ഗൾഫിൽ ജീവിക്കാൻ ഇനി പാടുപെടും; ഇനിമുതൽ പ്രവാസികൾക്ക് പാലും ചായയും മധുരിക്കില്ല! നിത്യോപയോഗ സാധനങ്ങൾക്കുള്ള വില കുതിച്ചുയർന്നു! പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റി, ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ
ഇനിമുതൽ പ്രവാസികൾക്ക് പാലും ചായയും മധുരിക്കില്ല. മധുരം മാത്രമല്ല ചിലവും കുറയ്ക്കാൻ തയ്യാറായിക്കൊള്ളാൻ മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങൾക്കുള്ള വില കുതിച്ചുയർന്നിരിക്കുകയാണ്. പ്രവാസികളുടെ ബഡ്‌ജറ്റിനെ താളംതെറ്റിച്ചുകൊണ്ടാണ് ഇത്തരത്തിൽ വില കുതിച്ചുയർന്നരിക്കുന്നത്. ഇത് പ്രവാസി സമൂഹങ്ങൾക്കിടയിൽ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.....
കഴിഞ്ഞ കുറച്ചുനാളുകളായി നിത്യോപയോഗ സാധനങ്ങളുടെ വിലവർധന പ്രവാസി കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15–20% വില വർധിച്ചതായി പ്രവാസിസമൂഹം വ്യ്കതമാക്കുന്നു. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധി മൂലം 2 വർഷമായി ശമ്പള വർധനയില്ലാത്തവർ അധികച്ചെലവ് എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ഏവരും. ജോലി നഷ്ടപ്പെട്ടവരും വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കാത്തവരും ബുദ്ധിമുട്ടിലാണ് ഉള്ളത് .
നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ 350–400 ദിർഹം വേണ്ടിവരുന്നെന്ന് വീട്ടമ്മമാർ വ്യക്തമാക്കുന്നു. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് ഏവരുടെയും പ്രതീക്ഷ.
എന്നാൽ വില വർധനയ്ക്ക് പല കാരണങ്ങളാണ് വിതരണക്കാരും ഇറക്കുമതിക്കാരും പറയുന്നത്. വിവിധ രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറയ്ക്കുകയുണ്ടായി. യാത്രാ പ്രശ്നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയ്ക്ക് കാരണമായി മാറി. എന്നാൽ ചില വൻകിട കമ്പനികൾ സ്റ്റോക്ക് തീരുന്നതുവരെ വില വർധിപ്പിക്കാതിരുന്നത് ആശ്വാസകരമായിരിക്കുകയാണ്. യാത്രവിലക്കുള്ള രാജ്യങ്ങളിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ സാധനങ്ങൾ എത്തിക്കേണ്ടിവരുന്നതും ചെലവുകൂട്ടുന്നതായി ഇവർ പറയുന്നു.
അതായത് 10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലീറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20ൽ നിന്ന് 22, പഞ്ചസാര (5 കിലോ) 10ൽനിന്ന് 14.50, കടല 8–10, ചെറുപയർ 7.50–9, പരിപ്പ് 8 –10, സവാള 1.90 – 3.50, പാചക എണ്ണ 18 – 25, ചിക്കൻ ഫ്രഷ് 15 – 18.50, ഫ്രോസൻ (800 ഗ്രാം) 6.50 – 9, ബീഫ് 19.50 – 22.50, മട്ടൻ 38.50 – 43 ആയും വർധിച്ചിരിക്കുകയാണ്.
എന്നാൽ വില കൂട്ടാതെ തൂക്കം കുറച്ചവരുമുണ്ട്. ആറെണ്ണമുണ്ടായിരുന്ന ഖുബ്ബൂസ് പായ്ക്കറ്റിൽ ഇപ്പോൾ 4 എണ്ണമേ ഇപ്പോൾ കാണുവാൻ സാധിക്കൂ. വില 2.75. മാത്രമല്ല ബിസ്കറ്റുകളുടെ വലുപ്പവും തൂക്കവും കുറച്ചു. പായ്ക്കറ്റ് അരി, മുളക്, മല്ലി, മഞ്ഞൾ പൊടികൾക്കും അച്ചാറുകൾക്കും 1 മുതൽ 3 ദിർഹം വരെ കൂട്ടിയിട്ടുണ്ട്. പാചക എണ്ണയ്ക്കും 5 ദിർഹം വരെ വർധിച്ചു. ബസ്മതി അരിയിലും 2–5 ദിർഹത്തിന്റെ വ്യത്യാസം പ്രകടം. പഴം, പച്ചക്കറി എന്നിവയുടെ വിലയിലും ചെറിയ മാറ്റം വന്നതായി വ്യാപാരികൾ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha