രണ്ടു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ സഹകരണം വിപുലമാക്കാനും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ധാരണയിലെത്തി; സ്‌പോർട്‌സ്, ഓഡിയോ വിഷ്വൽ സംയുക്ത നിർമ്മാണം എന്നീ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം കൈമാറി ഇന്ത്യ-ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാർ

ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യാ സന്ദർശനം നടത്തുകയാണ്. രണ്ടു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്താനും തന്ത്രപരമായ സഹകരണം വിപുലമാക്കാനും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ധാരണയിലെത്തിയിരിക്കുകയാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ യോഗം നടന്നിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ആദ്യ വാർഷിക ഉച്ചകോടിയിലായിരുന്നു ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത് .
സ്‌പോർട്‌സ്, ഓഡിയോ വിഷ്വൽ സംയുക്ത നിർമ്മാണം എന്നീ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം കൈമാറുകയും ചെയ്തു. അടൽ ഇന്നൊവേഷൻ മിഷനും കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനും തമ്മിലുള്ള സഹകരണം, ഇന്ത്യ-ഓസ്‌ട്രേലിയ സോളാർ ടാസ്‌ക് ഫോഴ്‌സിന്റെ നിബന്ധനകൾ തുടങ്ങിയവ സംബന്ധിച്ച കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.
ഈ വർഷം തന്നെ ചരക്കുകൾ,സേവനങ്ങൾ,നിക്ഷേപം,അനുബന്ധ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സമഗ്ര വ്യാപാര-സാമ്പത്തിക-സഹകരണ ഉടമ്പടി പൂർത്തിയാക്കാൻ ശ്രമിക്കും . ഇത് ഇരു രാജ്യങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾ തുറന്നിടുകയാണ്. കഴിഞ്ഞ വർഷം കരാർ ഒരു ഒപ്പുവച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ വ്യാപാര കരാർ പ്രകാരം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെയും ചുങ്കം ഒഴിവാക്കിയെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു.ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു. കൂടിക്കാഴ്ച നടത്തിയത്.
അൽബനീസിന്റെ സന്ദർശനവും വാർഷിക ഉച്ചകോടിയും ഇന്ത്യ-ആസ്‌ട്രേലിയ ബന്ധത്തെ ഉന്നത തലത്തിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി . ശാസ്‌ത്ര സാങ്കേതികവിദ്യയും തന്ത്രപരവും സുരക്ഷാപരവുമായ മേഖലകൾ, നിർണായക ധാതുക്കളിൽ പുനരുപയോഗിക്കാവുന്ന ഊർജ പങ്കാളിത്തം, വ്യാപാരം, സാമ്പത്തികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം മോദി-അൽബനീസ് ചർച്ചയിൽ വിലയിരുത്തിയെന്നും അദ്ദേഹം തുറന്നടിച്ചു.
https://www.facebook.com/Malayalivartha























