യുദ്ധം നിർത്താൻ അവസാന അടവും പ്രയോഗിച്ച് സെലൻസ്കി...പുടിന് കൈ കൊടുക്കാന്‍ തീരുമാനം..ഒപ്പം അമേരിക്കയ്ക്ക് മുട്ടൻ പണിയും.. യുക്രൈൻ-റഷ്യ സഖ്യം ഉടൻ
യുക്രൈനെ മുൻനിർത്തി പുടിനെ തകർക്കാനുള്ള ശ്രമമാണ് അമേരിക്കയും നാറ്റോയും ചേർന്ന നടത്തിയത്.അത് മനസിലാകാതെ സെലസ്‌കി യുദ്ധം ചെയ്യാനിറങ്ങിയപ്പോൾ നഷ്ടമായത് പാവപ്പെട്ട ജനങ്ങളുടെ ജീവനാണ്.എന്നാൽ എപ്പോൾ കാര്യങ്ങളൊക്കെ മനസിലാക്കി ബുദ്ധിപരമായി നീങ്ങുകയാണ് സെലസ്‌കി.അതിന് ഉദാഹരണമാണ് ഇപ്പോൾ സെലസ്‌കി എടുത്ത തീരുമാനം.
അതായത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വീണ്ടും ആവര്‍ത്തിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി പറയുകയാണ്. യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ സെലെന്‍സ്‌കി, യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുതിന്‍ തയാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും വ്യക്തമാക്കിക്കഴിഞ്ഞു.
യുക്രെയ്നില്‍ നിന്നുള്ള സൈനിക പിന്‍മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുതിന്‍ ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചര്‍ച്ചചെയ്യാം. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രൈനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.
'ഇത് എല്ലാവര്‍ക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യര്‍ക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനിനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യയ്ക്കും', വൊളോദിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പുടിനെ ഏത് വിധേനയും കാണാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ഏത് തീരുമാനവും ഹിതപരിശോധനയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ ഒറ്റപ്പെടലിന്റെ അസ്വസ്ഥത തുറന്ന് പ്രകടിപ്പിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി. നേരിട്ടെത്തി ഒരു സഹായവും ചെയ്യാത്ത നാറ്റോ സഖ്യത്തിനേയും അമേരിക്കയേയുമാണ് സെലന്‍സ്‌കി തുറന്ന് വിമര്‍ശിച്ചത്.
'ഒന്നുകില്‍ ഉക്രൈനെ അംഗീകരിക്കുന്നു എന്ന് നാറ്റോ പറയണം. അല്ലെങ്കില്‍ ഞങ്ങളെ സ്വീകരിക്കുന്നില്ല, റഷ്യയെ അവര്‍ക്ക് ഭയമാണ് എന്ന് തുറന്ന് സമ്മതിക്കണം, അതാണ് സത്യം,'' സെലന്‍സ്‌കി പറഞ്ഞതായി ഉക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാറ്റോയില്‍ തങ്ങള്‍ അംഗമായില്ലെങ്കില്‍ പോലും നാറ്റോ അംഗരാജ്യങ്ങള്‍ക്ക് ഉക്രൈന് വേണ്ട സെക്യൂരിറ്റി നല്‍കാമെന്നും എങ്കിലേ യുദ്ധം അവസാനിക്കൂവെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഇതിന് ശേഷം ഞങ്ങള്‍ പറയാം, നാറ്റോയില്‍ അംഗമാവാതെ തന്നെ നാറ്റോയിലെ അംഗരാജ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് സെക്യൂരിറ്റി ഗ്യാരണ്ടി തരാം, എന്ന്. അവിടെയാണ് കോംപ്രമൈസ്. അവിടെയാണ് യുദ്ധത്തിന്റെ അവസാനം,'' സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഉക്രൈനില്‍ റഷ്യ അതിനിവേശം തുടങ്ങി 27 ദിവസം പിന്നിട്ടിടും യാതൊരു അയവും ഇല്ലാതെയാണ് പുടിന്‍ മുമ്പോട്ട് പോകുന്നത്. ഇതുവരെ നടത്തിയ ചര്‍ചകളും പരാജയമായിരുന്നു. ഇപ്പോള്‍ ജനവാസ മേഘലയിലും, സ്ത്രീകളും കുട്ടികള്‍ അഭയം തേടിയ സ്‌കൂളും പള്ളികള്‍ക്കും നേരെയാണ് ആക്രമണം നടത്തുന്നത്. ഉക്രൈനിലെ ഒരു ആശുപത്രിയും റഷ്യ തകര്‍ത്തിരുന്നു. അതില്‍ നിരവധി പേര്‍ക്ക് പരുക്കും ഒരു ഗര്‍ഭിണിക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha