കഠിനവ്രതം നോറ്റ് മല ചവിട്ടാന്‍ ഒരുങ്ങി ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എം.പി
കഠിനവ്രതം നോറ്റ് മല ചവിട്ടാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എം.പി. നവംബര്‍ 13നാണ് ശബരിമലയില്‍ പോകാനായി മാലയിട്ടത്. അന്നുമുതല്‍ കഠിന വ്രതത്തിലാണ്. ഈ മാസം 24നോ 25നോ അയ്യപ്പനെ തൊഴാന്‍ ശബരിമലയില്‍ വി.മുരളീധരൻ എത്തും. തിരുവനന്തപുരത്ത് നിന്ന് കെട്ട് നിറച്ചാകും പോവുക.
ഡല്‍ഹിയിലായാലും ആന്ധ്രയിലായാലും മുംബയിലായാലും ബാംഗ്ലൂരിലായാലും കറുപ്പ് മുണ്ടാണ് വേഷം. പൊരിവെയിലത്ത് നടക്കേണ്ടി വന്നാലും ചെരുപ്പിടാറില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെരുപ്പിടാതെ കറുപ്പ് മുണ്ടുടുത്താണ് വ്രതം കഴിയുന്നതു വരെ രാജ്യസഭയിലും എത്തുന്നത്.
മുംബയില്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭയുടെ ലോഞ്ചില്‍ പോയപ്പോഴും പാര്‍ട്ടിയുടെ ആന്ധ്രയിലെ ചുമതലക്കാരന്‍ എന്ന നിലയില്‍ വിവിധ മണ്ഡലങ്ങളില്‍ പോകുമ്പോഴും വേഷത്തില്‍ മാറ്റമില്ല. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ പോകുമ്പോഴും ഇതേ വേഷം തന്നെ.
ശബരിമലയില്‍ പ്രശ്നം രൂക്ഷമായിരുന്ന സമയത്ത് മുരളീധരന്‍ അവിടെ എത്തിയിരുന്നു. എം.പി എന്ന നിലയില്‍ അവിടത്തെ അപര്യാപ്തതകളും സൗകര്യങ്ങളും മനസിലാക്കാനായിരുന്നു അന്നത്തെ യാത്ര. ഒപ്പം നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുമുണ്ടായിരുന്നു. അന്ന് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാതെയാണ് സന്നിധാനത്ത് എത്തിയത്.
https://www.facebook.com/Malayalivartha