ഒടുവിൽ മോദിക്ക് കയ്യടിച്ച് ഇമ്രാൻ ഇറങ്ങി.... ഇമ്രാൻ ഖാനെ പുറം കാലിന് തൊഴിച്ച് പാക്ക് സൈന്യം... വമ്പൻ അട്ടിമറി! പേടിച്ചരണ്ട് ഇന്ത്യയെ വിളിക്കുന്നു...
പതിവ് രീതികൾക്കൊക്കെ വിപരീതമായി ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇമ്രാന്റെ തലയ്ക്ക് വെളിവ് നഷ്ടപ്പെട്ടോ എന്നാണ് ഈ സംഭവത്തിന് ശേഷം എല്ലാരും ചോദിച്ചിട്ടുണ്ടായിരുന്നത്. ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും വിമർശനവുമായി പാകിസ്ഥാൻ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ് സംഭവിച്ചത് എന്ന് മാത്രം. റഷ്യ-യുക്രെയിൻ പ്രശ്നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാൻ ഖാൻ വാനോളം പുകഴ്‌ത്തിയത്.
അപ്പോഴേ ഇതിന് പിന്നിൽ മറ്റ് എന്തെങ്കിലും ചതി ഉണ്ടാവും അല്ലെങ്കിൽ മറ്റെന്തെങ്കിലും ദുരുദ്ദേശം കാണും എന്ന് പലരും പറഞ്ഞിരുന്നു. അതിനുള്ള ഒരു കാരണം ഇമ്രാന്റെ കസേരയിളകുന്നു എന്ന ഭയം ആകാം. ഒരു സൈനിക അട്ടിമറിയിലൂടെ പാകിസ്ഥാന്റെ ഭരണം ഇമ്രാനിൽ നിന്നും തട്ടിയെടുക്കുമോ എന്ന ഭയം ഇപ്പോൾ വല്ലാതെ അലട്ടുന്നുണ്ട്.
സര്‍ക്കാരിന് സംഭവിക്കാനിരിക്കുന്ന അധപതനം ഒഴിവാക്കാന്‍ അവസാന അടവുകള്‍ പയറ്റിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ട് നീങ്ങുന്നത്. സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിക്കാൻ അവസാനശ്രമം എന്ന നിലയിൽ പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍. സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാന്‍റെ ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹര്‍ജി. തിനിക്കെതിരായി മാറുന്ന നിയമത്തെ വളച്ചൊടിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
സഭയിൽ അവർ ചെയ്യുന്ന വോട്ട് അസാധുവാക്കാനുള്ള സാധ്യതയും ആരാഞ്ഞു. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി പറയുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് ഭയന്ന് വിമതർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് ഭയന്ന് വിമതര്‍ ഇമ്രാന്‍റെ ഒപ്പം എത്തുമെന്നാണ് പ്രതീക്ഷ.
വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി വമ്പൻ ശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷ കക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ് – നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെ വീഴും എന്നത് ഉറപ്പാണ്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നാണ് അനുനയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഇമ്രാന്‍ നല്‍കിയ സന്ദേശം. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹാരമില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
ഇമ്രാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്‍റെ അഭിപ്രായം. ഇന്നും നാളെയുമായി പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് ഇമ്രാൻ ഖാനോട് കരസേനാ മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ ബജ്വയും മുതിർന്ന 3 ലഫ്റ്റനന്റ് ജനറൽമാരും ചേർന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവൻ ലഫ്. ജനറൽ നദീം അൻജും ഇമ്രാനെ അറിയിച്ചതായാണ് വിവരം. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് കണക്കാക്കുന്നത്.
അതേസമയം, വിദേശനയത്തിന്‍റെ പേരില്‍ ഇന്ത്യയെ പുകഴ്ത്തി ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരുന്നു. ഖൈബറിലെ പൊതുറാലിയിലായിരുന്നു ഇമ്രാന്‍റെ പുകഴ്ത്തല്‍. നമ്മുടെ അയൽരാജ്യമായ ഹിന്ദുസ്ഥാനെ ഞാൻ അഭിനന്ദിക്കുന്നു അവർക്ക് എല്ലായ്പ്പോഴും സ്വതന്ത്രമായ വിദേശനയം ഉണ്ടായിരുന്നു.
ഇന്ന്, ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്, അവർ ക്വാഡിന്റെ ഭാഗമാണ്, അത് നിഷ്പക്ഷമാണെന്ന് അവർ പറയുന്നു. ഉപരോധം വകവയ്ക്കാതെ അവർ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു, കാരണം അവരുടെ നയം ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ളതാണ് എന്നാണ് ഇമ്രാൻ പറഞ്ഞത്.
എന്നാല്‍ പാകിസ്ഥാനിലെ മുന്‍ നയനതന്ത്ര പ്രതിനിധികള്‍ അടക്കം ഇതില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. മുതിർന്ന 3 ലഫ്റ്റനന്റ് ജനറൽമാരും ചേർന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവൻ ലഫ്. ജനറൽ നദീം അൻജും ഇമ്രാനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇമ്രാനെതിരെ പാകിസ്ഥാനിൽ ജനരോഷം ശക്തമായിരിക്കുകയാണ്. അവിശ്വാസത്തെ നേരിട്ട് പരാജയം ഏറ്റുവാങ്ങുക, അല്ലെങ്കില്‍ അതിന് നിൽക്കാതെ രാജിവെച്ചൊഴിയുക എന്നീ രണ്ട് വഴികളേ നിലവിൽ ഇമ്രാൻ ഖാന് മുന്നിലുള്ളൂ. എന്നാൽ മുൻഗാമികൾ പലരും ചെയ്തതുപോലെ കുറുക്കുവഴിയിൽ അധികാരത്തിൽ തുടരാനുള്ള വഴിയാണ് ഇമ്രാൻ ശ്രമിക്കുന്നത്. എന്നാൽ അത് വിജയിക്കുമോയെന്ന് പറയാൻ സാധിക്കില്ല. അത്ര വലിയ ജനരോഷമാണ് ഇമ്രാൻ ഖാൻ സർക്കാർ നേരിടുന്നത്. രാജ്യം പാപ്പരായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാനെ ആക്രമിക്കാൻ യുഎസിന് പാക്കിസ്ഥാനിൽ താവളം അനുവദിക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്ന് ഖൈബർ പഖ്തൂഖ്വയിലെ പാർട്ടി റാലിയിൽ ഇമ്രാൻ പറഞ്ഞു. അഫ്ഗാനിലെ 20 വർഷത്തോളം നീണ്ട സൈനിക നടപടിയെ പലതവണ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ച ഇമ്രാൻ, യുഎസിന് ഒട്ടും താൽപര്യമുള്ള വ്യക്തിയല്ല.
റഷ്യ യുക്രെയ്നിൽ സൈനിക നടപടി തുടങ്ങിയ ഉടൻ ഇമ്രാൻ മോസ്കോ സന്ദർശിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. റഷ്യൻ നടപടിയെ അപലപിക്കാൻ യൂറോപ്യൻ യൂണിയൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെടാൻ നിങ്ങൾക്കു ധൈര്യമുണ്ടോ’ എന്ന് താൻ അവരോടു ചോദിച്ചതായും ഇമ്രാൻ മലക്കണ്ടിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha