ഗേറ്റിൽ 2 കാവൽ നായകൾ,കൊലച്ചിരി ചിരിച്ച് വിഷ്ണു!! നിഗൂഢത നിറഞ്ഞ വീട്!! അയൽവാസികൾ പറയുന്നതിങ്ങനെ

നാടിനെ നടുക്കിയ കൊലപാതക വാർത്തയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നിന്ന് പുറത്ത് വന്നത്. 9 വർഷം സ്നേഹിച്ച് ജീവിച്ച ദമ്പതികൾക്കിടയിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്ന്. അൽമയുടെ കഴുത്തിൽ നിന്ന് മുഖത്തേക്ക് ചോര തെറിച്ചിട്ട് പോലും പിറകോട്ട് നിൽക്കാതെ നടത്തിയ അതി ക്രൂര കൊലപാതകം. കുട്ടികളുണ്ടാകാത്തതിന്റെ പേരിലുണ്ടായ സംസാരമാണ് കൊലപാകത്തിലേക്ക് എത്തിയത് എന്ന് വിഷ്ണു മൊഴി നൽകുമ്പോൾ ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്.
കൊല്ലാൻ മാത്രമുള്ള ദേഷ്യമുള്ള ഒരുവളോടൊപ്പം ഇത്ര വർഷം താമസിക്കൻ സാധിക്കുമോ!! കൊലപാതകം നടന്ന വീടും പരിസരവും കാണുമ്പോഴും ദുരൂഹതകൾ ഏറെയാണ്. തുറസ്സായ രീതിയിൽ നിർമ്മിച്ച വീട് ഇരുവരും വാങ്ങി താമസം തുടങ്ങിയതോടെ അടച്ച് മൂടി. ഒരാൾപ്പൊക്കമുള്ള വീടിന്റെ ചുറ്റുമതിൽ നാല് നിരകൂട്ടി കെട്ടിയടച്ചു. കാവൽ നായ്ക്കളെ വീടിന് പുറത്ത് ഗേറ്റിനോട് ചേർത്ത് കെട്ടുക വിഷ്ണുവിന്റെ സ്ഥിരം ശീലമാണ്. എന്തിനാണ് നായകളെ കൂട്ടിലോ മുറ്റത്തോ കെട്ടാതെ ഇത്തരത്തിൽ ഗേറ്റിൽ കെട്ടിയിടുന്നതെന്ന് നാട്ടുകാർ ചോദിക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു വിഷ്ണുവിന്റെ മറുപടി.
അന്ന് അവൻ പുഞ്ചിരിച്ചത് ഇന്ന് കൊലച്ചിരിയെന്ന പോലയായി തോന്നുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കൊല്ലപ്പെട്ട് അൽമയെന്ന പെൺകുട്ടി പൊതുവെ ഒരു അന്തർമുഖയാണ്. അതുകൊണ്ട് അയൽവാസികളുമായി വലിയ സംസാരമൊന്നുമില്ല. അവസാനമായി അൽമയെ ഒരു മാസത്തിന് മുമ്പാണ് കണ്ടതെന്ന് ഓർത്തെടുക്കുന്ന തൊട്ടടുത്ത അയൽവാസികളിലൊരാൾ.
മനുഷ്യരോട് നേരിൽ സംസാരിക്കില്ലായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അൽമ. അതിന് പൂർണ പിൻതുണ നൽകുന്നതാകട്ടെ ഭർത്താവായിരുന്ന വിഷ്ണുവും. അൽമ പങ്ക് വയ്ക്കുന്ന പോസ്റ്റുകളിലത്രയും അവളുടെ ഇഷ്ടപ്പെട്ട വളർത്ത് മൃഗങ്ങളും വിഷ്ണുവുമെല്ലാം ആയിരുന്നു. അതിനാൽ തന്നെ അവന് പെട്ടന്നൊരു സമയം ഇത്തരമൊരു തോന്നലുണ്ടാവാൻ കാരണം എന്ത് എന്ന ചോദ്യത്തിൽ നാട്ടുകാരെ പോലെ തന്നെ പോലീസിനും സംശയം. കഴിഞ്ഞ ദിവസമാണ് ആ ക്രൂര കൊലപാതകം നാടറിഞ്ഞത്.
വ്‌ലാത്താങ്കര സ്വദേശി അല്‍മ (33) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസെടുക്കുന്ന അധ്യാപകനാണ് പ്രതിയായ വിഷ്ണു. ഇരുവരും വിവാഹിതരായിട്ട് ഒമ്പതു വര്‍ഷമായി. ഇവർക്ക് മക്കളില്ല.
https://www.facebook.com/Malayalivartha

























