'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ഇസ്രയേലിന്റെ 'അയേണ്‍ ഡോമിനെ കുറിച്ച് ലോകത്തിന് കേട്ടുകേൾവി ഉണ്ട് . അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക വിദ്യ.ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. ജൂതരാഷ്ട്രത്തെ ലക്ഷ്യമാക്കി വരുന്ന ശത്രുക്കളുടെ പല മുനകളും ഒടിക്കുന്നതും അയേൺ ഡോം. ആണ് . ഇപ്പോൾ ഇറാന്റെ ആക്രമണത്തോടെ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറുകയാണ്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇപ്പോൾ ഗൾഫ് രാജ്യങ്ങളും നേരിടുന്നുണ്ട് എന്നുള്ളത് നമുക്കറിയാം .
ഇത്തരത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഇറാന് നടത്തിയത് യുഎഇയ്ക്ക് നേരെയാണ് . യുഎഇയിലെ യു.എസ് സേനാതാവളങ്ങളും യു.എസ് കേന്ദ്രങ്ങളും അടക്കം ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ ഇനിയുണ്ടാവുന്ന ആക്രമണങ്ങളെ നേരിടാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) കരുത്തായി ഇസ്രായേലിന്റെ വിഖ്യാത വ്യോമപ്രതിരോധ സംവിധാനമായ 'അയേണ്‍ ഡോം' യുഎഇയില്‍ വിന്യസിക്കപ്പെട്ടു. ഇറാന്റെ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ എത്തിയത് യുഎഇയിലേക്കായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയേണ്‍ ഡോം എത്തുന്നത്. മറ്റൊരു പ്രേത്യേകത കൂടിയുണ്ട് .
ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട് മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം ബാറ്ററികളും സൈനികരെയും വിട്ടുനല്‍കുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷം മുറുകുന്നതിനിടെ പുറത്തുവന്ന ഈ നീക്കം അറബ് ലോകത്ത് പുതിയൊരു പ്രതിരോധ സഖ്യത്തിന് തുടക്കമിടുകയാണ്.യുഎഇയിലെ യുഎസ് സൈനിക താവളങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോണ്‍-മിസൈല്‍ ആക്രമണ സാധ്യതകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ഭീഷണി നേരിടാന്‍ സഖ്യകക്ഷികളോട് യുഎഇ സഹായം തേടിയിരുന്നു.
ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുംതമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ കൈമാറാന്‍ ധാരണയായത്.ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം, അയേണ്‍ ഡോം ബാറ്ററികള്‍ക്കൊപ്പം അത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള ഇസ്രായേല്‍ സൈനികരും ഇപ്പോള്‍ യുഎഇയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇസ്രയേലിന് പുറത്ത് അയേണ്‍ ഡോം വിന്യസിക്കുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടത്തിലാണ് യുഎഇയില്‍ അയേണ്‍ ഡോം വിന്യസിച്ചതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേല്‍
മറ്റൊരു രാജ്യത്തേക്ക് അയണ്‍ ഡോം ബാറ്ററി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഇതോടെ യുഎസിനും ഇസ്രായേലിനും പുറത്ത് അയേണ്‍ ഡോം സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറി.പൊതുവില്‍ അയണ്‍ ഡോം എന്നറിയപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനം വിവിധ പാളികളായാണ് പ്രവര്‍ത്തിക്കുന്നക്. ഏറ്റവും പുറം പാളി ആരോ സംവിധാനമാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പ്പന ചെയ്ത സംവിധാനങ്ങളാണ് ആരോ-2, ആരോ-3.അടുത്ത പാളിയാണ് ഡേവിഡ്‌സ് സ്ലിംഗ്. 100 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ ദൂരെ നിന്നും വിക്ഷേപിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ് ഡേവിഡ്‌സ് സ്ലിംഗ് എന്ന പ്രതിരോധ സംവിധാനം. ഏറ്റവും പുറം പാളിയാണ് ഷോര്‍ട്ട് റേഞ്ച് അയണ്‍ ഡോം,
ചെറുതും വേഗത കുറഞ്ഞതും മിസൈലുകളെയാണ് ഇവ തകര്‍ക്കുന്നത്. 4-7 കിലോമീറ്റര്‍ ദൂരത്തില്‍ നിന്നുള്ളവയേയാണ് അയേണ്‍ ഡോം തകര്‍ക്കുന്നത്.രാജ്യത്തേക്ക് എത്തുന്ന റോക്കറ്റുകളെ റഡാറുകള്‍ ഉപയോഗിച്ച് നേരിടുന്ന രീതിയാണ് അയേണ്‍ ഡോം. അയേണ്‍ ഡോമിന്റെ ഓരോ ബാറ്ററിയിലും മൂന്നോ നാലോ ലോഞ്ചറുകള്‍, 20 മിസൈലുകള്‍, ഒരു റഡാര്‍ എന്നിവയുണ്ട്. അയേണ്‍ ഡോമിന്റെ പരിധിക്കുള്ളില്‍ റോക്കറ്റിനെ തിരിച്ചറിഞ്ഞ് സഞ്ചാര പാത കണ്‍ട്രോള്‍ സെന്ററിലേക്ക് അയക്കും. റോക്കറ്റ് ഇസ്രയേലിന് ഭീഷണിയാണോ എന്ന് കണ്‍ട്രോള്‍ സെന്റര്‍ വിലയിരുത്തി. പ്രതിരോധിക്കാനുള്ള മിസൈല്‍ വിക്ഷേപിക്കും.പശ്ചിമേഷ്യയിലെ പ്രതിരോധ ബന്ധങ്ങളിലെ ഒരു പ്രധാന മാറ്റം എടുത്തുകാണിച്ചുകൊണ്ട്,ജൂത രാഷ്ട്രം തങ്ങളുടെ സിഗ്നേച്ചർ മിസൈൽ കവചമായ അയൺ ഡോം വിദേശത്തേക്ക് അയച്ച ആദ്യ സംഭവമായിരുന്നു ഈ വിന്യാസം.-
https://www.facebook.com/Malayalivartha





















