ഇക്വഡോറിൽ വൻ ഭൂചലനം; ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂകമ്പത്തിൽ നിരവധിപ്പേർ മരിച്ചു; റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു; ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായി

ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂകമ്പത്തിൽ നിരവധിപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. ഇക്വഡോറിന്റെ തീരമേഖലയിലും വടക്കൻ പെറുവിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി വീടുകൾക്കും സ്കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും ഭൂചലനത്തിൽ നാശ നഷ്ടമുണ്ടായി. ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായവർക്ക് സഹായം എത്തിക്കുന്നതിനായി എമർജൻസി ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോർ
പ്രസിഡന്റ് ഗള്ളിർമോ ലാസോ അറിയിച്ചു.യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായത്. ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുയാക്വിൽ, കുൻക എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങൾ സേവനം തുടർന്നും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നിരുന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭൂമ്പമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
ഭൂകമ്പമുണ്ടായി ഒമ്പതു ദിവസത്തിനുശേഷവും വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കാനായിട്ടില്ല. തുർക്കിയിൽ 50,576 കെട്ടിടം പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു.മൂന്ന് വലിയ ഭൂകമ്പത്തെതുടർന്ന് 3858 തുടർചലനം ഉണ്ടായതായും തുർക്കി ദുരന്ത പ്രതിരോധമന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തെതുടർന്ന് നിരവധിയാളുകൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂകമ്പത്തിൽ ബാധിക്കപ്പെട്ട 50 ലക്ഷത്തോളം സിറിയക്കാരെ സഹായിക്കാൻ 39.7 കോടി ഡോളർ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രകേന്ദ്രമറിയിക്കുകയായിരുന്നു.വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് വളരെ കുറച്ച് സഹായം മാത്രമേ എത്തിക്കാനായിട്ടുള്ളൂ. 50 ലക്ഷത്തോളം പേർക്ക് ഇവിടെ മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യസഹായം എത്തിക്കണമെന്നും യുഎൻ പറഞ്ഞു.മനുഷ്യനിർമ്മിതമായ യുദ്ധങ്ങൾ കഴിഞ്ഞാൽ ഒരു പ്രദേശത്തെ മുഴുവനായി തകർത്ത് തരിപ്പണമാക്കാൻ ശേഷിയുള്ളവയാണ് ഓരോ ഭൂചലനങ്ങളും.
ചരിത്രം പരതിയാൽ ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ കാണാം. അധികം പിന്നിലേക്ക് പോകണമെന്നില്ല, 2001-ൽ ഗുജറാത്തിലെ ഭുജിലുണ്ടായ ഭൂകമ്പം, 2005-ൽ കാശ്മീരിൽ, 2015-ൽ നേപ്പാളിൽ ഉണ്ടായ ഭൂകമ്പം ഒക്കെത്തന്നെ വൻ വിനാശകാരികളായിരുന്നു. പക്ഷേ അവയൊന്നും തന്നെ നൂറ്റാണ്ടിലെ ഏറ്റവും അപകടകാരികളായ ദുരന്തങ്ങളുമായിരുന്നില്ല.ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ ശരിക്കും പറഞ്ഞാൽ 1960-ൽ ചിലിയുണ്ടായ ഭൂകമ്പം ആ നൂറ്റാണ്ടിലുണ്ടായ ഏറ്റവും വിനാശകാരിയായ ഒന്നായിരുന്നു.
റിക്ടർ സ്കെയിലിൽ 9.5 തീവ്രത ആയിരുന്നു രേഖപ്പെടുത്തിയത്. അതായത് തുർക്കിയിൽ ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ 50 ഇരട്ടി പ്രഹരശേഷിയുള്ളത്. 2001-ൽ ഭുജിലുണ്ടായ ഭൂകമ്പവുമായി താരതമ്യപ്പെടുത്തിയാൽ 63 ഇരട്ടി പ്രഹരശേഷി. യുഎസ് ജിയോളജിക്കൽ സർവ്വേയിലെ എർത്ത് ക്വേക്ക് ഇന്റൻസിറ്റി കാൽകുലേറ്ററിന്റെതാണ് ഈ കണക്കുകൾ.
https://www.facebook.com/Malayalivartha























