Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം

31 JANUARY 2026 09:22 PM IST
മലയാളി വാര്‍ത്ത


അമേരിക്കൻ സൈനിക ഭീഷണികളും പേർഷ്യൻ ഗൾഫിലേക്കുള്ള “വലിയ അർമാഡ” എന്ന പ്രഖ്യാപനങ്ങളും പശ്ചിമേഷ്യയെ വീണ്ടും സംഘർഷത്തിലൈക്ക് തള്ളിവിടുകയാണ് . അമേരിക്കയും ഇറാനും ഒന്നിനോടൊന്നു കൊമ്പു കോർക്കുന്നു . ഇരുപക്ഷവും വാഗ്വാദങ്ങൾ തുടരുമ്പോൾ നെഞ്ചിടിക്കുന്നത് അറബ് മേഖലയിലാണ് .  അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിന് പകരം കരാറിൽ ഏർപ്പെടുന്നതാണ് നല്ലതെന്ന് ആണ് ട്രംപിന്റെ മുന്നറിയിപ്പ് . മാത്രമല്ല 24 മണിക്കൂറിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാണോ എന്നറിയിക്കണം അല്ലെങ്കിൽ കടുത്ത ആക്രമണം നേരിടേണ്ടിവരും എന്നാണ് ട്രംപിന്റെ ഭീഷണി .സമ്മർദത്തിന് വഴങ്ങിക്കൊണ്ടുള്ള ചർച്ചയ്‌ക്ക് തയാറല്ലെന്ന് ആണ്ഇറാന്റെ  നിലപാട് . ഇത് കാര്യങ്ങൾ വീണ്ടും രൂക്ഷമാക്കുമോ എന്ന ഭയമാണ് പശ്ചിമേഷ്യയിൽ നിറയുന്നത്  

  ഇറാനുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നും ട്രംപ് പറഞ്ഞു.   ഇതിനോടകം യുഎസിൽ നിന്നുള്ള നാവിക സേന ഇറാനിലേയ്‌ക്ക് നീങ്ങിയിട്ടുണ്ട്. ഇറാൻ കരാർ അംഗീകരിച്ചില്ലങ്കിൽ അടുത്ത ആക്രമണമുണ്ടാകും. മുൻ ആക്രമണത്തേക്കാൾ വളരെ ശക്തമായിരിക്കും എന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

കൂടാതെ 2025 ജൂണിൽ ഇസ്രയേലുമായി ചേർന്ന് അമേരിക്കൻ സൈന്യം ഒന്നിലധികം ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതുൾപ്പെടെയുള്ള നടപടികളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. കഴിഞ്ഞ ദിവസം ഇറാന് സമീപം ഒരു വലിയ യുഎസ് നാവിക കപ്പലിനെ വിന്യസിച്ചിരുന്നു. തുടർന്ന് ഇറാനുമായുള്ള ആണവ പദ്ധതിയെ സംബന്ധിക്കുന്ന ചർച്ച നടത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.

അതേസമയം ആണവ പദ്ധതി വിഷയത്തിൽ അമേരിക്കയുമായി ഇറാൻ കരാർ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു . കരാറിന് അന്തിമ സമയപരിധിയുണ്ടെന്നും അക്കാര്യം ഇറാന് ബോധ്യമുണ്ടെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ട്രംപ് പ്രതികരിച്ചു. ഏറ്റവും വലിയ യുദ്ധക്കപ്പലുകളും മറ്റ് സന്നാഹങ്ങളും ഇറാന് നേരെ അയച്ചത് കരാർ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ട്രംപിന്റെ അവകാശവാദം

എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്നും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിന് മാത്രമേ ഇറാൻ തയ്യാറാകുവെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മറുപടി നൽകിയത്. ഇറാൻ്റെ സുരക്ഷ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്ന ഒരു കാര്യവും ചർച്ചയ്ക്കെടുക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് വ്യക്തമാകുകയാണ് ഇറാൻ വിദേശകാര്യമന്ത്രാലയം. നീതിയുക്തമായ കരാറിന് ഇറാൻ എപ്പോഴും ഒരുക്കമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.   ഇറാൻ്റെ പ്രതിരോധ മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചയ്‌ക്ക് വിധേയമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ പുനരാരംഭിക്കാൻ യുഎസുമായി നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആണവ പദ്ധതിയിലും മിസൈൽ വികസനത്തിലുമുള്ള നിയന്ത്രണങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ പാലിച്ചില്ലെങ്കിൽ സൈനിക നടപടിയെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞതിൻ്റെ പശ്ചാത്തലത്തിലാണ് ഈ കരാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.

.ഇതിനിടെ, ഇറാനു മേൽ അമേരിക്ക കൂടുതൽ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഇറാൻ ആഭ്യന്തര മന്ത്രാലയത്തിനും ഏഴ് വ്യക്തികൾക്കും എതിരെയാണ് പുതിയ ഉപരോധം. ഇതോടെ, ചർച്ചാ സാധ്യതകൾ വഴിമുട്ടിയിരിക്കുകയാണ്. യുഎസുമായി തങ്ങൾ കരാർ ആഗ്രഹിക്കുന്നെന്ന ട്രംപിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇറാൻ രംഗത്തെത്തുകയും ചെയ്തു.
 
അമേരിക്കയുമായി പുതിയ ആണവ ചർച്ച പരിഗണനയിൽ ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ഛി പറഞു. ആണവ പദ്ധതി ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിജപ്പെടുത്തുക, സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരായ ശിക്ഷാ നടപടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ട്രംപ് മുന്നോട്ടുവച്ചതെന്നാണ് റിപ്പോർട്ട്.

യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും അടിച്ചേൽപ്പിച്ചാൽ ശത്രുവിന്‍റെ കേന്ദ്രങ്ങൾക്കും ഇസ്രായേലിനുമെതിരെ ആഞ്ഞടിക്കുമെന്നും ഇറാൻ താക്കീത് നൽകി. ഏതെങ്കിലും തരത്തിലുള്ള ആക്രമണം യുഎസിന്‍റെ ഭാഗത്തുനിന്നുണ്ടായാൽ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും നിമിഷങ്ങൾക്കുള്ളിൽ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

യു‌എസുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ രംഗത്തുവന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെയാണ് ഉർദുഗാൻ നിലപാട് അറിയിച്ചത്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇറാനും അമേരിക്കയുമായും ആശയവിനിമയം തുടരുകയാണ്.

പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായെന്നും റഷ്യ വിശദീകരിച്ചു. അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയോടും ഇറാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് അറബ് നയതന്ത്രജ്ഞർ. ഇറാന് മേൽ അമേരിക്കയുടെ സമ്മർദ്ദം തുടരുന്ന സാഹചര്യത്തിലാണ് അറബ് നയതന്ത്രജ്ഞരുടെ ഇടപെടൽ. ട്രംപ് ഭരണകൂടത്തിൻ്റെ ആക്രമണ സാധ്യതയും മേഖലയിൽ യുഎസ് സൈനിക സാന്നിധ്യവും വർധിച്ച് വരുന്ന സാഹചര്യത്തിലുമാണ് മിഡിൽ ഈസ്‌റ്റിലെ യുഎസ് സഖ്യകക്ഷികളും പങ്കാളികളും ഇടപെടലുമായി രംഗത്തെത്തിയത്.

സൗദി അറേബ്യ, തുർക്കി, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ നയതന്ത്രജ്ഞരാണ് സംയമനം പാലിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇരു രാജ്യങ്ങളിലേയും നേതാക്കളുമായി ആശയവിനിമയം നടത്തിവരികയാണെന്ന് നയതന്ത്രജ്ഞർ പറഞ്ഞു. ഇരുപക്ഷവും തമ്മിൽ സംഘർഷം രൂക്ഷമാകുന്നത് മേഖലയിലുടനീളം വൻ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും ഊർജ്ജ വിപണികളെ ബാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇറാനെതിരായ യുഎസ് ആക്രമണം നടത്തിയാൽ രാജ്യം തിരിച്ചടിക്കുമെന്ന ഭയം അറബ്, മുസ്‌ലീം രാജ്യങ്ങൾക്കുണ്ട്. അത് തങ്ങളെയോ അവരുടെ രാജ്യങ്ങളിലെ അമേരിക്കൻ താത്‌പ്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതായിരിക്കും. വലിയ കൊളാറ്ററൽ നാശനഷ്‌ടങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഘർഷ സാധ്യത കണക്കിലെടുത്ത് നേതാക്കളുമായി സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനും കൂടിക്കാഴ്‌ച നടത്തി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രാദേശിക ദൂതൻ സ്‌റ്റീവ് വിറ്റ്കോഫ്, ജോയിൻ്റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവരുമായാണ് സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ചർച്ച നടത്തിയത്. ആഗോള, പ്രദേശിക സമാധാനം നിലനിർത്താനും മറ്റ് ശ്രമങ്ങളെ കുറിച്ചും ചർച്ച നടത്തിയെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

യുദ്ധത്തിന് പകരം ഇറാനുമായി ഒരു സമാധാന ചർച്ചയ്‌ക്ക് തയ്യാറാണെന്നും കരാരിൽ ഏർപ്പെടണമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. തൻ്റെ ആവശ്യങ്ങൾ ഇറാനിലെ ഉദ്യോഗസ്ഥരെ നേരിട്ട് അറിടിച്ചിട്ടുണ്ടെന്നും എന്നാൽ കരാറിൽ എത്തിയിലെങ്കിൽ പിന്നീട് എന്ത് സംഭവിക്കുമെന്ന് കാണാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.

അതേസമയം ആണവ വിഷയത്തിൽ ട്രംപിൻ്റെ പുതിയ തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല. മറിച്ച് ഇറാനും അവിടുത്തെ ജനങ്ങൾക്ക് നേരെ ഉയർത്തുന്ന ഭീഷണിയുടെ ഭാഗമായി ഇതിനെ കണ്ടാമതിയെന്നും പേര് വെളിപ്പടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ഇസ്‌താംബൂളിൽ തുർക്കി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ സംഘർഷങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചും മറ്റും ചർച്ച ചെയ്യാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, നിലവിൽ അമേരിക്കയുമായി ചർച്ചകൾക്ക് വ്യക്തമായ പദ്ധതികളൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ ഇറാൻ യുദ്ധത്തിന് തയാറാണെന്നും രാജ്യത്തിൻ്റെ താത്‌പ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് ഇറാൻ പ്രസിഡൻ്റുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാനും അമേരിക്കയും തമ്മിലുള്ള മധ്യസ്ഥത വഹിക്കാൻ സഹായിക്കുന്നതിന് ഒരു "ഫെസിലിറ്റേറ്ററായി" പ്രവർത്തിക്കാൻ എർദോഗൻ വാഗ്‌ദാനം ചെയ്‌തതായി അദ്ദേഹത്തിൻ്റ് ഓഫീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (2 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (2 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (2 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (2 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (3 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (6 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (6 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (6 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (7 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (7 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (7 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (7 hours ago)

Malayali Vartha Recommends