ചങ്കായ ചൈനയുടെ മുട്ടൻ തേപ്പ്! നശിക്കുന്ന ശ്രീലങ്കയെ ആപത്തിൽ രക്ഷിക്കാനെത്തിയത് ഇന്ത്യ.... ഹമ്പൻതോടയിൽ നിന്നും ചീനക്കാരെ ആട്ടിയോടിക്കും

ചൈനയെ കണ്ണും പൂട്ടി വിശ്വസിച്ച് അമളികൾ ചെയ്ത് കൂട്ടിയ ഒരു രാജ്യമാണ് ശ്രീലങ്ക. കൈ നിറയെ കിട്ടയ കാശ് മുഴവൻ വാങ്ങിക്കൂട്ടിയും ഒരുക്കലും അവസാനിക്കാത്ത പാട്ടക്കരാറും മറ്റുമായി ശ്രീലങ്കയെ വരിഞ്ഞു മുറുക്കിയ ഒരു വ്യാളിയായി ചൈന മാറിയിരുന്നു. ആ പരീക്ഷണം അവർക്ക് പാഠമാകും എന്നായിരുന്നു കരുതിയത്. പക്ഷേ അതിൽ നിന്നും പാഠം ഉൾക്കൊള്ളാതെ നശിച്ച് പാപ്പരായി നിൽക്കുമ്പോൾ ചൈന നൈസായി തന്നെ കയ്യൊഴിഞ്ഞു. ആ പ്രതിസന്ധി ഘട്ടത്തിലും കൈയ്യയഞ്ഞ് സഹായിക്കാൻ എത്തിയതാകട്ടെ ഇന്ത്യയും.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി വൻ കലാപത്തിലേക്ക് കടക്കുകയാണ് എന്ന് വേണം മനസ്സിലാക്കാൻ. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കു പുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് ആരോപണം.
ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരിക്കുകയാണ്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാൻ മാത്രം 7000 കോടി വായ്പയായി നൽകാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചതോടെ സാധനങ്ങളുടെ വില കുതിച്ചുയർന്ന കാഴ്ചയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്.
ശ്രീലങ്കൻ റുപ്പിയുടെ വില ഡോളറിനെതിരെ 265 ലേക്കാണ് താഴോട്ട് കൂപ്പ് കുത്തി വീണിരിക്കുന്നത്. ഒരു കിലോ അരിവില 148 രൂപയും പെട്രോൾ വില 200ന് മുകളിലുമാണ്. പാചക വാതക വിലയും വൻതോതിൽ വർദ്ധിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതുവിതരണ സമ്പ്രദായത്തെ തകർത്തിട്ട് മാസങ്ങളായി. കടകൾക്ക് മുന്നിൽ സൈന്യത്തെ കാവൽ നിർത്തിയാണ് കച്ചവടം നടക്കുന്നത്.
പെട്രോളിനും ഡീസലിനും 40% വില വർധിച്ചതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകിടന്നു വാങ്ങേണ്ട പെട്രോൾ വില ലീറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഒരു ലീറ്റർ പാലിന് 263 രൂപയും ഒരു കിലോഗ്രാം അരിക്ക് 448 രൂപയുമാണ് വില. വൈദ്യുതനിലയങ്ങൾ അടച്ചുപൂട്ടിയതോടെ രാജ്യത്തൊട്ടാകെ ദിവസം ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ധനം ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം അനിവാര്യമാണ്. വർഷങ്ങളായി ശ്രീലങ്കയിൽ കയറ്റുമതിയെക്കാൾ കൂടുതൽ ഇറക്കുമതിയായിരുന്നതിനാൽ വിദേശനാണയ ശേഖരത്തിൽ കുറവു വന്നുകൊണ്ടിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ കയറ്റുമതി കുത്തനെ കുറയുകയും ഇറക്കുമതി മാറ്റമില്ലാതെ തുടരുകയും ചെയ്തതോടെ വിദേശനാണയ ശേഖരം തീർന്ന് രാജ്യം ബുദ്ധിമുട്ടിലായി. 2020 മാർച്ചിൽ ആരംഭിച്ച പ്രതിസന്ധി 2021 നവംബറോടെയാണു രൂക്ഷമായത്. വിദേശ വായ്പ സംഘടിപ്പിക്കുന്നതിനായി രൂപയുടെ മൂല്യം കുറച്ചതോടെ പണപ്പെരുപ്പം വർധിച്ചു. ഇതാണ് ഇപ്പോൾ ഇത്ര വലിയെ പ്രതിസന്ധിയിലേക്ക് ശ്രീലങ്കയെ തള്ളിവിട്ടത്.
ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിൽ അലമുറയിട്ട് പ്രതിഷേധിക്കുകയാണ്. കൊളംബോയിലെ ഗാലേ റോഡിൽ പ്രസിഡന്റിന്റെ വസതിയിലേക്കാണ് പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയാ എന്ന പാർട്ടിയാണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രസിഡന്റ് ഗോതാബയ രജപക്‌സേയും പ്രധാനമന്ത്രി മഹിന്ദ രജപക്‌സേയും ധനകാര്യമന്ത്രി ബാസിൽ രജപക്‌സേയും ചേർന്ന് രാജ്യത്തെ കട്ടുമുടിച്ചുവെന്ന ശക്തമായ ആരോപണമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്.
https://www.facebook.com/Malayalivartha























