132 യാത്രക്കാരുമായി യാത്ര ചെയ്ത വിമാനം മലമുകളിൽ കുത്തനെ വീണു; അപകടസ്ഥലത്തിന് സമീപത്തുളള മൈനിംഗ് കമ്പനിയുടെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്, വിമാനത്തിലെ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്ന് അധികൃതർ, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡണ്ട് ഷി ജിന്‍ പിംഗ്, പറന്നുയർന്ന എല്ലാ വിമാനങ്ങളും താഴെയിറക്കി
കഴിഞ്ഞ ദിവസമാണ് ചൈനീസ് വിമാനം തകര്‍ന്ന് വീണത്. ഇതേത്തുടർന്ന് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പ്രസിഡണ്ട് ഷി ജിന്‍ പിംഗ് രംഗത്ത് എത്തുകയുണ്ടായി. അപകടത്തില്‍ പ്രസിഡണ്ട് ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. 132 യാത്രക്കാരുമായി യാത്ര ചെയ്ത വിമാനമാണ് തെക്ക്പടിഞ്ഞാറന്‍ ചൈനയുടെ പര്‍വ്വത മേഖലയില്‍ കുത്തനെ തകര്‍ന്ന് വീണത്. ഇതിനോടകം തന്നെ വിമാനം മലനിരകളിലേക്ക് കുത്തനെ പതിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്.
അപകടസ്ഥലത്തിന് സമീപത്തുളള മൈനിംഗ് കമ്പനിയുടെ സിസിടിവിയിലാണ് വിമാനം വീഴുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുള്ളത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ദുരന്തത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും വിമാനത്തിലെ ആരും തന്നെ രക്ഷപ്പെടാന്‍ സാധ്യത ഇല്ലെന്നാണ് സൂചന നൽകുന്നത്. ജീവന്റെ സൂചനകളൊന്നും തന്നെ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ കണ്ടെത്താനായില്ലെന്നാണ് പ്രാദേശിക അഗ്നിശമന സേനയിലെ ജീവനക്കാരനെ ഉദ്ധരിച്ച് ദ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ബോയിംഗ് 737-800 എന്‍ജി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇത് 6 വര്‍ഷത്തോളം പഴക്കമുളള വിമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം അപകടത്തിന് പിന്നാലെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് എല്ലാ ബോയിംഗ് 737-800 വിമാനങ്ങളും തിരിച്ചിറക്കിയതായാണ് അറിയാൻ കഴിയുന്നത്. ഈ വിമാനം തകര്‍ന്ന് വീണതോടെ വുസൗ നഗരത്തിന് സമീപത്തുളള വനമേഖലയില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. വിമാനം പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതായാണ് പ്രദേശവാസികള്‍ വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ പറയുന്നത്. ലാന്‍ഡിംഗിനുളള ശ്രമത്തിനിടെയാണ് വിമാനം തകര്‍ന്ന് വീണത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതോടൊപ്പം തന്നെ പ്രാദേശിക സമയം 1.11നാണ് കുന്‍മിംഗില്‍ നിന്നും ഗുവാന്‍സോവിലേക്ക് വിമാനം പുറപ്പെട്ടത്. 2.22ന് വിമാനവുമായുളള ബന്ധം നഷ്ടപ്പെടുകയാണ് ചെയ്തത്. 3.5ന് ആയിരുന്നു ഗുവാൻസോവിൽ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഈ സമയം വിമാനം 3225 അടി ഉയരത്തിലായിരുന്നു പറന്ന് കൊണ്ടിരുന്നത്. ലാൻഡ് ചെയ്യാൻ വെറും രണ്ട് മിനുറ്റ കൊണ്ടാണ് വിമാനം കുത്തനെ താഴേക്ക് പതിച്ചത്.
അപകടത്തിന് പിന്നാലെ തന്നെ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് കറുപ്പും വെളുപ്പും നിറത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ടാണീ നിറംമാറ്റം എന്നത്. അപകടത്തില്‍പ്പെട്ട മോഡലിലുളള വിമാനങ്ങള്‍ നേരത്തെയും വലിയ അപകടങ്ങളില്‍പ്പെട്ടിട്ടുളളവയാണ്.
https://www.facebook.com/Malayalivartha