തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ എന്നറിയാന്‍ മേയ് നാലു വരെ കാത്തിരുന്നാല്‍ മതി. ഡിഎംകെക്കും എഡിഎംകെക്കും കടുത്ത വെല്ലുവിളി ഉയര്‍ന്ന നടന്‍ വിജയന്‍ വന്‍പ്രചാരണം നടത്തി നിലയില്‍ ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്. തമിഴകത്തെ 234 നിയമസഭാ മണ്ഡലങ്ങളില്‍ 5.67 കോടി വോട്ടര്‍മാരാണ് കഴിഞ്ഞ ദിവസം വിധിയെഴുതിയിരിക്കുന്നത്. തീ പാറുന്ന ത്രികോണ മത്സരത്തില്‍ ഡിഎംകെ തന്നെ ഭരണത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
നടന്‍ വിജയ് പിടിക്കുന്ന വോട്ടുകള്‍ ഡിഎംകെയുടേതായാല്‍ എഡിഎംകെ ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും. ഡിഎംകെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെയുടെ വിജയ്, നാം തമിഴര്‍ കക്ഷിയുടെ സീമാന്‍, വിസികെയുടെ തോല്‍ തിരുമാളവന്‍ തുടങ്ങിയലരാണ് ഇലക്ഷനിലെ മുന്‍നിര നേതാക്കള്‍.ഡിഎംകെ, ഐഐഎഡിഎംകെ വൈരികള്‍ തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും സൂപ്പര്‍ സ്റ്റാര്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ നയിക്കുന്ന തമിഴക വെട്രി കഴക അഥവ ടിവികെയുടെ അരങ്ങേറ്റത്തിലാണ് ദേശീയ ശ്രദ്ധ.
2024 ഫെബ്രുവരി രണ്ടിന് പിറവിയെടുത്ത ടിവികെ 234 മണ്ഡലങ്ങളില്‍ പത്രിക നല്‍കിയെങ്കിലും എടപ്പാടിയില്‍ പത്രിക തള്ളിയതോടെ ഒരു സീറ്റിലെ മത്സരം പാളിപ്പോയി. വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിലും ചെന്നൈയിലെ പെരമ്പൂരിലുമായി രണ്ടിടത്ത് മത്സരിക്കുന്നു. അതേ സമയം ടിവികെ ജനവിധിയില്‍ ചലനമുണ്ടാക്കില്ലെന്നു മാത്രമല്ല വിജയ് രണ്ടിടത്തും തോല്‍ക്കുമെന്ന് പറയുന്നവരുമുണ്ട്. 180 സീറ്റുകളും 44.9 ശതമാനം വോട്ടുകളും ഡിഎംകെ നേടി സ്റ്റാലിന്‍ ഭരണം തുടരുമെന്നാണ് അഗ്നി ന്യൂസ് അഭിപ്രായ സര്‍വെ ഫലം. ഭരണം പിടിക്കാന്‍ വേണ്ടത് 118 അസംബ്‌ളി സീറ്റുകള്‍ മാത്രം.
ഡിഎംകെ മുന്നണിക്ക് സ്റ്റാലിനായിരുന്നു പ്രചാരണ നായകന്‍. എഐഎഡിഎംകെയ്ക്ക് 54 സീറ്റുകളും 38.5 ശതമാനം വോട്ടുകളുമാണ് അഗ്നി ന്യൂസ് സര്‍വെ ഫലം. വിജയയ് നയിക്കുന്ന ടിവികെ പരമാവധി പിടിക്കുക 9.7 ശതമാനം വോട്ടുകള്‍ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിക്കിലും തിരക്കിലും 41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 51 നിര്‍ദേശങ്ങള്‍ പൊലീസ് വിജയ്‌യുടെ പ്രചാരണ പരിപാടികള്‍ക്ക് നല്‍കിയിരുന്നു. അതിനാല്‍ ജനങ്ങളെ ഇളക്കി മറിക്കും വിധമുള്ള റോഡ് ഷോകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കനിമൊഴി എംപിയുമാണ് ഡിഎംകെയുടെ നായകനിര. സ്റ്റാലിന്‍ എല്ലാ മണ്ഡലങ്ങളും ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ ചെന്നൈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഉദയനിധി സ്റ്റാലിന്റേയും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെയും പ്രചാരണം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് ബിജെപിയെ ഏകോപിപ്പിച്ചത്.രണ്ടില അടയാളമായ എഐഎഡിഎംകെ മുന്നണിയില്‍ 27 സീറ്റിലാണ് ബിജെപി മത്സരിച്ചത്.
2021 ലെ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളിലേ ബിജെപി കടന്നുകൂടിയുള്ളു. എഐഎഡിഎംകെ 169 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികള്‍ക്ക് 65 മണ്ഡലങ്ങള്‍ നല്‍കി. ചെന്നൈയിലെ 16 സീറ്റുകളില്‍ 13 എണ്ണത്തിലും എഐഎഡിഎംകെ മത്സരിക്കുന്നു.ഡിഎംകെ മുന്നണിയില്‍ കോണ്‍ഗ്രസ് 28 സീറ്റുകളില്‍ മത്സരിക്കുന്നു. 2021ല്‍ 25 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 18 സീറ്റുകളില്‍ വിജയിക്കാനായി. എം.കെ. സ്റ്റാലിന്‍ ചെന്നൈയ്ക്കടുത്ത് കൊളത്തൂരില്‍നിന്നും ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്ക്-ട്രിപ്ലിക്കനില്‍നിന്നുമാണ് വീണ്ടും ജനവിധി തേടുന്നത്.
അടുത്തയിടെ ഡി.എം.കെ.യില്‍ ചേര്‍ന്ന മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ബോഡിനായ്ക്കന്നൂര്‍ സീറ്റു നല്‍കി. ആകെ 164 സീറ്റിലാണ് ഡി.എം.കെ. മത്സരിക്കുന്നത്. 70 സീറ്റുകള്‍ സഖ്യക്ഷികള്‍ക്ക് അനുവദിച്ചു. ഡിഎംകെയില്‍ 60 പേര്‍ പുതുമുഖങ്ങളാണ്. ഡി.എം.കെ.യുടെ ഉദയസൂര്യന്‍ ചിഹ്നത്തിലാണ് സഖ്യകക്ഷികള്‍ മത്സരിക്കുന്നത്.എഐഎഡിഎംകെ മുന്നണിയില്‍ ബിജെപി 27, പിഎംകെ 18, എഎംഎംകെ 11, ടിഎംസി അഞ്ച് എന്നിങ്ങനെയാണ് സീറ്റു വിഭജനം.
https://www.facebook.com/Malayalivartha























