നമ്ബര്‍ വണ്‍ കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്, സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ!! കേരളം മുഴുവനും ബാറും പബ്ബും, കോടികള്‍ മുടക്കി വനിതാ മതില്‍, അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നെങ്കില്‍... തുറന്നടിച്ച് പണ്ഡിറ്റ്
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ് ആണ്.വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍, സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകര്‍ പൊളിച്ചേനെ എന്ന് പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഇതുവരെ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്ത ജില്ലയാണ് വയനാട് എന്ന കാര്യം ഊന്നിപ്പറയുകയും ചെയ്യുന്നു. അദ്ദേഹം തന്റ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സന്തോഷ് പണ്ഡിത്തിന്റെ കുറിപ്പിലൂടെ...
പാമ്ബുകടിയേറ്റ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച നമ്പർ വണ്‍ കേരളത്തിലെ ഒരു 'ഹൈടെക്' സ്‌കൂളിന്റെ അവസ്ഥയും ചികിത്സയ്ക്കായി കൊണ്ടു പോയപ്പോള്‍ ആശുപത്രിയിലെ പരിമിതികളും അദ്ധ്യാപകന്റെ ചിന്തയും നാം കണ്ടുകഴിഞ്ഞു. പാവം വയനാട്ടുകാര്‍ക്ക് ഇത്രകാലമായിട്ടും സ്വന്തമായിട്ട് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ല. (നമ്ബര്‍ വണ്‍ കേരളത്തിലെ ഒരു ജില്ല തന്നെയാണ് വയനാട്) സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ ആയിരുന്നെങ്കില്‍ സാംസ്‌കാരിക നായകന്മാര്‍ പൊളിച്ചേനെ. ഉത്തര്‍ പ്രദേശിലെ സ്‌കൂളുകളെയും ആശുപത്രികളെയും കണക്കറ്റ് പരിഹസിച്ചേനെ. എന്തിന് ഒരു മെഡിക്കല്‍ കോളെജ് പോലുമില്ലാത്ത ജില്ലയെ കളിയാക്കിയേനെ. പക്ഷേ ഇതിപ്പോള്‍ കേരളത്തിലായിപ്പോയി. ഈ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതാനും വയ്യ. കഷ്ടം.. (വാല്‍ക്കഷണം: കേരളം മുഴുവനും ബാറും പബ്ബും ഉണ്ടാക്കുകയും കോടികള്‍ മുടക്കി വനിതാ മതില്‍ കെട്ടുകയും ചെയ്യുന്നതിനോടൊപ്പം അര ചാക്ക് സിമെന്റ് വാങ്ങിച്ച് ആ ക്ലാസിലെ മാളങ്ങള്‍ അടച്ചിരുന്നുവെങ്കില്‍ ഒരു കുരുന്നു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. കുഞ്ഞു പെങ്ങളെ, ആദരാഞ്ജലികള്‍)
അതേസമയം ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു. അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോയെന്ന് നാദിര്‍ഷ ചോദിക്കുന്നു. 'ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂര്‍ ഉണ്ടല്ലോ? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ...ദേഷ്യം'-എന്നും താരം കുറിച്ചിരുന്നു. എന്നാൽ എന്നും കണ്‍മുന്നില്‍ ഉണ്ടായിരുന്ന ഈ പുഞ്ചിരി ഇനിയില്ല എന്ന് ആ മാതാപിതാക്കള്‍ക്ക് എങ്ങനെ വിശ്വസിക്കാനും സഹിക്കാനും ആകുമെന്നാണ് ഷഹ്‌ലയുടെ ചിത്രം പങ്കുവച്ചു ഉണ്ണി മുകുന്ദന്റെ കുറിച്ചത്. അതേസമയം ചിലരുടെ അനാസ്ഥ കൊണ്ട് ഒരു കൊച്ചു കുട്ടിയുടെ ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു.. ആദരാഞ്ജലികള്‍ മോളെ എന്ന് പങ്കുവെച്ചുകൊണ്ടായിരുന്നു നിവിന്‍ പോളി എത്തിയത് . കൂടാതെ നടന്‍ ജയസൂര്യ, സംവിധായകന്‍ ഫറൂഖ് അബ്ദുള്‍ റഹ്മാന്‍ എന്നിവരും ഷഹലയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു
അതേസമയം സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എ.കെ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ മോഹനന്‍, അധ്യാപകന്‍ ഷജിന്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ലിസ മെറിന്‍ ജോയി എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ചുമത്തി കേസെടുത്തത്. സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെ നാലുപേരെ പ്രതികളാക്കി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നേരത്തെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ തയാറാകാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്ന പൊലീസ്. ബുധനാഴ്ചയാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഷെഹല ക്ലാസ്മുറിയില്‍ വച്ച് പാമ്ബുകടിയേറ്റത്. അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്കൂള്‍ പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഡിഎംഒ നടത്തിയ പ്രാഥമികാന്വേഷണത്തില്‍വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ആഭ്യന്തര വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിച്ചത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha