പുടിനെ കൊല്ലാൻ ആസൂത്രണം..റഷ്യയിൽ പുതിയ പ്രസിഡന്റിനെ കണ്ടെത്തി.. സൈനിക അട്ടിമറി ഉടൻ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പുടിനെ വിഷം നല്‍കി വധിക്കാനാണ് അവര്‍ നീക്കമിടുന്നതെന്ന് അറിയുന്നു. പെട്ടെന്നുള്ള രോഗം പിടിപെടുന്നത് ഉള്‍പ്പെടെ ദുരൂഹ സാഹചര്യത്തില്‍ പുടിന്‍ മരിക്കാനും സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു. പുടിന് പകരം റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിലെ അലക്‌സാണ്ടര്‍ ബോര്‍ട്ട്‌നിക്കോവിനെ പ്രസിഡന്റാക്കാനാണ് ഗൂഢാലോചകരുടെ നീക്കം.
ഉക്രൈന്‍ യുദ്ധത്തില്‍ അനായാസ ജയം പ്രതീക്ഷിച്ച പുടിന്റെ തന്ത്രങ്ങളിലെ പിഴവും ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിശക്തനായ നേതാവെന്ന പരിവേഷം പുടിന് നഷ്ടപ്പെടുന്നതും റഷ്യയുടെ ഭരണ ചക്രത്തില്‍ പുതിയൊരാളെ പ്രതിഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍പ്പെടുന്നു.
എന്നാൽ വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്. ബോഡിഗാർഡ്സ്, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്നിവരെയാണ് മാറ്റിയതെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തെ കുറിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളു ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തെ ലോകമെമ്പാടുമുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. ഇതോടെ, തന്നെ വധിക്കാനുള്ള ശ്രമം നടത്തുക എന്നത് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ ഭയപ്പെട്ടിരുന്നു.
യു.എസിലെ സൗത്ത് കരോലിന് സെനറ്ററായ ലിൻഡ്‌സെ ഗ്രഹാം പുടിനെ വധിക്കാൻ ആഹ്വാനം ചെയ്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ‘ഇതവസാനിപ്പിക്കാനുള്ള ഏകമാർഗം ആരെങ്കിലും ഈ വ്യക്തിയെ പുറത്താക്കുക എന്നതാണ്. നിങ്ങളുടെ രാജ്യത്തിനും ലോകത്തിനും നിങ്ങൾ നൽകുന്ന വലിയ ഉപകാരമായിരിക്കും അത്”- മാര്‍ച്ച് ആദ്യ വാരം ഗ്രഹാം ട്വീറ്റ് ചെയ്തു.
ഉക്രൈന്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്നതിനായി ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ ഉത്തരവ് നല്‍കിയതായി സൂചന. വാര്‍ത്താഏജന്‍സികളാണ് ആണവ ഒഴിപ്പിക്കല്‍ ഡ്രില്ലിന് ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളായി ഹൈപ്പര്‍സോണിക് മിസൈലുകളുള്‍പ്പെടെ റഷ്യ ആക്രമണത്തിന് ഉപയോഗിച്ചിരുന്നു. യുദ്ധം തുടങ്ങി ആദ്യ ദിവസങ്ങളിലൊന്നും പ്രയോഗിക്കാത്ത ആയുധങ്ങള്‍ പിന്നീട് പുറത്തെടുത്തത് ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നത്. ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗത്തെ അപലപിച്ച യുഎസ് യുദ്ധം കൂടുതല്‍ സങ്കീര്‍ണമാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha























