പാക്കിസ്ഥാനെ കൂട്ടു പിടിച്ച് ഇന്ത്യയെ തീർത്ത് കളയുമെന്ന്... ചൈനയെ വിരട്ടിയോടിച്ച് കേന്ദ്രവും... ഇന്ത്യയെ വെല്ലുവിളിച്ച് ചൈന
ഈ മാസമാദ്യം പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ദാസുവിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും പാകിസ്ഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ട നിരവധി വിഷയങ്ങളിൽ ഒന്നാണ് കശ്മീരിലെ സ്ഥിതി. ശനിയാഴ്ച തെക്കുപടിഞ്ഞാറൻ ചൈനയിലെ ചെങ്ഡുവിൽ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ ചർച്ചയാണ് നടന്നത്.
കശ്മീർ പിടിച്ചടക്കാൻ പാകിസ്താനെ സഹായിക്കുമെന്ന ചൈനീസ് മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യ കടുത്ത പ്രതിഷേധമാണ് അറിയിച്ചിരിക്കുന്നത്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതിൽ അയൽ രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യൻ ഭൂപ്രദേശത്ത് നിന്നും ഒരിഞ്ച് സ്ഥലം പോലും നൽകില്ലെന്നാണ് രാജ്യം വ്യക്തമാക്കിയത്.
ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രമായ ഇന്ത്യൻ യൂണിയൻ ടെറിട്ടറിയിലെ സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്ന ഏകപക്ഷീയമായ ഏത് നടപടിയെയും എതിർക്കുന്നുവെന്ന് പറഞ്ഞ് ഇന്ത്യയുമായുള്ള കശ്മീർ തർക്കത്തിൽ പാകിസ്ഥാന് പിന്തുണ ചൈന ശനിയാഴ്ച ആവർത്തിച്ചു.
പാകിസ്താനിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ യോഗത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത്. കശ്മീരിലെ മുസ്ലീം സഹോദരങ്ങളുടെ സങ്കടം അറിയുന്നുണ്ടെന്നും പ്രദേശം പിടിച്ചെടുക്കാൻ പാകിസ്താന് എല്ലാ പിന്തുണയും നൽകുമെന്നും വാങ് യി പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. സ്വന്തം കാര്യം നോക്കിയാൽ മതി. നമ്മുടെ ആഭ്യന്തരം വിഷയത്തിൽ ഇടപെട്ടാൽ തിരിച്ചടി അതിഭയാനകം ആയിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha