ശബരിമല വിഷയം ഇന്ന് പാർലമെന്റിൽ മുഴങ്ങും; വരും ദിവസങ്ങളില്‍ ശബരിമല വിഷയം ലോകസഭയിലും, രാജ്യസഭയിലുമുന്നയിക്കാനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പി എം.പി മാരുടെ തീരുമാനം
വരും ദിവസങ്ങളില്‍ ശബരിമല വിഷയം ലോകസഭയിലും, രാജ്യസഭയിലുമുന്നയിക്കാനാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബി.ജെ.പി എം.പി മാരുടെ തീരുമാനം. ദേശീയ പ്രാധാന്യമുള്ള ഏതു വിഷയവും ഉന്നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുവദിച്ചിരുന്നു. പൊതുതാല്പര്യം മുൻ നിർത്തി സഭാ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.കെ. പ്രേമചന്ദ്രൻ എംപി ഇന്ന് പാർലമെന്റിൽ ശബരിമല വിഷയം ഉന്നയിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നുള്ള എം.പിമാരാകും രണ്ടു സഭകളിലും ശബരിമല വിഷയം ഉന്നയിക്കുക. സംസ്‌ഥാന സര്‍ക്കാര്‍ ആചാരലംഘനത്തിനു കൂട്ടുനില്‍ക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വി. മുരളീധരന്‍ പറഞ്ഞു. ആചാരസംരക്ഷണത്തിനു വേണ്ടി രംഗത്തിറങ്ങിയവരെ കേസില്‍ കുടുക്കി ജയിലിലടയ്‌ക്കുകയാണ്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണനെ പോലീസ് ഉദ്യോഗസ്‌ഥന്‍ അപമാനിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ അറസ്‌റ്റ് അടക്കമുള്ള വിഷയങ്ങളും മുരളീധരന്‍ വിവരിച്ചിരുന്നു.
തുടര്‍ന്നാണ് ഇക്കാര്യം ചര്‍ച്ചയാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍നിന്നുള്ള എം.പിമാരോടു പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള എം.പി. സംഘം കേരളം സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടും കണക്കിലെടുത്താണു ഷായുടെ നിര്‍ദേശം. രാജ്യസഭയിലെ നീക്കങ്ങളുടെ ചുമതല വി. മുരളീധരനു നല്‍കി. ബി.ജെ.പിയുടെ കേന്ദ്ര- സംസ്‌ഥാന നേതൃത്വങ്ങള്‍ ശബരിമലയില്‍ ആചാരലംഘനം പാടില്ലെന്ന നിലപാടിലാണ്. ആചാരലംഘനം പാടില്ലെന്ന ഭക്‌തരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംസ്‌ഥാന നേതൃത്വം സംസ്‌ഥാനസര്‍ക്കാരിനെതിരേ സജീവമായി രംഗത്തുണ്ട്. എന്നാല്‍, യുവതീകളെ മാറ്റിനിര്‍ത്തരുതെന്നാണു തന്റെ വ്യക്‌തിപരമായ നിലപാടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നുപറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ഈ ഭിന്നത പാര്‍ലമെന്റില്‍ തുറന്നുകാട്ടാന്‍ കഴിയുമെന്നും നിയമസഭയിലെ ഇടപെടല്‍ വഴി കോണ്‍ഗ്രസ് നേടിയ ജനശ്രദ്ധ മറികടക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.
മോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ പാര്‍ലമെന്റ് സമ്മേളനമെന്ന നിലയില്‍ രാഷ്‌ട്രീയത്തിനാകും പാര്‍ലമെന്റ് സമ്മേളനത്തില്‍ മുന്‍തൂക്കം. പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തരത്തിലാകും സഭയിലെ പ്രസംഗങ്ങളും ചര്‍ച്ചകളും. ഈ സാഹചര്യത്തിലാണു ശബരിമല വിഷയവും ഉന്നയിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ തന്നെ എസ്.പി. യതീഷ്‌ചന്ദ്ര അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്‌ണന്‍ ലോക്‌സഭാ സ്‌പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. അതില്‍ സ്‌പീക്കറുടെ തീരുമാനവും ഈ സമ്മേളനത്തിലുണ്ടാകും.
അതേസമയം ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് ലോക്സഭാ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാൻ കോൺഗ്രസിന് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ഇതിനെ ചെറുക്കാനാണ് ശബരിമല യുവതീ പ്രവേശനത്തെ ലോക് സഭയിലും രാജ്യസഭയിലും ബിജെപി ഉന്നയിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം, ബി.ജെ.പിക്കേറ്റ കനത്ത പ്രഹരത്തെക്കാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അധ്യക്ഷൻ അമിത് ഷാക്കുമേറ്റ കനത്ത ആഘാതമാണ്. കരുത്തുറ്റ പ്രതിച്ഛായയുടെ ബലത്തിൽ പാർട്ടിയെയും ഭരണത്തേയും നയിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിഞ്ഞും തെളിഞ്ഞും കൊണ്ടുനടന്ന അഹങ്കാരം. കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപിയും പ്രധാനമന്ത്രിയും അധ്യക്ഷനും പ്രവർത്തിച്ചപ്പോൾ ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോൺഗ്രസ് തിരികെ കെട്ടിപ്പൊക്കി . കോൺഗ്രസിന് പോരാട്ടത്തിന് ബാല്യം ബാക്കിയാണ് എന്ന ശക്തമായ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് വിജയം അവർക്ക് നൽകിയത്.
https://www.facebook.com/Malayalivartha