സ്വന്തമെന്ന് പറയാൻ ഇമ്രാന്റെ കൈയ്യിൽ ഇളകിയാടുന്ന കസേര മാത്രം, അതും കൈവിട്ട് പോകുമെന്ന അവസ്ഥയിൽ, തിരിച്ച് പിടിക്കാൻ അവസാന അടവ്, കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാൻ കരുക്കൾ നീക്കുന്നു, ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷം പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹം, പാകിസ്ഥാനിൽ ജനരോഷം ശക്തം, ഇമ്രാൻ ഖാന് മുന്നിൽ ഇനി രണ്ടേ..രണ്ട് വഴികൾ...!!
പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയില്‍ നിന്നുള്ള അംഗങ്ങള്‍ തന്നെ പിന്തുണ പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീഴുമെന്ന അവസ്ഥയിലായത്. ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇമ്രാന്‍ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പായി. കസേര ഉറപ്പിക്കാൻ അവസാനവട്ട ശ്രമങ്ങളിലാണ് ഇമ്രാൻ ഖാൻ .
അവിശ്വാസ പ്രമേയം പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ വോട്ടിനിട്ടാൽ കസേര പോകുമെന്ന് ഉറപ്പായ ഇമ്രാൻ കുറുക്കുവഴികൾ തേടുകയാണ്. ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേയുള്ളു ഇമ്രാൻ ഖാന് മുന്നിൽ.
എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ നോക്കുന്നത്. എന്നാൽ അത് വിജയിക്കുമോയെന്ന് പറയാറായിട്ടില്ല. അത്ര വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലാണ്. ആഭ്യന്തര സംഘർഷങ്ങൾ അതിരൂക്ഷവും പണപ്പെരുപ്പം കാരണം ജനജീവിതം ദുസ്സഹവുമാണ്.
മാർച്ച് എട്ടിനാണ് നൂറോളം പ്രതിപക്ഷ എംപിമാർ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി രംഗത്തുവന്നത്. സർക്കാരിനെ പിന്തുണയ്ക്കുന്ന എം ക്യൂ എം, പി എം എൽ ക്യൂ എന്നീ പാർട്ടികൾ ഇമ്രാൻ അധികാരമൊഴിയണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഇമ്രാന്റെ തന്നെ പാർട്ടിയിലെ 25 എംപിമാർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
342 സീറ്റുകളുള്ള പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 അംഗങ്ങളുടെ പിന്തുണയാണ്. ഇമ്രാൻ ഖാന്റെ പാർട്ടിക്ക് 155 ഉം ഇമ്രാനെ പിന്തുണയ്ക്കുന്ന ചെറു പാർട്ടികൾക്ക് 24 അംഗങ്ങളുമുണ്ട്. പ്രതിപക്ഷ പാർട്ടികൾക്ക് 162 അംഗങ്ങൾ ഉണ്ട്. സ്വന്തം പാർട്ടിയിലെ 25 എംപിമാർ സർക്കാരിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിൽ അവിശ്വാസം വോട്ടിനിട്ടാൽ ഇമ്രാന്റെ കസേര പോകുമെന്നത് ഉറപ്പാണ്.
സൈന്യത്തിന്‍റെ പിന്തുണ തേടി അധികാരത്തിൽ തുടരാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൈനിക മേധാവി ജാവേദ് ബാജ്വയെ ഇമ്രാൻ നേരിട്ട് കണ്ട ചർച്ച നടത്തി. ഇമ്രനെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ച 25 വിമതർ ഇസ്ലാമാബാദിലെ പാർലമെന്റ് മന്ദിരത്തിൽ അഭയം തേടിയിരിക്കുകയാണ്. ഈ മാസം 28 ന് തന്നെ അവിശ്വാസം വോട്ടിനിടെണ്ടി വരും എന്നാണ് ഇപ്പോഴത്തെ സൂചനകൾ.
പാകിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടിലല്ല. ആ 'ശനി' ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയില്‍ സന്ദര്‍ശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യത്തുനിന്നുണ്ടായത്.
അസമയത്തുള്ള സന്ദര്‍ശനത്തോടെ രാജ്യാന്തര തലത്തില്‍ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കി.ഇത്രയും നാണം കെട്ട് ഒരു രാജ്യത്തിന്റെ തലവനും വേറെ ഒരു രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടാകില്ല എന്നതായിരുന്നു വിമർശനം.അമേരിക്ക എന്തായാലും നയാ പൈസയുടെ വില പാകിസ്ഥാന് കൊടുക്കുന്നില്ല.
എന്നാല്‍ പിന്നെ റഷ്യയുടെ എങ്കിലും അടുത്ത് പോകാം എന്ന് വിചാരിക്കുമ്പോള്‍ അതും ഒക്കുന്നില്ല. ഈ കഴിഞ്ഞ ശീതകാല ഒളിമ്പിസിനിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റഷ്യയുടെ വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു.വിന്റര്‍ ഒളിംപിക്‌സിനിടെ ആരെയും കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം തുറന്നു പറഞ്ഞത് പാകിസ്ഥാന്റെ മുഖമടച്ചുള്ള അടിയായിരുന്നു.
https://www.facebook.com/Malayalivartha