യുക്രൈൻ തകർത്തെറിഞ്ഞ റഷ്യയുടെ ടാങ്കുകൾ വേണ്ട പകരം ഇന്ത്യയുടെ കരുത്തനെ മതിയെന്ന് ഈ രാജ്യം.. മനസുമാറ്റിയതിന് കാരണം ഇതാണ്

ആക്രമണവും പ്രത്യാക്രമണവുമായി റഷ്യ - യുക്രൈൻ യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ പാലായനം ചെയ്യുകയും സൈനികർ മരിച്ചു വീഴുകയും ചെയ്യുന്നുണ്ട്. യുക്രൈനിലെ പലപ്രദേശങ്ങളും റഷ്യ പിടിച്ചടക്കിയതായും റഷ്യൻ സൈന്യത്തെ കൊലപ്പെടുത്തിയതായി യുക്രൈൻ സൈന്യവും അവകാശപ്പെടുന്നുണ്ട്.റഷ്യ യുക്രൈൻ യുദ്ധത്തിൽ ഏറെ ചർച്ചകർക്ക് വഴിയൊരുക്കിയ ഒന്നാണ് റഷ്യൻ ടാങ്കുകൾ .. ശത്രുവിന്റെ മണ്ണിലേക്ക് കൂട്ടത്തോടെ ഇടിച്ചു കയറി നാശനഷ്ടമുണ്ടാക്കാൻ പര്യാപ്തമാണ് യുദ്ധത്തിൽ ടാങ്കുകൾ..
അതിർത്തിയിൽ ശത്രു ഒളിപ്പിച്ചിട്ട മൈനുകൾക്കും, കിടങ്ങുകൾക്കും മുകളിലൂടെ പാതയൊരുക്കുക എന്ന കർത്തവ്യവും ഇവയ്ക്കുണ്ട്. അതിനാൽ തന്നെ ടാങ്കുകൾ ഏതൊരു സേനയുടെയും അവിഭാജ്യ ഘടകമാണ്. എന്നാൽ അടുത്തിടെയായി ഭീമൻ ടാങ്കുകളെക്കാളും ലൈറ്റ് ടാങ്കുകൾക്കാണ് രാജ്യങ്ങൾ താത്പര്യം കാട്ടിയിരുന്നത്. വേഗത്തിൽ മുന്നേറ്റം നടത്താനാവും എന്നതും, ഉയർന്ന പ്രദേശങ്ങളിലും മറ്റും വിമാനങ്ങളിൽ ലിഫ്റ്റ് ചെയ്തിറക്കേണ്ടതിലെ സൗകര്യവുമാണ് ലൈറ്റ് ടാങ്കുകളെ പ്രിയങ്കരമാക്കുന്നത്.
റഷ്യ യുക്രൈനിൽ ടാങ്കുകളുടെ പ്രാധാന്യത്തെ കുറിച്ച് നമ്മൾ അറിഞ്ഞു.
എന്നാൽ ഇപ്പോൾ ഇന്ത്യയുടെ ഹെവി ടാങ്കായ അർജുൻ എം കെ വൺ എ വാങ്ങുന്നതിനായി താത്പര്യമറിയിച്ചിരിക്കുകയാണ് ഗൾഫ് രാഷ്ട്രമായ ബഹ്റിൻ. യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശമാണ് ഹെവി ടാങ്കിലേക്ക് ബഹറിൻെറ ശ്രദ്ധ തിരിച്ചിരിക്കുന്നത്.
യുക്രെയിനിലേക്ക് ഇരച്ച് കയറിയ റഷ്യൻ ടാങ്കുകളിൽ ചിലതിനെ ആന്റിടാങ്ക് മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ യുക്രെയിന് കഴിഞ്ഞതാണ് ബഹ്റിനെ ഇന്ത്യൻ ടാങ്ക് വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ശത്രുവിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പെട്ടെന്ന് മുട്ടുകുത്താത്തതാണ് ഹെവിവെയ്റ്റ് മെയിൻ ബാറ്റിൽ ടാങ്കുകളുടെ ഗണത്തിൽ പെടുന്ന അർജുൻ എം കെ വൺ എ. ഇസ്രയേലുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ച ലേസർ സംവിധാനവും അർജുനിൽ ഉടൻ സ്ഥാപിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ നിർമ്മിത ഗൈഡഡ് മിസൈൽ സംവിധാനവും ഇതിൽ ഉപയോഗിക്കാനാവും. ടാങ്കിലെ പ്രധാന തോക്കിൽ നിന്നും മിനിട്ടിൽ ആറ് മുതൽ എട്ട് റൗണ്ട് വരെ വെടിയുതിർക്കാനാവും. റഷ്യയുടെ ടി 90 ടാങ്കുകളെക്കാളും കൃത്യത ഇന്ത്യൻ നിർമ്മിത ടാങ്കുകൾക്കാണെന്ന് ട്രയലുകളിൽ തെളിയിച്ചിട്ടുമുണ്ട്. ശത്രു ടാങ്കുകളിൽ നിന്നും ടാങ്ക് വേധ മിസൈലുകളിൽ നിന്നും അർജുൻ ടാങ്കുകൾ കൂടുതൽ സുരക്ഷിതമാണ്. ഇതിന് പുറമേ മരുഭൂമികളിൽ മികച്ച പ്രവർത്തന ക്ഷമതയുണ്ടെന്നതും അർജുനിലേക്ക് ശ്രദ്ധ തിരിക്കാൻ അറബ് രാജ്യത്തെ പ്രേരിപ്പിക്കുന്നു.
റഷ്യയുടെ ടാങ്കുകൾ ‘ജാവലിൻ ടാങ്ക് വേധ മിസൈലുകൾ ഉപയോഗിച്ചാണ് യുക്രൈൻ തകർത്തു തരിപ്പണമാക്കിയത്.യുക്രെയ്‌നിലെ ആയുധ ശേഖരങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യുഎസ് എത്തിച്ചു നല്‍കിയ കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് മാരകപ്രഹരശേഷിയുള്ള ജാവലിൻ മിസൈലുകൾ. പെന്റഗണ്‍ വാര്‍ഷിക ബജറ്റിലെ വിലയിരുത്തല്‍ പ്രകാരം 2021ല്‍ 190.3 ദശലക്ഷം രൂപയ്ക്കു വാങ്ങിയ 10 ജാവലിന്‍ ലോഞ്ച് യൂണിറ്റുകളും 763 മിസൈലുകളും യുക്രെയ്‌നു കൈമാറിയ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നു.
തോളിൽ വച്ച് വിക്ഷേപിക്കാവുന്ന ഈ മിസൈലുകൾ റഷ്യൻ ബാങ്കുകളെ നിഷ്പ്രയാസം തകർത്തു തുടങ്ങിയതോടെ, റഷ്യയുടെ സകല കണക്കുകൂട്ടലുകളും തെറ്റി.റഷ്യന്‍ സേനയുടെ പക്കലുള്ള അത്യാധുനിക ടാങ്കുകള്‍ക്കു പോലും, നാശമേല്‍പ്പിക്കാന്‍ പോന്നതാണ് ‘ജാവലിന്‍’ ആയുധങ്ങളെന്നു റഷ്യന്‍ സൈനിക വിഭാഗത്തിലെ വിദഗ്ധര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha























