പാകിസ്ഥാന്‍ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്ഫോടനം....പാക് സൈന്യത്തി്നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയാണ് കത്തി നശിച്ചത്..
വടക്കന്‍ പാകിസ്ഥാന്‍ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്ഫോടനം. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ.എ ആണ് സ്ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം കേട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കൻ പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായി ദ ഡെയ്‌ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് സൈന്യത്തി്നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക സൂചന. സ്ഥലത്ത് വന്‍ തോതില്‍ തീ പടരുകയാണ്.ഷോട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്.
സംഭവത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുംപ്രധാന സൈനിക സ്ഥാപനം ഭീകരർ ലക്ഷ്യമിട്ടതാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
പാകിസ്ഥാൻ ആർമിയുടെ മീഡിയ വിംഗ് - ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഇറക്കിയ പ്രസ്താവനയിൽ , "ഷോർട്ട് സർക്യൂട്ടിംഗ് കാരണം, സിയാൽകോട്ട് ഗാരിസണിനടുത്തുള്ള ഒരു വെടിമരുന്ന് ഷെഡിൽ ആകസ്മികമായി തീപിടിത്തമുണ്ടായി. ജീവഹാനി സംഭവിച്ചില്ല. കാര്യക്ഷമവും സമയോചിതവുമായ ഇടപെടൽ മൂലം തീ അണച്ചന്നും നാശനഷ്ടങ്ങൾ ഒഴിവായെന്നും പറയുന്നു."
അഗ്നിശമന സേനയും റെസ്ക്യൂ 1122ഉം സ്ഥലത്തെത്തി മണിക്കൂറുകൾക്കുശേഷം തീ അണച്ചത്.
സിയാൽകോട്ട് സ്‌ഫോടനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ആളപായത്തെക്കുറിച്ചോ പരിക്കുകളെക്കുറിച്ചും ചോദിച്ചപ്പോൾ, ഈ വിഷയത്തിൽ സംസാരിക്കാൻ സൈന്യത്തിന് മാത്രമേ അധികാരമുള്ളൂവെന്നായിരുന്നു റെസ്‌ക്യൂ 1122 ന്റെ വക്താവ് പിടിഐയോട് പറഞ്ഞത്.
സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത് പാകിസ്ഥാനിലെ ട്വിറ്ററിൽ ടോപ്പ് ട്രെൻഡായി മാറി. സ്‌ഫോടന പരമ്പരകൾ നടക്കുന്നതായും തീ പടരുന്നതായും വീഡിയോയിൽ കാണാം.സ്‌ഫോടനങ്ങൾ വളരെ ശക്തമായിരുന്നതിനാൽ സമീപവാസികൾ ഇത് ഭീകരാക്രമണമായി കണക്കാക്കിയതായി ഒരു ദൃക്‌സാക്ഷി പിടിഐയോട് പറഞ്ഞു. സ്‌ഫോടനങ്ങൾ ഒന്നിനു പുറകെ ഒന്നായി നടക്കുന്നതിനാൽ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം പാകിസ്ഥാനിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ദുർഭരണവും ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ഡസൻ ഭരണകക്ഷി എം. പി മാർ പരസ്യമായി കലാപക്കൊടി ഉയർത്തിയതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കസേര തെറിക്കാൻ കളമൊരുങ്ങി.അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ നാളെ പാർലമെന്റ് സമ്മേളനം തുടങ്ങും. 28ന് നടക്കുന്ന വോട്ടെടുപ്പിൽ തോറ്റാൽ ഇമ്രാൻ രാജിവയ്ക്കേണ്ടിവരും.
ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടിയിലെ 24 എം. പിമാരാണ് ഇമ്രാന്റെ രാജി ആവശ്യപ്പെട്ട് മറുകണ്ടം ചാടാൻ നിൽക്കുന്നത്.അതേസമയം, അധികാരത്തിൽ തുടരാൻ ബലപ്രയോഗത്തിനും മടിക്കില്ലെന്ന് ഭീഷണി മുഴക്കിയ ഇമ്രാൻ ഇന്നലെ പാക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ പട്ടാളം ഇമ്രാനൊപ്പം നിൽക്കുമോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha