Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

റഷ്യയുടെ വമ്പൻ ബോംബിംങ്... ആയുധകലവറ തുറക്കുന്നു... യുദ്ധക്കപ്പൽ വ്യൂഹം തീരത്ത്... കാര്യങ്ങൾ കൈവിട്ടു പോയി... പുടിൻ പിന്നോട്ടില്ലെന്ന്... അതിഭയാനകമായ സാഹചര്യങ്ങൾ

24 MARCH 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍

ഇറാനിലെ ഛബഹാർ തുറമുഖ നടത്തിപ്പിന് ഇന്ത്യ 10 വർഷത്തെ കരാറിൽ ഒപ്പിട്ടു; ഇറാനുമായി കച്ചവട ഇടപാടുകൾ നടത്തുന്ന ഏതു രാജ്യവും ഉപരോധം നേരിടേണ്ടി വന്നേക്കും; മുന്നറിയിപ്പുമായി അമേരിക്ക

ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..

ഹമാസ് വീണ്ടും സംഘടിക്കുന്നു:- പൂർണമായി തുരത്താനാകാതെ ഇസ്രായേൽ സൈന്യം...

യുക്രൈൻ റഷ്യ യുദ്ധ അടുത്ത തലത്തിലേക്ക് കടക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്നലെ മുതൽ നാറ്റോയേയും അമേരിക്കയേയും തള്ളിപ്പറഞ്ഞ് കൊണ്ട് സെലൻസ്കി രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകൾ പ്രകാരം പുടിനുമായി ചർച്ച ന‌ടത്തി ധാരണയിലെത്താം എന്ന് പറഞ്ഞകിന് തൊട്ട് പിന്നാലെ യുക്രൈനിലെ നഗരങ്ങൾ നരഗവാതിലായി മാറുകയാണ്. ശവപ്പറമ്പുകൾ പോലെയാണ് ഇപ്പോൾ പ്രമുഖ നഗരങ്ങൾ മാറിയിരിക്കുന്നത്.

തെക്കൻ തുറമുഖനഗരമായ മരിയുപോളിൽ രക്തരൂഷിതമായ ചെറുത്തുനിൽപ് തുടരവേ, യുക്രെയ്നിൽ ജനവാസകേന്ദ്രങ്ങളിൽ റഷ്യ ആക്രമണം ശക്തമാക്കി മുന്നേറുകയാണ്. റഷ്യയുടെ തിരിച്ചടിയിൽ ഇനിയും യുക്രൈന് പിടിച്ച് നിൽക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. അത്രയധികം ക്ഷീണിതരാണ് അവർ. അംഗബലത്തിലും ആയുധബലത്തിലും.

കീവിന്റെ വടക്കൻ പ്രദേശങ്ങളിൽ കനത്ത പീരങ്കിയാക്രമണം ഇന്നലെ മുഴുവൻ ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കീവ് നഗരത്തിൽ പീരങ്കിയാക്രമണങ്ങൾ കനത്തതോടെ ജനങ്ങൾ ബങ്കറുകളിൽ അഭയം തേടിയിട്ടുണ്ട്. അതിലും ഭയപ്പെടുത്തുന്നത് പുതിയ നീക്കങ്ങളാണ്... യുക്രെയ്ൻ തീരത്ത് റഷ്യൻ നാവികസേനയെ വിന്യസിച്ചിരിക്കുകയാണ്. അതിലൂടെ ഒരു ആക്രമണം ഉണ്ടായിക്കഴിഞ്ഞാൽ തുറമുഖ പ്രദേശം തകർന്ന് തരിപ്പണമാകും എന്നതിൽ ഒരു സംശയവുമില്ല.

വരും ദിവസങ്ങളിൽ കര, വ്യോമ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. കിഴക്കൻ നഗരങ്ങളായ ഹർകീവിലും സുമിയിലും ചെർണീവിലും വ്യോമാക്രമണം കനത്തു. റഷ്യയുടെ പത്തോളം യുദ്ധക്കപ്പലുകൾ യുക്രെയ്ൻ തീരത്തോട് അടുക്കുന്നു.

മരിയുപോളിൽ ചെറുത്തുനിൽപ് ശക്തമായി തുടരുകയാണ്. തുടർച്ചയായി ഷെല്ലാക്രമണം നടക്കുന്ന മരിയുപോളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ യുക്രെയ്ൻ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകൾ വന്നു വീണത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെയും മൃതദേഹങ്ങൾക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

നഗരത്തിന്റെ ഒരു ഭാഗം റഷ്യയുടെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളത്. നിരന്തരമായ ബോംബാക്രമണത്തിൽ കെട്ടിടങ്ങളെല്ലാം തകർന്ന നഗരത്തിന്റെ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, കീവിലെ തന്ത്രപ്രധാനമായ മക്കാറിവ് പട്ടണം തിരിച്ചു പിടിച്ചതായി യുക്രെയ്ൻ അവകാശപ്പെടുന്നുണ്ട്.

വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ പതിനായിരക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിലേക്ക് അടിയന്തര സഹായമെത്തിക്കാൻ വെടിനിർത്തലിന് യുക്രെയ്ൻ അഭ്യർഥിച്ചു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ റഷ്യയുടെ കരയാക്രമണം ശക്തമായ ചെറുത്തുനിൽപു നേരിടുകയാണ്.

കീവ് പിടിക്കുക എന്നതാണു റഷ്യയുടെ മുഖ്യലക്ഷ്യമെന്ന് യുഎസ്, ബ്രിട്ടിഷ് സൈനിക അധികൃതർ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 300 ലേറെ വ്യോമാക്രമണം റഷ്യ നടത്തിയെന്നാണ് യുഎസ് പ്രതിരോധ കേന്ദ്രങ്ങളുടെ കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിൽ പുട്ടിൻ രാസായുധങ്ങൾ ഉപയോഗിച്ചേക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. രാസ, ജൈവായുധങ്ങൾ യുക്രെയ്നിലുണ്ടെന്ന റഷ്യയുടെ ആരോപണം അവർ അത് ഉപയോഗിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണെന്നും ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, യുക്രെയ്നുമായുള്ള ചർച്ചകൾ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്നു റഷ്യ പ്രതികരിച്ചു. യുക്രെയ്നെ സ്വാധീനിക്കാൻ കഴിയുന്ന രാജ്യങ്ങൾ ചർച്ചകളിൽ ക്രിയാത്മകമായി പ്രതികരിക്കാൻ സമ്മർദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച തുടർന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല.

ഉക്രൈനിൽ റഷ്യ അതിനിവേശം തുടങ്ങി 28 ദിവസം പിന്നിട്ടിടും യാതൊരു അയവും ഇല്ലാതെയാണ് പുടിൻ മുമ്പോട്ട് പോകുന്നത്. ഇതുവരെ നടത്തിയ ചർചകളും പരാജയമായിരുന്നു. ഇപ്പോൾ ജനവാസ മേഘലയിലും, സ്ത്രീകളും കുട്ടികൾ അഭയം തേടിയ സ്‌കൂളും പള്ളികൾക്കും നേരെയാണ് ആക്രമണം നടത്തുന്നത്. ഉക്രൈനിലെ ഒരു ആശുപത്രിയും റഷ്യ തകർത്തിരുന്നു. അതിൽ നിരവധി പേർക്ക് പരുക്കും ഒരു ഗർഭിണിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

ഇതിനകം 1100 മിസൈലുകളാണു യുക്രെയ്നിൽ പതിച്ചതെന്ന് യുഎസ് സേന വിലയിരുത്തുന്നു. ഒരു കോടിയിലേറെ പേർ വീടുവിട്ടു പലായനം ചെയ്തെന്നാണു ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. ഇതിൽ 35 ലക്ഷം പേർ അയൽരാജ്യങ്ങളിൽ അഭയം തേടി. 900 നാട്ടുകാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച യുഎൻ, യഥാർഥ സംഖ്യ ഇതിലുമേറെയാണെന്നു വ്യക്തമാക്കി. 

സമാധാന ചർച്ചകളും ലക്ഷ്യം കാണാതെ തുടരുകയാണ്. വെടിനിർത്തുകയും റഷ്യൻസേന പിന്മാറുകയും ചെയ്യുമെങ്കിൽ നാറ്റോ അംഗത്വ നീക്കം യുക്രെയ്ൻ ഉപേക്ഷിക്കാമെന്നു പ്രസിഡന്റ് സെലെൻസ്കി പറഞ്ഞത് മറ്റ് നിവർത്തി ഒന്നും ഇല്ലാതെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (16 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (25 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (45 minutes ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (8 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (8 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (8 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (8 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (8 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (8 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (8 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (8 hours ago)

Malayali Vartha Recommends