അമേരിക്കയുടെ ഇരട്ടത്താപ്പ്! രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രൈയ്‌നിലേക്ക്... വിറളി പൂണ്ട് പുടിനും... കട്ടകലിപ്പിൽ!
യുക്രൈനെ തേച്ച അമേരിക്കയെ തിരിച്ച് പണി കൊടുത്തിരിക്കുകയാണ് സെലൻസ്കി. നാറ്റോ അംഗരാജ്യങ്ങളും അമേരിക്കയും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് റഷ്യയുമായി ഒരു കുഞ്ഞൻ രാജ്യമായ യുക്രൈൻ പോരിനിറങ്ങിയത്. എന്നാൽ യുദ്ധം തുടങ്ങിയപ്പോൽ അംഗത്വ ഇല്ലാത്തതിനാൽ തങ്ങൾ കൈയ്യൊഴിയുന്നു എന്നാണ് പറഞ്ഞത്.
പുടിനുമായി ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും സെലൻസ്‌കി എടുത്ത് പറഞ്ഞിട്ടുണ്ട്. യുക്രെയിനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയ്യാറായി നിൽക്കുകയാണെങ്കിൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും സെലൻസ്‌കി വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷൻ അഭിമുഖത്തിനിടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.
യുക്രെയിനിൽ നിന്നുള്ള സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പു നൽകണം എന്നതാണ് വ്യവസ്ത. അത് പാലിച്ചാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്നതിൽ തീരുമാനം രാജ്യം സ്വീകരിക്കും. ഈ ഘട്ടത്തിൽ അമേരിക്കയെ തള്ളി പറഞ്ഞ് കൊണ്ട് സെലൻസ്കി എത്തിയതിൽ നിരാശ ബൈഡനുണ്ട്. പക്ഷേ അണിയറയിൽ പോരാടാനുള്ള എല്ലാവിധ ആയുധങ്ങളും വിറ്റഴിക്കാനുള്ള തീരുമാനം അമേരിക്ക സ്വീകരിച്ചിട്ടുണ്ട്.
യുക്രെയ്നു വേണ്ടി യുഎസ് പ്രഖ്യാപിച്ച സൈനിക സഹായത്തിൽ രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമപ്രതിരോധ സംവിധാനവുമുൾപ്പെടുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യത്തിന്റെ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാൻ യുഎസ് രഹസ്യമായി ഇത് ഉപയോഗിച്ചിരുന്നെന്നാണു വിവരം. അത്തരത്തിൽ ചോർത്തിയെടുത്ത റഷ്യൻ കരുത്തനെ തിരികെ റഷ്യയിലേക്ക് തന്നെ പ്രയോഗിക്കുകയാണ്.
യുക്രെയ്നു കൂടുതൽ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേ പ്രഖ്യാപനം നടത്തിയിരുന്നു. യുക്രെയ്നിലെ ഹാർകീവ്, മരിയുപോൾ തുടങ്ങിയ നഗരങ്ങൾ വ്യോമാക്രമണം നടത്തിയാണു റഷ്യ കീഴടക്കി വരുന്നത്. കരമാർഗത്തിലുള്ള ആക്രമണത്തിൽ യുക്രെയ്നിലെ പല സ്ഥലങ്ങളിലും റഷ്യയ്ക്കു തിരിച്ചടി നേരിടേണ്ടി വന്നതോടെയാണ് അവർ വ്യോമാക്രമണം ശക്തമാക്കിയത്. ഇതുകൂടാതെ നാവിക സേനയേയും റഷ്യ വിന്യസിക്കുകയാണ് എന്നുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.
യുക്രെയ്നു സ്വന്തമായി വ്യോമപ്രതിരോധ സംവിധാനമുണ്ടെങ്കിലും കൂടുതൽ സഹായങ്ങളുറപ്പാക്കാനാണു സഖ്യരാഷ്ട്രങ്ങളുടെ തീരുമാനം. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി യുക്രെയ്നിന്റെ ആകാശത്തെ ‘നോ ഫ്ലൈ സോൺ’ ആക്കണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അമേരിക്കയുടെ നീക്കവും.
https://www.facebook.com/Malayalivartha