ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

കെ സുധാകരന്റെ ഭീഷണിയിൽ വഴങ്ങി ഹൈക്കമാൻഡ്. പാർട്ടി സീറ്റ് നൽകിയില്ലെങ്കിൽ കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സുധാകരൻ പറഞ്ഞത്. ഒടുവിൽ കണ്ണൂരിൽ സുധാകരന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.
സുധാകരനെ മുതിർന്ന നേതാവ് എകെ ആന്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി ടി.ഒ മോഹനനെ മാറ്റി സുധാകരനെ സ്ഥാനാർത്ഥിയാക്കും. തനിക്ക് സീറ്റ് നൽകിയില്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തിയിരുന്നു. ഇതോടെയാണ് ആന്റണി അടക്കമുള്ള നേതാക്കൾ കളത്തിലിറങ്ങിയത്. ഡൽഹിയിൽ നടന്ന നാടകനീക്കങ്ങൾക്കൊടുവിലാണ് സുധാകരനെ കണ്ണൂരിൽ സ്ഥാനാത്ഥിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നത്. ഇത് സുധാകരന്റെ സമ്മർദ്ദ തന്ത്രമാണെന്നാണ് നേതൃത്വം കരുതിയത്. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന രീതിയിലേക്ക് എത്തിയതോടെയാണ് സുധാകരന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി.
https://www.facebook.com/Malayalivartha


























