തകര്‍ന്ന ടാങ്കുകള്‍കണ്ട് അന്തംവിട്ട് പുടിന്‍..ബൈഡന്റെ മരണ പൂട്ടില്‍.. അട്ടഹസിച്ച് സെലന്‍സ്‌കി
മരിയുപോളിൽ ചെറുത്തുനിൽപ് അവസാനിപ്പിച്ചു കീഴടങ്ങാനുള്ള റഷ്യൻ നിർദേശം യുക്രെയ്ൻ തള്ളി. നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ്.ചൊവ്വാഴ്ച രാവിലെ കീവിലെ മക്കാറിവ് പട്ടണം തിരിച്ചുപിടിച്ചതോടെ സുപ്രധാന ഹൈവേയുടെ നിയന്ത്രണം യുക്രെയ്ൻ സേനയുടെ കൈവശമായി.
ഇതുമൂലം വടക്കുപടിഞ്ഞാറുനിന്നുള്ള റഷ്യൻനീക്കം തടയാനാകും.എന്നിരുന്നാലും യുക്രൈൻ കടുത്ത ആത്മവിശ്വാസത്തിൽ തന്നെയാണ്..ഒരു കാരണവശാലും റഷ്യയ്ക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് തന്നെയാണ് യുക്രൈൻ പറയുന്നത്..
‘റഷ്യയ്‌ക്ക് യുക്രെയ്ൻ മണ്ണിനെ പൂർണ്ണമായും അടക്കിഭരിക്കാനാകില്ല. ഞങ്ങളുടെ അഖണ്ഡതയ്‌ക്കായി പോരാടുക തന്നെ ചെയ്യും. റഷ്യയുടെ സൈന്യത്തിനും ടാങ്കുകൾക്കും കനത്ത നാശനഷ്ടമാണ് വരുത്തിയിട്ടുള്ളത്. അവർക്ക് അതിന്റെ അറ്റകുറ്റപ്പണിക്കായി വിദേശരാജ്യങ്ങളിൽ നിന്ന് ഒരു അനുബന്ധസാമഗ്രികളും ലഭിക്കില്ല. ഉപരോധം റഷ്യയെ എല്ലാ അർത്ഥത്തിലും തളർത്തിക്കൊണ്ടിരിക്കുകയാണ്യു എന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്.
റഷ്യയിലെ പ്രതിരോധ നിർമ്മാണ ഫാക്ടറികളിൽ രണ്ടെണ്ണം അവശ്യവസ്തുക്കളില്ലാതെ പ്രവർത്തനം നിർത്തിയെന്നാണ് യുക്രെയ്ൻ പ്രതിരോധ വകുപ്പ് പറയുന്നത്. ഉറാൾസാവോദ് കോർപ്പറേഷനും ചെല്യാബിൻസ്‌ക് ട്രാക്ടർ പ്ലാന്റ് എന്നീ കമ്പനികളാണ് റഷ്യയുടെ ടാങ്കുകളുടെ നിർമ്മാണത്തിൽ സഹായിക്കുന്നത്. വിദേശത്ത് നിന്നും പാർട്‌സുകൾ ഇറക്കുമതി ചെയ്യാനാകാത്തിടത്തോളം റഷ്യയുടെ ശേഷി കാര്യമായി കുറയുമെന്നും യുക്രെയ്ൻ പറഞ്ഞു. യുക്രെയ്‌നെതിരെ റഷ്യയുടെ ഏറ്റവും മികച്ച ടി-72ബി3 എന്ന ടാങ്കുകളാണ് വിന്യസിച്ചിരിക്കുന്നത്.
റഷ്യ ഇതിനിടെ ആക്രമണം ശക്തമാക്കിയെന്നും ജനവാസമേഖലകൾ തകർക്കുന്നത് തുടരുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു. ഖാർകീവിലും മരിയോപോളിലുമായി പത്ത് ആശുപത്രികൾ തകർത്തെന്നും പരിക്കേറ്റ 24 പേരിൽ 5 പേർ കൊല്ലപ്പെട്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. മരിയോപോൾ തുറമുഖ നഗരത്തിന് പുറമേ കരിങ്കടലിൽ യുക്രെയ്‌ന്റെ സ്വാധീനം ഇല്ലാതാക്കാൻ ഒഡേസയിലേയ്‌ക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ 35 ലക്ഷത്തോളം പേരാണ് യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.ശക്തമായി റഷ്യൻ ആക്രമണത്തെ നേരിടുകയാണെന്ന് പറയുന്ന യുക്രെയൻ 15000 റഷ്യൻ സൈനികരെ ഇതിനകം വധിച്ചെന്നാണ് കണക്കുനിരത്തുന്നത്.
നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച മാത്രം 8000 നഗരവാസികളെ ഒഴിപ്പിച്ചെന്നാണു കണക്ക്.കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടി. വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു എന്നുള്ള അവർത്തകളും പുറത്തുവരുകയാണ്.
അതേസമയം, റഷ്യയുടെ ഊർജമേഖലയ്ക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നതിൽ യൂറോപ്യൻ യൂണിയന് ഏകാഭിപ്രായത്തിലെത്താനായില്ല. റഷ്യൻ വാതക ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് ജർമനിയും നെതർലൻഡ്സും. എന്നാൽ, റഷ്യയുടെ 43.1കോടി ഡോളറിന്റെ സമ്പാദ്യം നെതർലൻഡ്സ് മരവിപ്പിച്ചു. തങ്ങളുടെ 78 വിമാനങ്ങൾ വിദേശരാജ്യങ്ങളിൽ പിടിച്ചെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരായ പ്രമേയത്തിൽ യുഎൻ പൊതുസഭയിൽ ഈ ആഴ്ച വോട്ടെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha