Widgets Magazine
30
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി


ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ ഇനി ഇറങ്ങുന്നത് അമേരിക്കന്‍ സൈന്യമല്ല; 20,000 പാക്കിസ്ഥാന്‍ സൈനികർ ഇറങ്ങുന്നു: പാക്കിസ്ഥാന്‍റെ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്ത് വാഷിങ്ടണും ടെല്‍അവീവും...


ശബരിമല സ്വർണക്കൊള്ള കേസ്: മുരാരി ബാബുവിനെയും പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..

വെള്ളം കുടിച്ച് സി പി എം; സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ

16 JULY 2019 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയാക്കി, പ്രയോജനം ലഭിക്കുന്നത് 62 ലക്ഷം പേർക്ക്, 31.34 ലക്ഷം സ്ത്രീകൾക്ക് സുരക്ഷാപെൻഷൻ.... മാസം 1000 രൂപ വീതം, അഞ്ച് ലക്ഷം യുവജനങ്ങൾക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ് മാസം 1000 രൂപ വീതം.... എല്ലാ ആനുകൂല്യങ്ങളും നവംബർ ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഏഴാം ക്ലാസ്സുകാരനോട് അച്ഛന്‍ കാണിച്ച ക്രൂരതകള്‍ കേട്ട് പൊലീസ് ഞെട്ടി

പിഎം ശ്രീയില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് കെ.സുരേന്ദ്രന്‍

മാസപ്പടി കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

സംസ്ഥാനത്ത് ഒഴിവുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ സെപ്റ്റംബറിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായി. മുന്നോട്ട് പോകാനാവാത്ത തരത്തിൽ പ്രതിസന്ധിയിലായ സർക്കാർ സി പി എമ്മിനെയും സിപിഎം സർക്കാരിനെയും കുറ്റപ്പെടുത്തുന്ന തരത്തിലാണ് കാര്യങ്ങൾ ചെന്നു നിൽക്കുന്നത്.

മഞ്ചേശ്വരത്തെ കേസ് ഹൈക്കോടതി തീർപ്പാക്കിയതോടെ മഞ്ചേശ്വരത്തും സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. എറണാകുളം, കോന്നി, അരൂർ, വട്ടിയൂർക്കാവ്, മഞ്ചേശ്വരം. പാലാ മണ്‌ഡലങ്ങളിലാണ് തെരഞ്ഞടുപ്പിന് കളം ഒരുങ്ങിയത്. ഇതിൽ പാലായിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. കെ.എം മാണിയുടെ മരണത്തോടെ ഒഴിവുവന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ഒടുവിൽ ധാരണയാകുമെങ്കിലും പി .ജെ. ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള ആശയഭിന്നത മുതലെടുക്കാമോ എന്ന് സി പി എം ആലോചിക്കുന്നുണ്ട്. എന്നാൽ കെ.എം മാണിയുടെ തട്ടകത്തിൽ വിജയിക്കാമെന്ന് സി പി എം കരുതുന്നില്ല. ഇവിടെ മാണി സി കാപ്പൻ ആയിരിക്കും ഇടതു സ്ഥാനാർത്ഥി.

മുസ്ലീം ലീഗിലെ അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെയാണ് മഞ്ചേശ്വരത്ത് ഒഴിവ് വന്നത്. ഇവിടെ ലീഗിന്റെ സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ബി ജെ പിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് മഞ്ചേശ്വരം. കെ. സുരേന്ദ്രൻ നിസാര വോട്ടുകൾക്കാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. സുരേന്ദ്രൻ തന്നെ ഇക്കുറിയും ജനവിധി തേടും. അദ്ദേഹം വിജയിക്കുകയില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ ലീഗിന് തന്നെയാണ് മുൻകൈ. ന്യൂനപക്ഷ ഏകീകരണം മഞ്ചേശ്വരത്ത് സംഭവിക്കുമെന്ന് ലീഗ് നേതാവ് പി .കെ കുഞ്ഞാലിക്കുട്ടി കരുതുന്നു.

വട്ടിയൂർകാവിലെ മുരളിയുടെ ഭൂരിപക്ഷം നിലനിർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കെ. സി. വേണുഗോപാലും മുല്ലപ്പള്ളിയുമൊക്കെ വട്ടിയൂർകാവിന് നേരെ കണ്ണെറിഞ്ഞിട്ടുണ്ട്. കെ. സി. ക്ക് സീറ്റ് ഉറയ്ക്കുമെന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. കോൺഗ്രസ് ഹൈകമാന്റിൽ നിന്നായിരിക്കും കെസിക്ക് സീറ്റ് ലഭിക്കുക. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ.

ആറ് സീറ്റുകളിൽ അഞ്ചും യു ഡി എഫിന്റെ ഉറച്ച കോട്ടകളാണ്. അഞ്ചു സീറ്റിലും തെരഞ്ഞടുപ്പ് നടത്താമെന്ന് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിൽ മഞ്ചേശ്വരത്തിന്റെ കാര്യവും ഹൈക്കോടതി തീർപ്പാക്കി. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനായിരിക്കും തിയതി തീരുമാനിക്കുക. ഇത് സംഭവിക്കുകയാണെങ്കിൽ ഓണകാലത്ത് തെരഞ്ഞടുപ്പ് ആരവം ഉയരും.

എസ് എഫ് ഐയുടെ പ്രവർത്തനങ്ങളാണ് സർക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയത്. ലോക്‌സഭാ തെരെഞ്ഞടുപ്പിന് ശേഷം നില മെച്ചപ്പെടുത്താം എന്ന അവസ്ഥയിലായിരുന്നു കേരള സർക്കാർ. ബി ജെ പി വിരുദധ വികാരം കേരളത്തിൽ തങ്ങളെ തുണയ്ക്കുമെന്ന് സി പി എം കരുതി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഉണ്ടാകാതെ പോയത് അനുഗ്രഹമായെന്നും സിപിഎം കരുതിയിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ സിപിഎം നില മെച്ചപ്പെടുത്തുകയും ചെയ്തു. എന്നാൽ അതിൽ നിന്ന് സർക്കാർ കാലിടറി വീണത് വലിയ ഗർത്തത്തിലേക്കാണ്. കോടിയേരിയുടെ മകനെതീരെ ഉയർന്ന ആരോപണങ്ങളിൽ നിന്നായിരുന്നു തുടക്കം. അതിൽ നിന്ന് കരകയറുന്നതിന് മുമ്പ് തന്നെ ഭൂമറാങ്ക് പോലെ എസ് എഫ് ഐ വന്നു വീണു. പി എസ് സി പരീക്ഷകളും സർവകലാശാലാ പരീക്ഷകളും സംശയനിഴലിലിയ ഒരു മുൻ അനുഭവം കേരളത്തിൽ ഉണ്ടായിട്ടില്ല.

ആറിൽ നാല് യു ഡി എഫിന് ഉറപ്പിക്കാം. മഞ്ചേശ്വരവും വട്ടിയൂർകാവും ബി ജെ പി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 5 മുതൽ 30വരെ  (3 minutes ago)

ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയത്തിൽ ആയിരം രൂപയുടെ വർദ്ധനവ്...  (32 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (2 hours ago)

കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഗാസയില്‍ കുട്ടികളടക്കം 104 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്  (3 hours ago)

ഏഴാം ക്ലാസ്സുകാരനോട് അച്ഛന്‍ കാണിച്ച ക്രൂരതകള്‍ കേട്ട് പൊലീസ് ഞെട്ടി  (3 hours ago)

റീല്‍സ് ചിത്രീകരണത്തിനിടെ ആഡംബര കാര്‍ കടലിലെ മണലില്‍ താഴ്ന്നു  (8 hours ago)

രാഹുല്‍ ഗാന്ധി മോദിയെയും ബിഹാറിലെ ജനങ്ങളെയും അപമാനിച്ചെന്ന് ബിജെപി  (8 hours ago)

പാക് സൈന്യത്തിന് നേരേ താലിബാന്റെ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു  (8 hours ago)

പിഎം ശ്രീയില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യാപരമെന്ന് കെ.സുരേന്ദ്രന്‍  (9 hours ago)

മാസപ്പടി കേസില്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി  (9 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം  (9 hours ago)

യാത്രക്കിടെ 22കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍  (9 hours ago)

ധൈര്യമുണ്ടോ? ചില്ലുപാലത്തിലൂടെ നടക്കാം; തിരുവനന്തപുരം ആക്കുളത്ത് ചില്ലുപാലത്തിലെത്തിയാൽ താഴേക്ക് നോക്കല്ലേ...!!!!  (12 hours ago)

പി.എം ശ്രീ പദ്ധതി;പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിച്ച് ബിജെപി നേതാവ് വി.മുരളീധരൻ  (12 hours ago)

Malayali Vartha Recommends