റഷ്യയ്ക്ക് ഈ യുദ്ധത്തിലെ ഏറ്റവും വലിയ തിരിച്ചടി; പിടിച്ചടക്കിയ പ്രദേശം കൈവിട്ടു; മകരീവ് തിരിച്ചു പിടിച്ച് യുക്രൈന്‍ സൈന്യം; 15,600 റഷ്യന്‍ സൈനീകരെ വധിച്ചെന്ന് ജനറല്‍മാര്‍

കൈവിനു പടിഞ്ഞാറുള്ള മകരീവ് നഗരം റഷ്യയില്‍ നിന്ന് യുക്രൈന്‍ തിരിച്ചു പിടിച്ചതിനു പിന്നാലെ.. യുക്രൈനില്‍ കൊല്ലപ്പെട്ട രഷ്യന്‍ സൈനീകരുടെ കണക്കുകള്‍ പുറത്തുവരികയാണ്.. മേഘല പിടിച്ചടക്കിയ ശേഷം ഉക്രേനിയന്‍ സൈനീകര്‍ പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്...
അത് മാത്രമല്ല ഇര്‍പിന്‍, ബുച്ച, ബോറോഡ്യാങ്ക എന്നിവിടങ്ങളിലെ റഷ്യന്‍ സേനയുടെ പോരാട്ടം യുക്രൈന്‍ സൈനീകരുടെ ആക്രമണത്തില്‍ ഒന്നുമല്ലാതാകുന്നുണ്ട്. ഇവിടങ്ങളിലും വന്‍ മുന്നേറ്റം യുക്രൈന്‍ സൈന്യത്തിന് നടത്താന്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, തെക്കന്‍ ഭാഗത്തും പ്രത്യാക്രമണങ്ങള്‍ നടക്കുന്നുണ്ട്, വോസ്‌നെസെന്‍സ്‌കില്‍ ഉക്രേനിയന്‍ സൈനികരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് റഷ്യന്‍ ടാങ്ക് നശിപ്പിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോയുടെ സേന ബഗ് നദിയില്‍ വ്യാപിച്ചുകിടക്കുന്ന തന്ത്രപ്രധാനമായ നഗരത്തില്‍ നിന്ന് 60 മൈല്‍ ഉള്‍വലിഞ്ഞു. എന്നാല്‍ റഷ്യ പിടിച്ചടക്കിയ കെര്‍സണ്‍ നഗരത്തില്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്.
അതുപോലെതന്നെ ഉക്രേനിയന്‍ സേനയുടെ പ്രത്യാക്രമണത്തല്‍ റഷ്യന്‍ സൈനികര്‍ മൈക്കോളൈവില്‍ ജാഗ്രതയോടെയാണ് നീങ്ങുന്നത്, എന്നാല്‍ റഷ്യയുടെ പാളയത്തില്‍ കരുതിയതിനേക്കാള്‍ ഭീകരമാണ് കണക്കുകള്‍ ഉക്രെയ്‌നില്‍ 15,000 ലധികം റഷ്യന്‍ സൈനികരെ നഷ്ടപ്പെട്ടതായുള്ള വിശദീകരണമാണ് ജനറല്‍മാര്‍ നല്‍കുന്നത്, ഒരു മാസത്തെ പ്രതിരോധത്തിന് ശേഷം പുടിന്റെ സേനയെ പിന്തിരിപ്പിക്കാന്‍ രാജ്യത്തുടനീളം ആരംഭിച്ച പ്രത്യാക്രമണങ്ങളില്‍ റഷ്യന്‍ സൈന്യത്തിന് അടി പതറുകയാണ്.
517 ടാങ്കുകളും 1,600 കവചിത വാഹനങ്ങളും യുദ്ധത്തില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടു. തുടരെ തുടരെ റഷ്യയ്ക്ക് തിരിച്ചടിയുണ്ടാകുന്ന സാഹചര്യത്തില്‍ ലോകം ആശങ്കയിലാണ് കാരണം. റഷ്യയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് രംഗത്തുവന്നിരുന്നു.
റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും ദിമിത്രി പെസ്‌കോവ് അഭിമുഖത്തില്‍ പറഞ്ഞു. ആണവയുദ്ധം ആഗ്രഹിക്കുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ദിവസങ്ങള്‍ക്കു മുന്‍പ് പറഞ്ഞതിനു പിന്നാലെയാണ് നിലനില്‍പ് നോക്കി മാത്രം പ്രയോഗിക്കുമെന്നു ദിമിത്രി പെസ്‌കോവ് തിരുത്തുന്നത്.
യുക്രെയ്ന്‍ യുദ്ധത്തില്‍ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെ ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്താല്‍ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാല്‍ ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ നിഗമനം.
യുക്രെയ്ന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം നീണ്ടുപോവുകയും, സൈന്യത്തിന്റെയും ആയുധങ്ങളുടെയും എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലും, സാമ്പത്തിക ഉപരോധങ്ങള്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും അത്യാധുനിക ആണവ പോര്‍മുനകള്‍ റഷ്യ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്നു ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ ലഫ്. ജനറല്‍ സ്‌കോട്ട് ബെരിയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദിമിത്രി പെസ്‌കോവിന്റെ പ്രസ്താവനയെ അപകടകരം എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി വിശേഷിപ്പിച്ചത്. ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദിത്തതോടെയുള്ള മറുപടിയാണ് റഷ്യ നല്‍കേണ്ടിയിരുന്നതെന്നും യുഎസ് സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയാണെന്നും ജോണ്‍ കിര്‍ബി പ്രതികരിച്ചു.
യുക്രെയ്‌നില്‍ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. യുക്രെയ്നു ജൈവ, രാസായുധങ്ങള്‍ ഉണ്ടെന്ന റഷ്യന്‍ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണ്. യുക്രെയ്‌നു മേല്‍ ജൈവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യ ആലോചിക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇത്തരം ആരോപണങ്ങളെന്നും ജോ ബെഡന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























