Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കുഞ്ഞുങ്ങൾക്കായി കരഞ്ഞു നിലവിളിക്കുകയാണ് യുക്രൈൻ...എത്രയത്ര കുഞ്ഞുങ്ങളെയാണ് ഇതിനോടകം കാണാതായത്..അവരെയെല്ലാം എന്ത് ചെയ്തു..? എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത്..?

18 MARCH 2023 03:19 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

തങ്ങളുടെ കുഞ്ഞുങ്ങൾക്കായി കരഞ്ഞു നിലവിളിക്കുകയാണ് യുക്രൈൻ...യുക്രൈൻ പിടിച്ചു എടുക്കണം എന്നുള്ള ഉദ്ദേശത്തോടെ വര്ഷങ്ങളായി തുടരുന്ന പുടിന്റെ ക്രൂരത എല്ലാം അതിരുകളും തട്ടി തെറിപ്പിച്ച് കുഞ്ഞുങ്ങളിൽ വരെ എത്തിയിരിക്കുകയാണ്..എത്രയത്ര കുഞ്ഞുങ്ങളെയാണ് ഇതിനോടകം കാണാതായത്..അവരെയെല്ലാം എന്ത് ചെയ്തു..? എവിടെയാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നത് ..അതോ കൊലപ്പെടുത്തിയോ ഈ ചോദ്യങ്ങൾ എല്ലാം അവശേഷിക്കുകയാണ്...ഈ നടപടിയിൽ പുടിനെ കൊടും കുറ്റവാളിയായി അതായത് യുക്രെയിനിൽ നടത്തിയ യുദ്ധ കുറ്റകൃത്യങ്ങളിൽ റഷ്യൻ പ്രസിഡണ്ടിന് പങ്കുണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു കഴിഞ്ഞു..യുക്രെയിനിൽ നിന്നും ബലമായി കുട്ടികളെ റഷ്യയിലെക്ക് കടത്തിക്കൊണ്ടു പോയി റഷ്യൻ കുടുംബങ്ങളെ ഏൽപിച്ചതാണ് ഇപ്പോൾ കോടതി യുദ്ധക്കുറ്റമായി കണക്കാക്കിയിരിക്കുന്നത്.

 

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനൊപ്പം, റഷ്യയുടെ ബാലാവകാശ കമ്മീഷണർ മരിയ അലെക്സെയ്വനയുടെ പേരിലും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അവരുടെ പേരിൽ ആരോപിക്കപ്പെട്ടിരിക്കുന്നതും ഇതേ കുറ്റമാണ്. അന്താരാഷ്ട്ര കോടതിയുടെ നടപടിയെ റഷ്യ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോൾ യുക്രെയിൻ അതിനെ സ്വാഗതം ചെയ്തു.നീതിയുടെ ചക്രം ഉരുളാൻ തുടങ്ങി എന്നായിരുന്നു യുക്രെയിൻ വക്താവ് പ്രതികരിച്ചത്.അതേസമയം, കോടതിയുടെ വിധിയെ അംഗീകരിക്കുന്നില്ലെന്നും അത് റഷ്യക്ക് ബാധകമല്ലെന്നും റഷ്യൻ വക്താവ് അറിയിച്ചു. യുക്രെയിനിലെ യുദ്ധകുറ്റവാളികൾക്കായി പ്രത്യേക വിചാരണ കോടതി രൂപീകരിക്കാനും റഷ്യൻ വക്താവ് ആവശ്യപ്പെട്ടു.അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ മുഖ്യ പ്രോസിക്യുട്ടർ കരിം ഖാൻ പറയുന്നത് അനാഥാശ്രമങ്ങളിൽ നിന്നും ശിശുഭവങ്ങളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികളെ ബലമായി റഷ്യയിലേക്ക് കൊണ്ടു പോയിട്ടുണ്ട് എന്നാണ്. അതിൽ പല കുട്ടികളേയും ഇതിനോടകം തന്നെ റഷ്യൻ പൗരന്മാർക്ക് ദത്ത് നൽകുകയും ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.

നാലാം ജനീവ കൺവെൻഷൻ പ്രകാരം യുദ്ധഭൂമിയിലെ കുട്ടികൾ സംരക്ഷിത വിഭാഗമാണെന്നും കരിം ഖാൻ ചൂണ്ടിക്കാട്ടി.ഇന്നലെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് യുദ്ധ കുറ്റങ്ങൾ തടയുന്നതിനുള്ള ആദ്യ പ്രത്യക്ഷ നടപടിയാണെന്ന് പറഞ്ഞ കരിം ഖാൻ, കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ചരിത്ര പ്രാധാന്യമുള്ള തീരുമാനം എന്നായിരുന്നു യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി കോടതി നടപടിയെ വിശേഷിപ്പിച്ചത്.എന്നാൽ ഇവിടെ മറ്റൊരു കാര്യം കൂടെ ചർച്ചയാകേണ്ടതുണ്ട്..പുടിന്റെ അറസ്റ്റ് സാധ്യമോ ? എന്നുള്ള ചോദ്യമാണത്..അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ വാറന്റ് പുറപ്പെടുവിച്ചതിനു ശേഷം കോടതി പ്രസിഡണ്ട് പിയോറ്റർ ഹോഫ്മാൻസ്‌കി പറഞ്ഞത് ഈ ഉത്തരവ് നടപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ബാദ്ധ്യതയാണ് എന്നാണ്.

 

അന്താരാഷ്ട്ര കോടതിക്ക് സ്വന്തമായി പൊലീസോ സൈന്യമോ ഇല്ല. ഇപ്പോൾ, പുടിനെ അറസ്റ്റ് ചെയ്യേണ്ട ബാദ്ധ്യത അതിലെ 123 അംഗ രാജ്യങ്ങൾക്കാണ്.അധികാരത്തിൽ ഇരിക്കുന്ന ഒരു രാഷ്ട്രത്തലവനെതിരെ അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഇത് മൂന്നാമത്തെ തവണയാണ്. നേരത്തെ സുഡാനിലെ ഒമർ അൽ ബഷീറിനെതിരെയും ലിബിയയിലെ മുവമ്മർ ഗദ്ദാഫിക്കെതിരെയും അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇതാദ്യമായാണ് യു എൻ സെക്യുരിറ്റി കൗൺസിലിലെ ഒരു സ്ഥിരാംഗം ഇത്തരം നടപടിക്ക് വിധേയമാകുന്നത്.അംഗ രാഷ്ട്രങ്ങളിൽ ഒന്ന് പുടിനെ അറസ്റ്റ് ചെയ്ത് ഹെയ്ഗിൽ എത്തിച്ചാൽ മാത്രമെ വിചാരണ നടത്താൻ ആകുകയുള്ളു. കോടതി വിധി അംഗീകരിക്കില്ല എന്ന് റഷ്യ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുടിന്റെ അറസ്റ്റ് നടക്കുമോ എന്ന കാര്യത്തിൽ സംശയം ഏറുകയാണ്. കോടതി വിധിയെ മാനിക്കുന്നില്ല എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കിയിരുന്നു.ഇന്റർനാഷണൽ ക്രിമിനൽ ജസ്റ്റിസിന്റെ റോം സ്റ്റാറ്റ്‌വൂട്ട് സിസ്റ്റം പ്രകാരം വിധി നടപ്പിലാക്കാനുള്ള സൈനിക ശക്തി കോടതിക്കില്ല. മാത്രമല്ല, ഈ സ്റ്റാറ്റിയുട്ട് പ്രകാരം ഒരു വ്യക്തിയുടെ അഭാവത്തിൽ വിചാരണ നടത്താനും കഴിയില്ല. അതായത്, പുടിൻ കോടതിയിൽ ഹാജരായാൽ മാത്രമെ വിചാരണ തുടരാൻ കഴിയു. പുടിന്റെ അറസ്റ്റ് എന്നത് നടക്കുവാൻ തീരെ സാധ്യതയില്ലാത്ത ഒന്നായതിനാൽ വിചാരണ നടക്കുന്നതിനുള്ള സാധ്യതയും തീരെയില്ല.

 

കാലാകാലങ്ങളിൽ ഈ വാറന്റിനെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ട് കോടതി അംഗരാജ്യങ്ങൾക്ക് കത്തുകൾ അയയ്ക്കും. പുടിൻ ഈ രാജ്യങ്ങൾ സന്ദർശിക്കുമ്പോൽ കോടതിയുടെ നിർദ്ദേശം പാലിക്കാൻ അംഗരാജ്യത്തിന് കഴിയാതെ വന്നാൽ അതിൽ കോടതി വിശദീകരണം തേടും. യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാനും ഉസ്ബക്കിസ്ഥാനും ഉൾപ്പടെ പല രാജ്യങ്ങളും പുടിൻ സന്ദർശിച്ചിരുന്നെങ്കിലും അതിൽ താജിക്കിസ്ഥാൻ മാത്രമാൺ' അന്താരാഷ്ട്ര കോടതിയിലെ അംഗരാജ്യം. അത്തരം അംഗരാജ്യങ്ങളിലേക്കുള്ള യാത്ര പുടിൻ റദ്ദാക്കാനാണ് സാധ്യത.കോടതിയിൽ അംഗങ്ങൾ അല്ലാത്ത രാജ്യങ്ങൾക്ക് കോടതി ഉത്തരവ് അനുസരിക്കുന്നതിനുള്ള ബാദ്ധ്യത ഇല്ലെങ്കിലും, ഇത്തരം രാജ്യങ്ങൾ മുൻ കാലങ്ങളിൽ കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ചരിത്രമുണ്ട്. എന്നാൽ, യു എൻ സെക്യുരിറ്റി കൗൺസിൽ കോടതിവിധി ഉയർത്തിപ്പിടിച്ചാൽ, കോടതിയിൽ അംഗങ്ങൾ അല്ലാത്ത രാജ്യങ്ങൾക്കും അത് അനുസരിക്കുന്നതിനുള്ള ബാദ്ധ്യതയുണ്ടാകും. എന്നാൽ, വീറ്റോ പവർ ഉള്ള രാജ്യമാണ് റഷ്യ എന്നതിനാൽ, സെക്യുരിറ്റി കൗൺസിലിൽ ഈ വിധി അംഗീകരിക്കപ്പെടാൻ ഇടയില്ല.അതുകൊണ്ട് തന്നെ ഇതെല്ലം പുടിന്റെ ദേഹത്ത് തൊടാൻ പോലും സാധിക്കില്ല..പക്ഷെ വളരെ മനുഷ്യത്വ രഹിതമായ പ്രവർത്തിയാണ് റഷ്യ ചെയ്തുകൊണ്ട് ഇരിക്കുന്നത്..യുദ്ധം ജയിക്കാൻ കുഞ്ഞുങ്ങളെ വച്ചല്ല ബ്ലാക്ക് മെയിൽ ചെയേണ്ടത്...അതിനു അതിന്റെതായ രീതികൾ ഉണ്ട്..അത് സ്വീകരിക്കാൻ തയ്യാറാകണം..അതുകൊണ്ട് സെലൻസ്കി എന്തായിരിക്കും ഇനി കാര്യത്തിൽ എടുക്കാൻ പോകുന്ന തീരുമാനം എന്നുള്ളതും നിർണായകമാണ്..

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (3 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (35 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (41 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (59 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends