മാരിയൂപോള്‍ നഗരം ശവപ്പറമ്പാക്കിയിരിക്കുകയാണ് റഷ്യ; യുക്രൈനികളെ റഷ്യയിലേയ്ക്ക് കടത്തി അടിമകളാക്കി പുടിന്റെ നെറികെട്ട നീക്കം; ഉപരോധത്തിന് പ്രതികാരം വീട്ടുന്ന റഷ്യന്‍ ക്രൂരത പുറത്ത്;

മാരിയൂപോള്‍ നഗരം ശവപ്പറമ്പാക്കിയിരിക്കുകയാണ് റഷ്യ. നഗരം ഇനി സുരക്ഷിതമായിരിക്കണമെങ്കില്‍ പോരാടുന്നത് നിര്‍ത്തി ആയുധങ്ങള്‍ താഴെയിടാനാണ് റഷ്യ ഉക്രേനിയന്‍ സേനയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഇതിനിടെ പരിക്കേറ്റ സാധാരണക്കാരെ രക്ഷപെടുത്താന്‍ കഴിയാത്തൊരു സ്ഥിതിയാണ് മാരിയുപോളില്‍. ഉടന്‍ തന്നെ മാനുഷീക ഇടനാഴികള്‍ തുറന്ന് അവരെ രക്ഷപെടാന്‍ അനുവദിക്കണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ റഷ്യ നഗരത്തില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ അവരുടെ നഗരങ്ങളിലേയ്ക്ക് കൊണ്ടുപോകുകയും അവിടെ അടിമപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മരിയുപോളിലെ സിറ്റി കൗണ്‍സില്‍ 400 പേര്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു ആര്‍ട്ട് സ്‌കൂളില്‍ ബോംബാക്രമണം നടന്നതിയാണ് റഷ്യ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആളുകളെ കടത്തിയിരിക്കുന്നത്.
സുരക്ഷിതമെന്നു കരുതി ജനം മാറിത്താമസിക്കുന്ന സ്ഥലങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഇത്തരത്തില്‍ രണ്ടാമത്തെ ആക്രമണമാണിത്. മരിയുപോളില്‍ തന്നെ ആയിരത്തിമുന്നൂറിലേറെപ്പേര്‍ അഭയം തേടിയിരുന്ന ഒരു നാടകശാല ബുധനാഴ്ച ആക്രമണത്തില്‍ തകര്‍ന്നിരുന്നു. ഹര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ 9 വയസ്സുകാരനടക്കം 5 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. ഇന്നലെ മൈക്കലേവിനു സമീപമുള്ള ഇന്ധന ഡിപ്പോയ്ക്കു നേരെയും ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യ അറിയിച്ചു. ഇവിടേക്കു കാലിബര്‍ ക്രൂസ് മിസൈലുകളും പ്രയോഗിച്ചു. ഇതുവരെ 902 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണു യുഎന്‍ കണക്ക്. രാജ്യം വിട്ടവര്‍ 34 ലക്ഷമായി.
അസോവ് കടലിനോടു ചേര്‍ന്ന് തെക്കന്‍ യുക്രെയ്‌നിലെ തുറമുഖ നഗരമായ മരിയുപോള്‍ ആണ് റഷ്യന്‍ അധിനിവേശത്തില്‍ ഏറ്റവും വലിയ കെടുതികള്‍ നേരിടുന്നത്. നഗരം അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞു. ഇതുവരെ ഏകദേശം 2300 പേര്‍ കൊല്ലപ്പെട്ടതായും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള ദൗര്‍ലഭ്യവും വൈദ്യുതിമുടക്കവും ദുരിതം കൂട്ടുന്നു. ഒരാഴ്ചയ്ക്കിടെ 40,000 പേര്‍ നഗരം വിട്ടു. 4.3 ലക്ഷമാണു നഗരത്തിലെ ജനസംഖ്യ.
അതേസമയം യുദ്ധമുഖത്തു പകച്ചുനില്‍ക്കുന്ന കുഞ്ഞുങ്ങളാണ് യുക്രെയ്‌നിന്റെ സങ്കടക്കാഴ്ചകളിലെ പ്രധാന രംഗം. കീവില്‍ 20 കുഞ്ഞുങ്ങളെങ്കിലും മാതാപിതാക്കള്‍ക്കൊപ്പമല്ലാതെ ബോംബ് ഷെല്‍റ്ററില്‍ കുടുങ്ങിക്കിടക്കുകയാണ്. വടക്കുകിഴക്കന്‍ നഗരമായ സുമിയില്‍ അനാഥരായ 71 കുഞ്ഞുങ്ങളെ സുരക്ഷിത ഇടനാഴിയിലൂടെ പുറത്തെത്തിച്ചു. ആളുകളെ ഒഴിപ്പിക്കാന്‍ രാജ്യത്താകെ കഴിഞ്ഞദിവസം തുറന്ന 10 ഇടനാഴികളിലൂടെ ആറായിരത്തിലേറെപ്പേരെ പുറത്തുകടത്തി. ഇന്നലെ ഏഴ് ഇടനാഴികള്‍ കൂടി തുറന്നു.
അഭയാര്‍ഥികളുടെ എണ്ണം 34 ലക്ഷമായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിലാണ്. എണ്ണം ഇനിയും കൂടുമ്പോള്‍ താമസസൗകര്യങ്ങള്‍ എങ്ങനെ ഉറപ്പാക്കുമെന്നതാണു പ്രശ്‌നം. പോളണ്ടിനു പുറമേ സ്ലൊവാക്യ, റുമാനിയ, ഹംഗറി അതിര്‍ത്തികളിലെല്ലാം അഭയാര്‍ഥിപ്രവാഹമാണ്. പോളണ്ടിലെത്തിയവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. തലസ്ഥാനമായ വാഴ്‌സയില്‍ രേഖകള്‍ ശരിയാക്കാനായി ആയിരങ്ങള്‍ ക്യൂ നില്‍ക്കുന്നതു പതിവുകാഴ്ചയായി. ഒന്നരവര്‍ഷത്തേക്കു ജോലി, പഠനം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കായി ഇവര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്.
ജോലിയും ആരോഗ്യ ഇന്‍ഷുറന്‍സും ഉറപ്പാക്കാനായി ചെക്ക് റിപ്പബ്ലിക്കും പുതിയ നിയമങ്ങള്‍ പാസാക്കി. സ്‌കൂളുകളില്‍ കൂടുതല്‍ കുട്ടികളെ ചേര്‍ക്കാനും അനുവാദമുണ്ട്.
https://www.facebook.com/Malayalivartha























