Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ പൊലീസ് കേസെടുത്തു; ആം ആദ്മിക്ക് നാണക്കേടായ സംഭവം ബിജെപി മുതലെടുക്കുന്നു


ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാളെ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത വേണം


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...

വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനും, ഊഷ്മാവിനെ പിന്തുടര്‍ന്ന് ലക്ഷ്യം കാണാനും എതിരെ വരുന്ന മിസൈലുകളെ കബളിപ്പിക്കാനും കഴിയുന്ന റഷ്യയുടെ വമ്പൻ സംവിധാനം യുക്രൈനിൽ....

22 MARCH 2022 09:22 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

യുക്രെയ്‌നിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തയാറായാൽ പകരമായി നാറ്റോ അംഗത്വം തേടുന്നതിൽ നിന്നു പിൻമാറാൻ തയാറാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അറിയിച്ചിരുന്നു.

 

മാത്രവുമല്ല ഭീരുത്വ സ്വപാവം കാണിക്കുന്ന നാറ്റോയെ തെള്ളിപറയുകയും ചെയ്തു സെലസ്‌കി.ഒന്നുകിൽ ഞങ്ങൾക്ക് സംരക്ഷണം നൽകു അല്ലങ്കിൽ നിങ്ങൾ റഷ്യയെ ഭയക്കുന്നു എന്ന് സമ്മതിക്കു എന്നാണ് സീലൻസ്കി പറഞ്ഞത്.എന്നാൽ ഒരറ്റത്ത് സമവായ ചർച്ച നടക്കുമ്പോളും മറുവശത്ത് യുദ്ധതന്ത്രങ്ങൾ മെനയുകയാണ് ഇരു കൂട്ടരും.

 

അതായത് യുക്രെയ്‌നെതിരെ ദുരൂഹ ആയുധവുമായി റഷ്യന്‍ സേന. സൈനിക വാഹനങ്ങളില്‍ നിന്നും തൊടുക്കാനാവുന്ന ഇസ്‌കാന്‍ഡര്‍ എം ഹ്രസ്വദൂര മിസൈലാണ് റഷ്യ യുക്രെയ്‌നെതിരെ പ്രയോഗിക്കുന്നത്. വ്യോമപ്രതിരോധ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനും ഊഷ്മാവിനെ പിന്തുടര്‍ന്ന് ലക്ഷ്യം കാണാനും എതിരെ വരുന്ന മിസൈലുകളെ കബളിപ്പിക്കാനും റഷ്യയുടെ ഈ ആയുധത്തിന് ശേഷിയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

 

 

ഏതാണ്ട് ഒരു അടി മാത്രം നീളവും അമ്പിനെ പോലെ ആകൃതിയും വെളുപ്പും ഓറഞ്ചും നിറമുള്ള വാല്‍ഭാഗവുമാണ് ഇസ്‌കാന്‍ഡര്‍ എം മിസൈലിന്റെ പ്രത്യേകത. അതിര്‍ത്തികളില്‍ പലയിടത്തു നിന്നും റഷ്യ സൈനിക വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇസ്‌കാന്‍ഡര്‍ എം ബാലിസ്റ്റിക് മിസൈല്‍ തൊടുക്കുന്നത്.

വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരിധിയില്‍ വരുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ പ്രത്യേകം റേഡിയോ സിഗ്നലുകള്‍ പുറപ്പെടുവിച്ച് വ്യോമ പ്രതിരോധ മിസൈലുകളെ കബളിപ്പിക്കാന്‍ ഇസ്‌കാന്‍ഡര്‍ എമ്മിന് സാധിക്കും. ഈ മിസൈലില്‍ നിന്നുള്ള ഊഷ്മാവ് പുറത്തേക്ക് വരാതിരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

 

റഷ്യന്‍ ഇസ്‌കാന്‍ഡര്‍ മിസൈലുകളെ പ്രതിരോധിക്കുന്നതില്‍ യുക്രെയ്ന്‍ വ്യോമ പ്രതിരോധ സംവിധാനത്തിനു സംഭവിക്കുന്ന തുടര്‍പിഴവുകളെ ഇത് വിശദീകരിക്കുന്നുണ്ട്. ഏതാണ്ട് 320 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വരെ ഇസ്‌കാന്‍ഡറിനെ തൊടുക്കാനാകും. ഖര ഇന്ധന റോക്കറ്റ് മോട്ടോറാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ലോഞ്ചറുകളില്‍ നിന്നും രണ്ട് ഇസ്‌കാന്‍ഡര്‍ മിസൈലുകളെയാണ് ഒരേസമയം വിക്ഷേപിക്കാനാവുക.

 

രണ്ടാഴ്ചക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളില്‍ അമ്പിന്റെ ആകൃതിയുള്ള ഈ മിസൈലിനെക്കുറിച്ചുള്ള ചിത്രങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. വലുപ്പവും ആകൃതിയും കണ്ട് ഇത് ക്ലസ്റ്റര്‍ ആയുധങ്ങളില്‍ നിന്നുള്ള ബോംബുകളാണെന്ന് നിരവധി പേര്‍ തെറ്റിദ്ധരിക്കുകയും ചെയ്തു.

 

ബ്രിട്ടിഷ് സേനയിൽ 22 വര്‍ഷം സൈനികനായിരുന്ന ഇറാക്കിലേയും ആഫ്രിക്കയിലേയും പല സംഘര്‍ഷ മേഖലകളിലും ബോംബ് വിദഗ്ധനായി സേവനം അനുഷ്ടിക്കുകയും ചെയ്ത റിച്ചര്‍ഡ് സ്റ്റീവന്‍സാണ് ഇങ്ങനെയൊരു ആയുധം നേരത്തെ കണ്ടിട്ടില്ലെന്ന് തുറന്നു പറഞ്ഞത്. ബോംബ് വിദഗ്ധരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ ഇതിന്റെ ചിത്രങ്ങള്‍ റിച്ചാര്‍ഡ് പോസ്റ്റു ചെയ്‌തെങ്കിലും ആര്‍ക്കും വ്യക്തമായി തിരിച്ചറിയാനായില്ല. തങ്ങളുടെ പ്രതിരോധ സാങ്കേതികവിദ്യ എത്രത്തോളം രഹസ്യമായി സൂക്ഷിക്കാന്‍ റഷ്യക്ക് സാധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ആയുധമെന്നും റിച്ചര്‍ഡ് പറയുന്നു.

 

യുക്രെയ്നു വേണ്ടി യുഎസ് പ്രഖ്യാപിച്ച സൈനിക സഹായത്തിൽ രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ സാങ്കേതികവിദ്യകളെക്കുറിച്ചു പഠിക്കാന്‍ യുഎസ് രഹസ്യമായി ഇത് ഉപയോഗിച്ചിരുന്നെന്നാണു വിവരം.യുക്രെയ്നു കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ ഹാര്‍കീവ്, മരിയുപോൾ തുടങ്ങിയ നഗരങ്ങൾ വ്യോമാക്രമണം നടത്തിയാണു റഷ്യ തകർത്തത്. കരമാർഗത്തിലുള്ള ആക്രമണത്തില്‍ യുക്രെയ്നിലെ പല സ്ഥലങ്ങളിലും റഷ്യയ്ക്കു തിരിച്ചടി നേരിടേണ്ടിവന്നതോടെയാണ് അവർ വ്യോമാക്രമണം ശക്തമാക്കിയത്.


യുക്രെയ്നു സ്വന്തമായി വ്യോമപ്രതിരോധ സംവിധാനമുണ്ടെങ്കിലും കൂടുതൽ സഹായങ്ങളുറപ്പാക്കാനാണു സഖ്യരാഷ്ട്രങ്ങളുടെ തീരുമാനം. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുക്രെയ്നിന്റെ ആകാശത്തെ ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു.

 

എന്നാൽ യൂറോപ്യൻ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങൾക്കു പോലും വലഞ്ഞിരിക്കുകയാണ് റഷ്യ എന്ന വാർത്തയും പുറത്തുവരികയാണ്. കടകളിലും സൂപ്പർമാർക്കറ്റുകളിലും ഭക്ഷണസാധനങ്ങൾ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സൂപ്പർമാർക്കറ്റ് ജീവനക്കാർ ട്രോളിയിൽ കൊണ്ടുവയ്ക്കുന്ന പഞ്ചസാര പായ്ക്കറ്റുകൾക്കായി ഉന്തുതള്ളും ഉണ്ടാക്കുന്ന വിഡിയോകളാണ് പ്രചരിക്കുന്നത്. ആളുകൾ ബഹളം വയ്ക്കുന്നതും വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

 


യുക്രെയ്ന്‍ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഉപരോധത്തെത്തുടർന്ന് ചില കടകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. ഉപരോധമേർപ്പെടുത്തിയപ്പോൾ ഏറ്റവും ആദ്യം ബാധിച്ചത് പഞ്ചസാര വിപണിയെയാണ്.

 

എന്നാല്‍, പഞ്ചസാരയ്ക്ക് ക്ഷാമം ഇല്ലെന്നും ജനം പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയിലെ പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വില വർധിക്കുകയാണ്. 31 ശതമാനമാണ് പഞ്ചസാരയ്ക്ക് വില വർധന. പല സാധനങ്ങൾക്കും 15–30 ശതമാനമാണ് വിലവർധവുണ്ട്. റൂബിളിന്റെ മൂല്യം ഇടിഞ്ഞതും റഷ്യയെ വലയ്ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിക്കറ്റില്ലാതെ യാത്ര ചോദ്യം ചെയ്തതിന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി  (9 minutes ago)

ഡല്‍ഹി സര്‍വകലാശാലയിലെ വേനലവധി വെട്ടിച്ചുരുക്കി... ജൂണ്‍ ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി  (21 minutes ago)

സ്വാതി കാല് മാറിയാല്‍... ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു; കെജ്രിവാളിന്റെ പി.എ ബിഭവ്  (39 minutes ago)

വന്ദേഭാരത് ട്രെയിനുകളുടെ വേഗത ഇനിയും വര്‍ദ്ധിക്കും.... മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിച്ച് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി  (46 minutes ago)

ഒളിവിലിരുന്ന് വീണ്ടും അപമാനിക്കുന്നു... പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പ്രതി രാഹുലിനായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും; പോലീസ് നാലുപാടും അന്വേഷിക്കവേ പ്രമുഖ പത്രത്തിന് ഒളിവിലിരുന്ന് ഇന്റര്  (56 minutes ago)

ഉഷ്ണതരംഗ ജാഗ്രത മാറി മഴ ജാഗ്രത... ചൂടില്‍ വലഞ്ഞിരുന്ന കേരളത്തിലേക്ക് മഴയെത്തി; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഇന്ന് 5 ജില്ലകളില്‍ യെല്ലോ, നാ  (1 hour ago)

പാണ്‌ഡെയ്ക്ക് നിര്‍ണായകം... ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു; 13 മത്സരങ്ങളില്‍നിന്ന് 15 പോയന്റുമായി ഹൈദരാബൈദ് പ്ലേ ഓഫിലേക്ക് കടന്നു; ടീ  (1 hour ago)

പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 മരണം... നിരവധി പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും....തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 സീറ്റുകളിലേക്ക  (1 hour ago)

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു  (2 hours ago)

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും....  (2 hours ago)

കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ ജീര്‍ണിച്ചനിലയില്‍...  (2 hours ago)

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (3 hours ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends