കുമ്മനത്തെ പണിയാൻ വന്നവനെ മിസോറാംകാർ കണ്ഠം വഴിയോടിച്ചതിങ്ങനെ ; കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കുമ്മനം രാജശേഖരനെ മിസോറാമില്‍ ഗവര്‍ണറാക്കിയതിനെതിരെ രംഗത്തുവന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച തിരിച്ചടിയെ കുറിച്ചുള്ള ജന്മഭൂമി മാധ്യമപ്രവര്‍ത്തകന്‍ കെ. സുജിത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എത്രയോ അധികം മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ടെന്ന് സുജിത്ത് തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ പാര്‍ട്ടിയാണ് കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 13 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 0.2 ശതമാനം വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നും സുജിത്ത് വിമർശിച്ചു.
അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് എന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ;
'കുമ്മനം രാജശേഖരന് മിസോറാമില്‍ കടുത്ത എതിര്‍പ്പ്. പ്രതിഷേധവുമായി മിസോറാം ജനത'. മിസോറാം ഗവര്‍ണറായി രാജേട്ടന്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസങ്ങളില്‍ മലയാളം മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയുടെ ഏകദേശ രൂപമാണിത്. സമൂഹമാധ്യമങ്ങളില്‍ മാര്‍ക്‌സിറ്റ്-മൗദൂദി സഖ്യം രാജേട്ടനെ അവഹേളിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കടുത്ത ആക്ഷേപം ചൊരിഞ്ഞു.
തിരുവനന്തപുരത്തെ ഒരു പത്രമില്ലാ പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിക്കുന്നത് കണ്ടു.
പിപ്പീള്‍സ് റപ്രസെന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം) എന്ന പുതിയ സംഘടനയായിരുന്നു കുമ്മനത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ഇത്തവണ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രിസത്തിന് 13 സീറ്റില്‍നിന്നും ലഭിച്ചത് വെറും 1262 വോട്ടുകളാണ്. അതായത് 0.2 ശതമാനം. അരശതമാനം പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത ഒരു കടലാസ് സംഘടനയുടെ പത്രക്കുറിപ്പ് ഏറ്റെടുത്താണ് മിസോറാം ജനതയൊന്നാകെ കുമ്മനത്തെ എതിര്‍ക്കുന്നുവെന്ന് കേരളത്തിലെ മാധ്യമ ഗോപാലസേനക്കാര്‍ പ്രചരിപ്പിച്ചത്. പി.സദാശിവത്തിനെതിരെ ഹനുമാന്‍ സേന പത്രക്കുറിപ്പിറക്കിയാല്‍ അതുപയോഗിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള ജനത എന്ന് വാര്‍ത്ത കൊടുക്കുന്നത് പോലത്തെ പരിപാടിയാണ് കുമ്മനത്തോട് മാധ്യമങ്ങള്‍ ചെയ്തത്.
അന്നെതിര്‍ത്ത സംഘടനക്കുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി മിസോറാം ജനതയുടെ പിന്തുണ ഇന്ന് കുമ്മനത്തിനുണ്ട്! എന്നാണ് സുജിത്തിന്റെ ഫേസ്ബുക്‌പോസ്റ്റ്.
മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടന മുൻപും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് പ്രതിഷേധം ശക്തമാക്കിയത്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ 18ാമത് ഗവര്‍ണറായാണ് കുമ്മനത്തെ നിമയമിച്ചത്.
1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു. 2015 ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സുവിശേഷ പ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ നടപടിയെടുക്കാന്‍ കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായി പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ മുൻപ് പറഞ്ഞിരുന്നു.
വക്കം പുരുഷോത്തമന് ശേഷം മിസോറമിൽ ഗവർണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് കുമ്മനം. നേരത്തെ 2011 സെപ്റ്റംബർ 2 മുതൽ 2014 വരെ വക്കം പുരുഷോത്തമൻ മിസോറമിന്റെ ഗവർണർ പദവി വഹിച്ചിരുന്നു.
https://www.facebook.com/Malayalivartha