ആണവായുധം കൈയ്യിലെടുത്ത് റഷ്യ... ഭൂപടത്തിൽ യുക്രൈനെ ഇല്ലാതാക്കും... പുടിന് വിഷം കൊടുത്ത് കൊല്ലും! ക്രെംലിനിൽ സൂചന നൽകി
റഷ്യൻ ആക്രമണം തുടങ്ങിയിട്ട് ഇന്ന് ഒരു മാസം. ഫെബ്രുവരി 24ന് പുലർച്ചെ കീവിലും മരിയുപോളിലും ഒഡേസയിലും റഷ്യൻ സൈന്യം ആക്രമണം തുടങ്ങുമ്പോൾ ഏറിയാൽ ഒരാഴ്ചയ്ക്കുളളിൽ യുക്രെയ്നിൽ റഷ്യൻ അനുകൂല സർക്കാരിനെ പ്രതിഷ്ഠിച്ച് മടങ്ങാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. എന്നാൽ, സൈനികനടപടി പൂർണതോതിലുള്ള യുദ്ധമായി മാറുകയും റഷ്യൻ സൈന്യം അപ്രതീക്ഷിതമായ തിരിച്ചടി നേരിടുകയും ചെയ്തതോടെ ലക്ഷ്യങ്ങൾ പാളി. രണ്ടാം മാസത്തിലേക്കു കടക്കുമ്പോൾ യുദ്ധത്തിന്റെ ഭാവവും രൂപവും മാറുകയാണ്.
റഷ്യ യുക്രെയിനെതിരെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസം തികയുന്ന സമയമാണിത്. റഷ്യ ആക്രമണം ശക്തമാക്കുകയും യുക്രെയിൻ ചെറുത്തു നിൽപ്പ് തുടരുകയും ചെയ്യുന്ന കാഴ്ച നമ്മൾ ഏവരും കാണുന്നുണ്ട്. ഇതിനിയിൽ മാരകായുധങ്ങൾ പ്രയോഗിക്കുമോ എന്ന ഭീതിയിൽ ലോകരാജ്യങ്ങളും. ഇരുവശങ്ങളിലും കണക്കെടുത്താൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. റഷ്യ മുഴുവൻ സൈന്യത്തെയും പിൻവലിക്കുകയാണെങ്കിൽ നാറ്റോ അംഗത്വത്തിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.
പക്ഷേ സമയം ഏറെ അതിക്രമിച്ച് പോയി എന്ന് വേണം പറയാൻ. കാരണം ഇന്നലെ യുക്രൈൻ തീരങ്ങളിൽ റഷ്യയുടെ പടക്കപ്പലുകൾ എത്തിയിരുന്നു. ശക്തമായ ആക്രണ പദ്ധതിയാണ് അവർ അണിയറയിൽ ആസൂത്രണം ചെയ്യുന്നതും. ഇതിന് പിന്നാലെ മറ്റൊരു നിർണായക വെളിപ്പെടുത്തൽ കൂടി റഷ്യ നടത്തിയിരിക്കുകയാണ്.
അധിനിവേശത്തിന്റെ സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണി നേരിട്ടാൽ മാത്രമേ യുക്രെയിനെതിരെ ആണാവായുധങ്ങൾ പ്രയോഗിക്കുകയുള്ളൂവെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. ആക്രമണം ആരംഭിച്ച് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 28ന് ആണവായുധ സേനയോട് തയ്യാറായിരിക്കാൻ പുടിൻ ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ലോകത്തിലെ ആണവായുധ ശക്തികളിൽ ഒന്നാമതാണ് റഷ്യയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഒരാക്രമണം ഉണ്ടായാൽ ചെറുത്ത് നിൽപ്പ് അസാധ്യമാണ്. അമേരിക്കയെന്നല്ല നാറ്റോ അംഗരാജ്യങ്ങൾ മുഴുവൻ വിചാരിച്ചാൽ പോലും റഷ്യയെ അപ്പോൾ തടുക്കാൻ സാധിക്കില്ല എന്നത് യാഥാർത്ഥ്യമാണ്.
യുക്രെയിനിൽ ഹൈപ്പർ സോണിക് മിസൈലുകൾ പ്രയോഗിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചിരുന്നു. തങ്ങളുടെ ഏറ്റവും പുതിയ നിർമിതിയായ കിൻസാൽ ഹൈപ്പർ സോണിക് മിസൈലുകൾ ആദ്യമായി പരീക്ഷിച്ചത് യുക്രെയിനെതിരെയാണ് എന്നായിരുന്നു റഷ്യ അറിയിച്ചത്. ഇതുകൂടാതെ നിലവിൽ ജൈവായുധങ്ങളും യുക്രൈനെ ലക്ഷ്യം വച്ച് പായുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പങ്കുവച്ചിട്ടുണ്ട്. ദ സൺ ആണ് കൂടുതൽ വിവരങ്ങൾ പുറ്ത് വിട്ടിരിക്കുന്നത്.
വ്‌ളാഡിമിർ പുടിൻ രാസായുധം പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയ്‌ക്കിടെ ഉക്രെയ്‌നിൽ റഷ്യ മാരകമായ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്നു. Russia using deadly phosphorous bombs on Ukraine sparking chemical warfare fears
കിഴക്കൻ നഗരമായ ക്രാമാറ്റോർസ്കിലെ നിലത്ത് വെളുത്ത ഫോസ്ഫറസ് തീവ്രമായി കത്തുന്നതായി ഫൂട്ടേജുകൾ കാണിക്കുന്നു , അതേസമയം പ്രത്യേക ചിത്രങ്ങൾ കൈവിനു മുകളിലുള്ള ആകാശത്ത് അത് തിളങ്ങുന്നതായി കാണിക്കുന്നു.
വൈറ്റ് ഫോസ്ഫറസ് ടിഷ്യൂകളിലേക്ക് ആഴത്തിൽ കത്തിച്ചും, പുകയായി ശ്വസിക്കുന്നതിലൂടെയും അകത്ത് കടക്കുന്നതിലൂടെയും പരിക്കുകൾക്കും മരണത്തിനും കാരണമാകുന്നു. ക്രാമാറ്റോർസ്‌ക് പോലീസ് മേധാവി ഒലെക്‌സി ബിലോഷിറ്റ്‌സ്‌കി ഒരു പാര കൊണ്ട് തൊടുമ്പോൾ നിലത്ത് ക്രൂരമായി കത്തുന്ന ഒരു വീഡിയോ പങ്കിട്ടു.
ഉക്രെയ്‌നിന്റെ ജോയിന്റ് ഫോഴ്‌സ് ഓപ്പറേഷൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ഒരു നഗരത്തിലാണ് സ്ഥിരീകരിക്കാത്ത വീഡിയോ ചിത്രീകരിച്ചത്. അതിനിടെ, കൈവിലെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഫോസ്ഫറസിന്റെ ദൃശ്യങ്ങൾ ഐടിവി ഇന്നലെ രാത്രി പുറത്തുവിട്ടു.
ഉക്രേനിയൻ തലസ്ഥാനത്ത് ഇരുട്ടിൽ രാസവസ്തു പൊട്ടിത്തെറിക്കുന്നത് കാണാം. നിരാശനായ പുടിൻ തന്റെ അധിനിവേശം ദുർബലമാകുമ്പോൾ രാസായുധങ്ങൾ ഉപയോഗിക്കുമെന്ന ആശങ്ക പാശ്ചാത്യ നേതാക്കൾ വർദ്ധിച്ചു. “ഇതൊരു യഥാർത്ഥ ഭീഷണിയാണെന്ന് ഞാൻ കരുതുന്നു,” പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസ് വിടുമ്പോൾ പറഞ്ഞു.
അതേസമയം, പുടിനെ വധിക്കുന്നവർക്ക് വമ്പൻ ഓഫറുകളുമായി പാശ്ചാത്യരാജ്യങ്ങൾ രംഗത്ത് എത്തിയതോടെ വളരെയധികം കരുതലോടെയാണ് പുടിൻ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഒപ്പമുള്ളവരെ കൊണ്ട് തന്നെ ഈ കൃത്യം നടപ്പിലാക്കുമെന്നാണ് പുടിന് സൂചന ലഭിച്ചിട്ടുണ്ടായിരുന്നത്. മുൻ കെജിബി ഉദ്യോഗസ്ഥനെ നേർക്ക്നേർ നിന്ന് തോല്പിക്കില്ല, പകരം തന്ത്രത്തിലൂടെ കൊലപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വിഷം നൽകി വകവരുത്തിയേക്കുമെന്ന ആശങ്കയാണ് പിന്നീട് പങ്ക് വയ്ക്കപ്പെട്ടത്. അതിനെ തുടർന്ന് ഫെബ്രുവരിയിൽ പേഴ്സണൽ സ്റ്റാഫിലെ ആയിരത്തോളം പേരെ മാറ്റി നിയമിച്ചതായി ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. റഷ്യൻ മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഡെയ്ലി ബീസ്റ്റാ'ണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാറ്റിയ ജീവനക്കാരിൽ പാചകക്കാർ, അലക്കുകാർ, അംഗരക്ഷകർ തുടങ്ങിയവർ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. യുക്രൈനിലെ സൈനിക നടപടിക്ക് മുൻപോണോ ശേഷമാണോ ഇത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം, റഷ്യയിലെ ഒരുകൂട്ടം പ്രമുഖവ്യക്തികൾ വ്ളാദിമിർ പുതിനെ 'വിഷം' നൽകി വകവരുത്താനും അത് അപകടമാണെന്ന് വരുത്തിത്തീർക്കാനും പദ്ധതിയിട്ടതായും യുക്രൈനിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha