133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നു! തീപിടിച്ച് പുക ഉയരുന്നു... പിന്നിൽ അട്ടിമറിയോ? രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ചൈനയില്‍ യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് തകര്‍ന്നത്. വുഷു നഗരത്തിന്റെ സമീപത്തുള്ള ഗ്രാമപ്രദേശത്താണ് ഈ വിമാനം തകര്‍ന്നതെന്നാണ് ലഭിക്കുന്ന വിവരം. തകര്‍ന്നു വീണതിനെ തുടര്‍ന്ന് തീ പിടിത്തമുണ്ടായതായും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. ആളപായം സംബന്ധിച്ച കൃത്യമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.
രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം പുറത്തു വിട്ടത്. വിമാനം ഗ്വാംഗ്സിയിലെ വനമേഖലയിലാണ് വിമാനം തകർന്ന് വീണത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി. 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ചൈനീസ് മാദ്ധ്യമമായ സിസിടിയുടെ റിപ്പോർട്ട് അനുസരിച്ച്, വുഷോവിലെ ടെംഗ് കൗണ്ടി മലനിരകളിലാണ് വിമാനം തകർന്നു വീണത്. പ്രദേശത്താകെ തീ പടർന്നു പിടിക്കുകയാണെന്ന റിപ്പോർട്ടും ഇവർ പങ്കുവച്ചു.
കുൻമിംഗിൽ നിന്നുമാണ് യാത്രികരുമായി വിമാനം പുറപ്പെട്ടത്. പറന്ന് ഉയർന്ന് അൽപ്പ നേരത്തിനുള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി പ്രദേശത്തേക്ക് റെസ്‌ക്യൂ ടീം അംഗങ്ങൾ പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഏവിയേഷൻ സേഫ്റ്റി നെറ്റ്‌വർക്കിന്റെ റിപ്പോർട്ടു പ്രകാരം 2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha