Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

വീണ്ടും പോർമുഖം തുറന്ന് ഹൂതി വിമതര്‍; ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം...

24 JUNE 2024 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇസ്രായേല്‍ ഹമാസ് യുദ്ധം എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗാസയ്ക്ക് പിന്തുണയറിയിച്ച് യെമനിലെ ഹൂതി വിമതര്‍ ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ആക്രമണം അഴിച്ച് വിടുന്നത് പതിവാകുകയാണ്. ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി മൂന്ന് കപ്പലുകള്‍ക്ക് നേരെയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുകയാണെന്ന് ഹൂതി ഗ്രൂപ്പിന്റെ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ കപ്പലായ ലാറെഗോ ഡെസേര്‍ട്ട് ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ ആക്രമണമെങ്കില്‍ രണ്ടാമത് ഇസ്രായേല്‍ കപ്പലായ എംഎസ്സി മെച്ചെല ലക്ഷ്യം വച്ചായിരുന്നു. ചെങ്കടലിലാണ് മൂന്നാമത്തെ ആക്രമണം നടത്തിയത്. മിനര്‍വ ലിസ എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. ഹൂതികള്‍ നടത്തുന്ന അല്‍ മസീറ ടിവിയില്‍ സംപ്രേഷണം ചെയ്ത പരിപാടിയിലാണ് വക്താവ് യഹിയ സരിയ ഇക്കാര്യം അറിയിച്ചത്.

ചെങ്കടലില്‍ ഗ്രീക്ക് ഉടമസ്ഥതയിലുള്ള ട്രാന്‍സ്വേള്‍ഡ് നാവിഗേറ്റര്‍ എന്ന കപ്പലിന് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ആളില്ലാത്ത ബോട്ട് ഉപയോഗിച്ച് കപ്പലില്‍ നേരിട്ട് ഇടിച്ചുകയറ്റുകയായിരുന്നു. സ്റ്റോള്‍ട്ട് സെക്വോയയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആക്രമിക്കപ്പെട്ട കപ്പല്‍. ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതാണ് ആക്രമണത്തിന് വഴിവെച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു. ഹൂതി ആക്രമണം യു.എസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡും സ്ഥിരീകരിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ച കഴിഞ്ഞ നവംബര്‍ മുതലാണ് ഫലസ്തീന് പിന്തുണ അറിയിച്ച് യെമനിലെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍.

ഇതിന് മറുപടിയായി, യുഎസ്-ബ്രിട്ടീഷ് നാവിക സഖ്യം ജനുവരി മുതല്‍ യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടത്തിയിരുന്നു, എന്നാല്‍ യുഎസിന്റെയും ബ്രിട്ടന്റെയും വാണിജ്യ കപ്പലുകളും നാവികസേനയും ഉള്‍പ്പെടുത്തി ഹൂതി ആക്രമണങ്ങള്‍ വിപുലീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. മെഡിറ്ററേനിയന്‍ കടലില്‍ പോലും ഇസ്രായേലി തുറമുഖങ്ങളിലേക്ക് പോകുന്ന ഏത് കപ്പലിനെയും ആക്രമിക്കുമെന്ന് ഹൂതികള്‍ നിലപാടെടുത്തു. ആക്രമണങ്ങള്‍ ചരക്ക് കടത്തുകാരെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ യാത്രകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കിരിക്കുകയാണ്.

 

 

വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിനുള്ള ഹൂതികളുടെ ശേഷിയെ തകര്‍ക്കാന്‍ ലോകത്തെ വന്‍ ശക്തികള്‍ക്ക് സാധിച്ചില്ല എന്നതുകൂടിയാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് ചെങ്കടലില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പോംവഴിയെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

32 കിലോമീറ്റര്‍ വീതിയുള്ള അപകടകരമായ ബാബ് അല്‍-മന്ദാബ് എന്ന കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയാണ് ഹൂതികള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഡ്രോണുകളും മിസൈലുകളും അതിവേഗ ബോട്ടുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി ഇവര്‍ ആക്രമണം നടത്തുന്നത്. വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകള്‍, എണ്ണ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിക്കുള്ള പ്രധാന പാതയാണ് ചെങ്കടല്‍. ഹൂതി ആക്രമണത്തെ തുടര്‍ന്ന് പല കപ്പലുകളും ചെങ്കടല്‍ വഴിയുള്ള കയറ്റുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. കേപ് ഓഫ് ഗുഡ് ഹോപ് വഴി പോകുന്ന ബദല്‍ റൂട്ടാണ് പല കപ്പലുകളും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ പാതയില്‍ സഞ്ചരിക്കാന്‍ യാത്രാചെലവും ദൈര്‍ഘ്യവും കൂടുതലാണ്.

 

 

അതിനിടെ റഫയ്ക്ക് സമീപമുള്ള അല്‍-മവാസി 'സേഫ് സോണിലെ' ടെന്റ് ക്യാമ്പിന് ചുറ്റും ഇസ്രായേല്‍ ടാങ്കുകള്‍ നിലയുറപ്പിച്ചു. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ കുറഞ്ഞത് 37,598 പേര്‍ കൊല്ലപ്പെടുകയും 86,032 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1,139 ആണ്, ഇപ്പോഴും ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (7 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (33 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (1 hour ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (2 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (2 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (3 hours ago)

Malayali Vartha Recommends