട്ട്‌ലെറ്റുകള്‍ വിതരണം നിര്‍ത്തിവെച്ചു. വെള്ളം കെട്ടിനിന്നത് റോഡുകളില്‍ കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. 
ദുബായില്‍ ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറല്‍ മഴ അര്‍ധരാത്രിയോടെ ശക്തി പ്രാപിച്ചു. ദുബായില്‍ ഏഴ് മില്ലിമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.മഴ തുടങ്ങിയതുമുതല്‍ നഗരത്തില്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനും അപകടസാധ്യത കുറയ്ക്കാനും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിക്കുകയാണ്. മഴ മുന്നില്‍ക്കണ്ട് നേരത്തേതന്നെ ഇതിനായി പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍, കാര്യമായ അപകടങ്ങളൊന്നുംതന്നെ എമിറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റില്‍ മഴയെ തുടര്‍ന്ന് ചെറിയ തോതിലുള്ള 704 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് ഓപ്പറേഷന്‍സ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമര്‍ അബ്ദുല്‍ അസീസ് ആല്‍ ഷംസി വ്യക്തമാക്കി. സെന്ററിലേക്ക് സഹായം അഭ്യര്‍ഥിച്ച് 5,722 ഫോണ്‍ കോളുകള്‍ വന്നതായും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവര്‍ റോഡുകളിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണമെന്ന് പോലീസ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴ ബുധനാഴ്ച മുഴുവന്‍ തുടരുമെന്ന പ്രവചനത്തെ തുടര്‍ന്നാണ് ഗ്ലോബല്‍ വില്ലേജ് അടച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉപദേശപ്രകാരം ദുബായ് പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുമായി ആലോചിച്ചാണ് ഗ്ലോബല്‍ വില്ലേജ് അടച്ചതെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 
അബുദാബിയിലും ഉച്ചവരെ നല്ല മഴയാണ് ലഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിവരെ അല്‍ഐനിലും അബുദാബിയിലും പോലീസ് ഓപ്പറേഷന്‍സ് സെന്ററുകളിലേക്ക് ആയിരത്തില്‍ അധികം ഫോണ്‍ കോളുകളാണ് വന്നത്. വാഹനമോടിക്കുന്നവര്‍ വേഗം കുറച്ചും വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചും ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. 
ഷാര്‍ജയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പോലീസ് ഷാര്‍ജ ടി.വി.വഴി പൊതുജനങ്ങളെ തത്സമയം അറിയിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ മുഖവിലയ്‌ക്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. എമിറേറ്റില്‍ പ്രധാന റോഡുകളില്‍ വെള്ളം കെട്ടിനിന്നത് കനത്ത ഗതാഗതക്കുരുക്കിന് കാരണമായി. നാഷനല്‍ പെയിന്റില്‍നിന്ന് ഖല്‍ബ ഭാഗത്തേക്കുള്ള റോഡില്‍ വെള്ളം കയറിയത് ഏറെ നേരത്തേ ഗതാഗത തടസ്സത്തിന് കാരണമായി. കോര്‍ണിഷ് ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഴയോടൊപ്പം ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശിയതും വിനയായി. 
ഫുജൈറയില്‍ ബുധനാഴ്ച കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഫുജൈറ നഗരപ്രദേശം, ഖല്‍ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളിലെല്ലാം ചൊവ്വാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റല്‍ മഴ ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ചു. റോഡുകളില്‍ പലയിടങ്ങളിലും വെള്ളം കയറി. റാസല്‍ഖൈമയില്‍ താരതമ്യേന കുറഞ്ഞ തോതിലുള്ള മഴയാണ് ലഭിച്ചത്. രാവിലെ ചെറിയ തോതില്‍ ചാറിയെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് പലയിടങ്ങളിലും പെയ്തുതുടങ്ങിയത്. 

യു.എ.ഇ.യില്‍ വ്യാഴാഴ്ച മഴയ്ക്കും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വെള്ളിയാഴ്ച രാവിലെയോടെ മഴയുടെ ശക്തികുറയാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും വരുംദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 minutes ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (1 hour ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (1 hour ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (1 hour ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (2 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (2 hours ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (3 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (3 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (3 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (3 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (3 hours ago)

Malayali Vartha Recommends