നിറയെ യാത്രക്കാരുമായി ബോട്ട് ഇടിച്ച് തെറിപ്പിച്ച് കൂറ്റന്‍ കപ്പല്‍...5 പേർ മരിച്ചു,നിരവധി പേർ വെള്ളത്തിനടിയിൽ

ബംഗ്ലാദേശില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് മരണം. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കു സമീപം, ഷിതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവം. എം.വി. രൂപ്ഷി-9 എന്ന ചരക്കു കപ്പലാണ് എം.വി. അഫ്‌സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ നിരവധിപേരെ കാണാതായതായി ബംഗ്ലാദേശ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബോട്ടിലേക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍, ബോട്ടിനെ തള്ളിക്കൊണ്ട് നദിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. ബോട്ട് ക്രമേണ വെള്ളത്തില്‍ മുങ്ങുന്നതും വീഡിയോയില്‍ കാണാം. ജീവന്‍ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ബോട്ടില്‍ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്.
ബോട്ട് പൂര്‍ണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്.ബോട്ട് പൂര്‍ണമായും മുങ്ങിയതിനു ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. സമീപത്തെ ബോട്ടിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബോട്ടിനെ ഇടിച്ചകാര്യം കപ്പലിലുള്ളവരെ അറിയിക്കാന്‍ ശബ്ദമുണ്ടാക്കുന്നുമുണ്ട്.
അപകടത്തില്‍ ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായി ഞായറാഴ്ച ബംഗ്ലാദേശ് പോലീസ് അറിയിച്ചു.ബോട്ടിനെ ഇടിച്ചകാര്യം കപ്പലിലുള്ളവരെ അറിയിക്കാന്‍ ശബ്ദമുണ്ടാക്കുന്നുമുണ്ട്. ബോട്ടില്‍ അറുപതിലധികം യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 22 പേര്‍ നീന്തിരക്ഷപ്പെട്ടെന്നും വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
നിരവധിപേര്‍ നീന്തി രക്ഷപ്പെട്ടതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ അസ്‌ലം മിയ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്തെ ബോട്ടിലുണ്ടായിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
https://www.facebook.com/Malayalivartha























