ഡ്രോൺ ആക്രമണം: ദുബായ് വിമാനത്താവളം അടച്ചു ദുബായിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചിറക്കി

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും ഇത് അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതിനാൽ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി.
യാത്ര തടസ്സപ്പെട്ടവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാം. അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നേരത്തെ അറിയിച്ചത് പോലെ തുടരും.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്നും വിമാനങ്ങളുടെ പുതിയ വിവരങ്ങൾ അറിയാൻ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ചില വിമാനങ്ങൾ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. എയർപോർട്ട് സ്ട്രീറ്റിലും എയർപോർട്ട് ടണലിലും ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കർശന ജാഗ്രതയിലാണ് അധികൃതർ. ഈ സാഹചര്യത്തിലും റമസാൻ തിരക്കിനിടയിൽ യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി
ഇതോടെ വിമാനത്താവളത്തിലേക്ക് പോകാനിരിക്കുന്നവരും, നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നവരുമായ ലക്ഷക്കണക്കിന് പ്രവാസികൾ വലിയ ആശങ്കയിലാണ്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിമാനത്താവളത്തിലെ പ്രവർത്തനവും നിലച്ച അവസ്ഥയിരുന്നു എന്നാൽ നിരവധി യാത്രക്കാർ നാട്ടിലേക്ക് പറ്റാതെ ആയതോടെ വിമാന സർവീസുകൾ പുനരാംഭിക്കുകയായിരുന്നു
ഇന്ന് കേരളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി രാവിലെ പുറപ്പെട്ട വിമാനങ്ങളാണ് തിരിച്ചിറക്കിയത്. ദുബായ് വിമാനത്താവളത്തിൽ ഉണ്ടായ സുരക്ഷാ പ്രശ്നത്തെ തുടർന്നാണ് തിങ്കളാഴ്ച ഇരു വിമാനങ്ങളും തിരിച്ചിറക്കിയത്.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങൾ തിരിച്ചിറക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്നാണ് എമിറേറ്റ്സ് ടിആർവി - ഡിഎക്സ്ബി വിമാനം മടങ്ങിയതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. 353 യാത്രക്കാരും 19 ജീവനക്കാരുമുണ്ടായിരുന്ന വിമാനം രാവിലെ 4:40 ന് പുറപ്പെട്ട് 8:40 ന് മടങ്ങിയെത്തി. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാരെ ടെർമിനലിലേക്ക് മാറ്റി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 4:30 ന് പുറപ്പെട്ട വിമാനവും തിരിച്ചറിക്കി. 325 യാത്രക്കാരുമായി പോയ എമിറേറ്റ്സ് വിമാനമാണ് (ഇകെ 533) കൊച്ചി വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയത്. ദുബായ് വിമാനത്താവള സമീപത്തെ ആക്രമത്തിൽ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും വൈകാതെ അണച്ചു. കൃത്യമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെന്ന് സിവിൽ ഡിഫൻസും അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
വിമാനത്താവളത്തിൻ്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയ പശ്ചാത്തലത്തിൽ ദുബായിലേക്കും അവിടെ നിന്നുമുള്ള ഇന്നത്തെ എല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിരുന്നു. യാത്രക്കാർക്ക് മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിക്കാൻ അവസരമുണ്ടാകും
അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാം. യാത്രക്കാരുടെ ബുദ്ധിമുട്ടുകളിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു കുടൂതുൽ വിവരങ്ങൾക്ക് കസ്റ്റമർകെയർ നമ്പർ: +91 11693 29333, +91 11693 29999 എന്നിവയിൽ ബന്ധപ്പെടാം. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നേരത്തെ അറിയിച്ചത് പോലെ തുടരും.
അതേസമയം ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം. അതേസമയം പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ മേഖലയിൽ അതീവ ജാഗ്രത തുടരുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ മറ്റൊരു കപ്പൽകൂടി മേഖലയിൽനിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാൻ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയിൽനിന്ന് ഇന്ത്യൻ കപ്പൽ ‘ജഗ് ലാഡ്‌കി’ ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800 ടൺ മർബൻ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയിൽ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയിൽനിന്ന് 2 കപ്പലുകൾ നേരത്തെ ഇന്ത്യയിൽ എത്തിയിരുന്നു..
https://www.facebook.com/Malayalivartha





















