വിവാദങ്ങള്‍ക്കിടയിലും കേരളത്തിനൊപ്പം യുഎഇ ; സ്വദേശികളും വിദേശികളുമടക്കം കേരളത്തിന് കൈത്താങ്ങായി എത്തുന്നത് നൂറുകണക്കിന് പേർ

വിവാദങ്ങള്‍ക്കിടയിലും പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ തിരക്കിട്ട സഹായ സമാഹരണവുമായി യുഎഇ. ടണ്‍കണക്കിനു വരുന്ന സാധനങ്ങള്‍ നാട്ടിലേക്ക് അയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് എമിറേറ്റ് റഡ്ക്രസന്‍റ് മേധാവി.
എമിറേറ്റ്സ് റെഡ്ക്രസന്‍റിന്‍റെ ദുബായി ശാഖയിലേക്ക് ഒരാഴ്ചയ്ക്കിടെ എത്തിയത് 38 കോടി രൂപയാണ്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിന് പേരാണ് കേരളത്തിന് കൈത്താങ്ങായി എത്തുന്നത്. എമിറേറ്റ്സ് റെഡ്ക്രസന്‍റിനു പുറമെ ,ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ , മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷനുകള്‍ വഴിയും വ്യാപക ധന സാധന ശേഖരണമാണ് കേരളത്തിനായി നടക്കുന്നത്.
ഒരാഴ്ചയക്കിടെ റെഡ്ക്രസന്‍റിന്‍റെ ദുബായി ശാഖയില്‍ മാത്രം എത്തിയത് നാല്‍പത് ടണ്‍ അവശ്യവസ്തുക്കളും, മുപ്പത്തിയെട്ട് കോടി രൂപയുമാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അത്യാവശ്യമുള്ള സാധനങ്ങള്‍ നാട്ടില്‍ നിന്ന് വാങ്ങിച്ചു നല്‍കാന്‍ തുക ചിലവഴിക്കും. മറ്റു ആറു എമിറേറ്റുകളിലെ റെഡ്ക്രസന്‍റ് ശാഖകള്‍ വഴിയുള്ള ധന ശേഖരണം പരിശോധിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ നൂറുകോടിയോളം രൂപ വരും.
അതേസമയം കേരളത്തിന് യു.എ.ഇ 700 കോടി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത സംഭവം നേരത്തെ വലിയ വിവാദമായിരുന്നു. ചൊവ്വാഴ്ച മുഖ്യമന്ത്രിയാണ് യു.എ.ഇ.യുടെ സഹായവാഗ്ദാനം പത്രസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ വിദേശസഹായം ആവശ്യമില്ലെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നു.
എന്നാല്‍ ഇതിന് പിന്നാലെ 700 കോടി രൂപ തങ്ങള്‍ ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി യു.എ.ഇ. രംഗത്തെത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ യു.എ.ഇ. സ്ഥാനപതി അഹമ്മദ് അല്‍ബന്നയായിരുന്നു ഇക്കാര്യം അറിയിച്ചത്.
https://www.facebook.com/Malayalivartha






















