മഹാമാരിയെ പിടിച്ചു കെട്ടും: വാക്‌സിൻ പരീക്ഷണങ്ങൾ വിജയത്തിലേയ്ക്ക്; പ്രതീക്ഷകൾ നൽകി പഠന റിപ്പോർട്ടുകൾ
ലോകത്തിനു പ്രതീക്ഷയേകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയ്ക്ക് തന്നെ വെല്ലുവിളിയായി ഉയർന്നു വന്ന കോവിഡ്-19 എന്ന മഹാമാരിയെ തടുക്കാനായി ലോകമൊട്ടാകെയുള്ള സയൻസ് വിദഗ്ദർ വാക്സിൻ നിർമ്മാണത്തിനായുള്ള നേട്ടോട്ടത്തിലാണ്. 25 ഓളം വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷിച്ചു വരുന്നത്. ഇതിൽ അഞ്ചെണ്ണം മൂന്നാം ഘട്ടത്തിൽ എത്തി നിൽക്കുന്നത് പ്രതീക്ഷയുടെ നുറുങ്ങു വെട്ടമാണ് ജനതയ്ക്ക് സമ്മാനിക്കുന്നത്.
അതേസമയം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല അസ്ട്രാ സെനെകയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന് കുരങ്ങന്‍മാരിലെ കൊറോണവൈറസ് ബാധയെ തടയാന്‍ കഴിഞ്ഞുവെന്ന പഠനം വാക്സിൻ പര്യവേഷണത്തിനു കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്ന് തന്നെയാണ്.
നേച്ചര്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച വാക്‌സിനും സമാനമായ ഫലം ലഭിച്ചുവെന്ന് ഇതേ ജേണലിലെ മറ്റൊരു പഠനം പറയുന്നു. ഈ രണ്ട് വാക്‌സിനുകളുടേയും പഠനത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ നേച്ചര്‍ മാസികയിലും വെവ്വേറ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരു വാക്‌സിനുകളും ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിച്ചു വരുകയാണ്.
ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. അതേസമയം, ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേത് മനുഷ്യരിലെ ഒന്നും രണ്ടും ഘട്ടങ്ങളിലൂടെ കടന്ന് പോകുകയാണ്. യുഎസിലെ ബയോടെക് സ്ഥാപനമായ മൊഡേണാ തെറാപ്യൂട്ടിക്‌സ് വികസിപ്പിച്ച വാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ കണ്ടെത്തലുകളും രണ്ട് ദിവസം മുമ്പ് പുറത്ത് വന്നിരുന്നു. പ്രതീക്ഷ നല്‍കുന്ന ഫലമാണ് കുരങ്ങന്‍മാരില്‍ നിന്നും ലഭിച്ചതെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് മൊഡേണ ഇപ്പോള്‍. മനുഷ്യരിലെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണ ഫലങ്ങളും ഓക്‌സ്‌ഫോര്‍ഡും മൊഡേണയും പുറത്ത് വിട്ടിട്ടുണ്ട്. സംതൃപ്തി നല്‍കുന്നതാണ് രണ്ട് വാക്‌സിനുകളും. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഏതാനും മാസങ്ങള്‍ നീളും. അടുത്ത വര്‍ഷാരംഭത്തില്‍ തന്നെ വാക്‌സിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. ചിലപ്പോഴത് ഈ വര്‍ഷം അവസാനം എത്തിയേക്കും.
അതേസമയം മോസ്‌കോയിലെ ഒരു ഗവേഷണ സ്ഥാപനം വികസിപ്പിക്കുന്ന വാക്‌സിന് അടുത്ത മാസം പകുതിയോടെ അനുമതി നല്‍കുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്. സെപ്തംബറോടെ പൊതുജനങ്ങള്‍ക്ക് റഷ്യന്‍ വാക്‌സിന്‍ ലഭ്യമായേക്കും. ഈ റഷ്യന്‍ വാക്‌സിന്‍ ഇപ്പോഴും രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. എന്നാല്‍, രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങള്‍ തൃപ്തികരമാണെങ്കില്‍ നിബന്ധനയോട് കൂടിയ അനുമതിയാണ് അതിന് ലഭിക്കുന്നതെന്നാണ് സൂചന. പൊതുജനങ്ങള്‍ക്ക് ലഭ്യാക്കിയാലും മൂന്നാം ഘട്ട പരീക്ഷണം തുടരും.
നാല് കമ്പനികളാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. മൊഡേണ, ൩.അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫിസര്‍ എന്നിവ. മൊഡേണ ഒഴിച്ചുള്ള മൂന്ന് കമ്പനികളും വാക്‌സിനില്‍ നിന്നും ലാഭമെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഒരു ഹിയറിങില്‍ പറഞ്ഞു. നാല് കമ്പനികളും തങ്ങളുടെ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha